Friday, April 30, 2010

ഗള്‍ഫില്‍ പോയാല്‍ തിന്നുമുടിക്കാം

ഓര്‍മ്മകള്‍ തേട്ടി തേട്ടി വരുന്നു.
രണ്ട് വരി എഴുതി പിന്നെ ബ്ലോഗാം. അല്ലെങ്കില്‍ മറക്കും. ഈവയസ്സാന്‍ കാലത്ത് ബ്രഫ്മി കഴിക്കേണ്ടി വരുമോ എന്നാലോചിക്കാതില്ല.
+
കഴിഞ്ഞ ദിവസം ഇലച്ചോറിനെ പറ്റി എഴുതിയപ്പോളും ഇന്ന് ബ്ലോഗര്‍ മിനി ടീച്ചറുടെ ജീവിത സ്പന്ദനം കണ്ടപ്പോളുമാണ് എന്റെ മനസ്സില് എന്റ പഴയ ഗള്‍ഫ് ജീവിതം മിന്നിമറഞ്ഞത്.
+
ബെയ് റൂട്ടിലെ ഒരു നൈറ്റ് ക്ലബ്ബിലെ ഡാന്‍സറായിരുന്നു എന്റെ ബോസ്സിന്റെ ആദ്യകാല ഗേള്‍ ഫ്രണ്ട് പീജി. അവളുടെ മാദകസൌന്ദര്യം ഞാന്‍ പലതവണ ആസ്വദിച്ച് കൊണ്ടിരുന്നു.
പിന്നീടെനിക്ക് ഒരു ദിവസം തോന്നി ഇങ്ങനെ കണ്ണീക്കണ്ടപെണ്ണുങ്ങളുടെ വായില്‍ നോക്കി നില്‍ക്കുന്നതിനെക്കാളും നല്ലത് നമുക്ക് സ്വന്തമായി ഒന്നിനെ തപ്പുകയാണെന്ന്.
+
അമേരിക്കാന്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എനിക്ക് 10 കൊല്ലത്തിനുള്ളില്‍ പല തവണ ശമ്പളവര്‍ദ്ധനവുണ്ടായെങ്കിലും പ്രോമോഷന്‍ എന്ന ഒരു സംഗതി കിട്ടിയില്ല.
ഒരിക്കല്‍ ഞാന്‍ അത് ചിന്തിച്ച് വേവലാതി നെയ്ത്കൂട്ടി.
+
എന്റെ ബോസ്സിനോട് വിവരം ധരിപ്പിച്ചു. അയാള്‍ ഒറ്റയടിക്ക് പറഞ്ഞു ഇന്ത്യക്കാരനായ നിനക്ക് ഇപ്പോള്‍ പ്രോമോഷനുള്ള പ്രൊവിഷന് ഇല്ലെന്ന്.

“അങ്ങിനെയാണെങ്കില്‍ എനിക്ക് നിന്റെ പണി വേണ്ടാ നായേ“
എന്നും പറഞ്ഞ് ഞാന് അവന്‍ അപ്പോള്‍ തന്നെ ഒരു രാജിക്കത്ത് നല്‍കി.

ആ കത്ത് കിട്ടിയതും അവന്‍ തൃശങ്കുസ്വര്‍ഗ്ഗത്തിലെത്തി. കാര്യങ്ങളുടെ കിടപ്പ് എങ്ങിനെയൊക്കെയായാലും എന്റെ രാജിക്കത്ത് അവനെ വലിയ പ്രശ്നത്തില്‍ കൊണ്ടെത്തിച്ചു.
+
എന്റെ രാജി മൊത്തം ആ സ്ഥാപനത്തിന്റെ വ്യാപാരത്തെ ബാധിച്ചു.
അവസാനം ആ വെള്ളക്കാരന്‍ എന്നെ ചില നെഗോഷ്യേഷന് വിളിച്ചു.

“പ്രകാശ് യു ഹേവ് ടു ഹേവ് ഏന്‍ എംബിഎ ദാറ്റ് റ്റൂ ഫ്രം ഏന്‍ അമേരിക്കന്‍ ഓര്‍ ഇംഗ്ലീഷ് യൂണിവേഴ്സിറ്റി…”
ഈ പറഞ്ഞതൊന്നും ദരിദ്രനായ എനിക്ക് പറഞ്ഞതല്ല. അതിനാല്‍ ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങാന്‍ തന്നെ തീരുമാനിച്ചു.
+
ആ വെള്ളക്കാരന്റെ തൊപ്പി തെറിക്കുമെന്നുറപ്പായതിനാല് അവന്‍ എന്റെ രാജി പിന് വലിക്കുവാന്‍ കേണപേഷിച്ചു…
ഞാന്‍ എന്റെ നിസ്സഹയതാവസ്ഥ അവനെ ധരിപ്പിച്ചു.
അവസാനം ഒരു കോമ്പ്രമൈസില്‍ അവന്‍ തന്നെ എന്നെ അവിടെയുള്ള ഒരു അമേരിക്കന്‍ സ്കൂള്‍ വഴി ഇംഗ്ലണ്ടിലെ ഒരു പ്രശസ്ത ബിസിനസ്സ് സ്കൂളില്‍ കൊണ്ട് പോയി ചേര്‍ത്തി.

ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ സമ്പ്രദായത്തില്‍. മൂന്ന് മാസത്തിലൊരിക്കല്‍ രണ്ടാഴത്തെ ഹാജര്‍ നിര്‍ബ്ബന്ധമായിരുന്നു. ഗള്‍ഫിലെയും ആഫ്രിക്കയിലേയും വര്‍ക്കിങ്ങ് യൂത്തിനുള്ള പ്രത്യേക കോഴ്സായിരുന്നു.
+
ഞാന്‍ അവിടെ വെച്ചായിരുന്നു നൈജീരയില്‍ ജോലി ചെയ്തിരുന്ന ബീനാമ്മയെ പരിചയപ്പെട്ടത്.
ലണ്ടനില്‍ ഞങ്ങള്‍ ഒരേ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
എനിക്കൊരു ദിവസം പനി പിടിച്ച് കിടപ്പിലായി. അവിടെ പെട്ടൊനൊന്നും അങ്ങിനെ ആശുപത്രിയിലേക്ക് ഓടിക്കയറാന്‍ സാധിക്കില്ല.
++
അന്നൊക്കെ ഫേമിലി ഡോക്ടര്‍ റെഫര്‍ ചെയ്യണം. പിന്നെ കോളേജിലെ വേറെ ചില നൂലാമാലകളും.
പനി അല്പം കൂടിയന്നേ ഉള്ളൂ. അതൊന്നും സാരമാക്കേണ്ട എന്ന് വാര്‍ഡന്‍ പറഞ്ഞു.
ഞാന്‍ താമസിച്ചിരുന്ന ബ്ലോക്കില്‍ മൂന്ന് മുറികളും, അതില്‍ ഒന്നില്‍ പെണ്‍കുട്ടികളും, മറ്റൊന്നില്‍ ഞാനും ഒരു ഇറ്റാലിയനും, പിന്നെ ഒരു മുറി കോമണ്‍ ലിവിങ്ങ് റൂമും ഒരു കിച്ചനും ഒരു ടോയലറ്റും മാത്രം.
വെള്ളക്കാര്‍ എന്നും കുളിക്കുന്നവരല്ലാത്തതിനാല്‍ വലിയ വീട്ടില്‍ ഒരു പാട് ബാത്ത് റൂം ഇല്ല. പക്ഷെ എല്ലാ റൂമിലും ഒരു വാഷ് ബേസിന് ഉണ്ടാകും.
+
അങ്ങിനെ എന്നെ പരിചരിക്കാന്‍ അടുത്ത മുറിയില്‍ താമസിക്കുന്ന ബീനാമ്മയെ വാര്‍ഡന്‍ ചുമതപ്പെടുത്തി. പിന്നെ കോമ്പ്ലക്സില്‍ കുറച്ചകലെയായിരുന്നു ഇന്ത്യക്കാര്‍ താമസിക്കുന്ന ബ്ലൊക്കുകള്‍.തന്നെയുമല്ല അങ്ങോട്ട് പെട്ടെന്ന് നടന്ന് പോകാന്‍ വയ്യാത്ത അവസ്ഥയില്‍ ഐസ് മൂടിക്കിടക്കുന്ന കാലാവസ്ഥയും.

ബീനാമ്മയെ അന്ന് കണ്ടാല് ഒരു ആഫ്രിക്കന്‍ മങ്കിയെപ്പോലെ തോന്നുമായിരുന്നു. അവള്‍ വന്ന് എനിക്ക് ചൂടുള്ള പോറിഡ്ജും, കോണ്‍ ഫ്ലേക്ക്സ് മുതലായവയും ഉണ്ടാക്കിത്തന്നു.
പിറ്റേ ദിവസം രാത്രി പനി അധികമായി ഞാന്‍ മരിക്കുമെന്ന അവസ്ഥയിലായി.
വാര്‍ഡനും മറ്റും ഓഫീസേര്‍സും സ്ഥലത്തെത്തി. അടുത്ത ആശുപത്രിയില്‍ നിന്ന് ആംബുലന്‍സും പോലീസുകാരും എത്തി.
+
എന്നെ ആംബുലന്‍സില്‍ കിടത്തി ഒരു മണിക്കൂറ് പരിചരിച്ചതോടെ എന്റെ പനി കുറഞ്ഞു. വീണ്ടും മുറിയിലേക്ക് തന്നെ കൊണ്ട് വന്നു.
എന്റെ റൂമേറ്റായ ആന്റോണിയോവിനെ തല്‍ക്കാലം വേറെ ഒരു ബ്ലൊക്കിലേക്കും ബീനാമ്മയെ എന്നെ പരിചരിക്കുവാന്‍ എന്റെ റൂമിലേക്കും മാറ്റി.
രണ്ട് ദിവസം കഴിഞ്ഞ് എന്റെ പനി വീണ്ടും അധികമായി. ബീനാമ്മ എന്നെ കെട്ടിപ്പിടിച്ച് കിടന്നു, എന്നിട്ടും എന്റെ വിറയല്‍ മാറിയില്ല.
അര്‍ദ്ധരാത്രിയോടടുത്തപ്പോള്‍ എന്റെ സമനില തെറ്റിത്തുടങ്ങിയതും ബീനാമ്മ എന്നെ കെട്ടിപ്പിടിച്ച് നിലവിളിക്കാന്‍ തുടങ്ങി.
എല്ലാ ബ്ലോക്കിലെ സ്റ്റുഡന്‍സും അവിടെ ഒത്ത് കൂടി. ഞാന്‍ മരിച്ചുവെന്ന നില വരെ എത്തി.
അവിടെ ഉള്ള ഇന്ത്യന്‍സ് എല്ലാം കരഞ്ഞ് തുടങ്ങി. 10 മിനിട്ടുന്നുള്ളില്‍ എന്നെ ഹോസ്പിറ്റലൈസ് ചെയ്തു.
+
അവിടെ നമ്മുടെ നാട്ടിലെ പോലെ പേഷ്യന്‍സിന്റെ കൂടെ ബൈ സ്റ്റാന്‍ഡേര്‍സിനെ നിര്‍ത്തുകയില്ല. അതിനാല്‍ ബീനാമ്മ പുറത്തിരുന്നു കരയാന്‍ തുടങ്ങി.
അവള്‍ എന്തിനാ കരഞ്ഞേ എന്ന് ഞാന്‍ പിന്നീട് ചോദിച്ചപ്പോള്‍ അവള്‍ക്കുത്തരം ഉണ്ടായിരുന്നില്ല.
+
[ഗള്‍ഫിലെ വിഷയത്തിലേക്ക് കടക്കാന്‍ പോകുന്നേ ഉള്ളൂ…. താമസിയാതെ തുടരും.
സംഭവബഹുലമായ കുറേ ചരിത്രങ്ങളുണ്ട് ഇവിടെ.അതൊന്നും ഇവിടെ ഇപ്പോള്‍ പറയുന്നില്ല. അടുത്ത ലക്കത്തോട് കൂടി അവസാനിപ്പിക്കാന്‍ പെട്ടെന്ന് എഴുതിത്തീര്‍ക്കാം
]

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

ബീനാമ്മയെ അന്ന് കണ്ടാല് ഒരു ആഫ്രിക്കന്‍ മങ്കിയെപ്പോലെ തോന്നുമായിരുന്നു. അവള്‍ വന്ന് എനിക്ക് ചൂടുള്ള പോറിഡ്ജും, കോണ്‍ ഫ്ലേക്ക്സ് മുതലായവയും ഉണ്ടാക്കിത്തന്നു.

പിറ്റേ ദിവസം രാത്രി പനി അധികമായി ഞാന്‍ മരിക്കുമെന്ന അവസ്ഥയിലായി.
വാര്‍ഡനും മറ്റും ഓഫീസേര്‍സും സ്ഥലത്തെത്തി. അടുത്ത ആശുപത്രിയില്‍ നിന്ന് ആംബുലന്‍സും പോലീസുകാരും എത്തി.

ദിവാരേട്ടN said...

ചേട്ടാ..
ഇത് ബീന ചേച്ചി വായിക്കുമെന്നും, അവരുടെ പരിചരണം ഇനിയും വേണ്ടിവന്നേക്കാം എന്നൊക്കെ ഒന്ന് ഓര്‍ക്കുന്നത് നന്ന്.
All The BEST..

ഒഴാക്കന്‍. said...

എന്നിട്ട് ബീന ചേച്ചി എന്തിയെ?

ജെ പി വെട്ടിയാട്ടില്‍ said...

പ്രിയ ഓഴാക്കന്‍

കഥ താമസിയാതെ തൂടരും. ബീനച്ചേച്ചിക്ക് പറ്റിയതെന്താണെന്ന് കാത്തിരുന്ന് കാണുക

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ഈ കഥ ഞാൻ കണ്ടിരുന്നില്ലാട്ടാ

ഗ്രേസി said...

കൊള്ളാം......