Showing posts with label brother johnson. Show all posts
Showing posts with label brother johnson. Show all posts

Thursday, September 11, 2014

you are discharged

memoir

ഞാനൊരു ഗ്ലോക്കോമ രോഗിയാണ്. വലതുകണ്ണിലെ കാഴ്ച വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാഗികമായി നഷ്ടപ്പെട്ടു.. എനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ മാത്രമായി 2 ജോഡി കണ്ണകടകളുണ്ട്. ഒന്ന് ഓഫീസിലും മറ്റൊന്ന് വീട്ടിലും വെക്കും.. ഓഫീസിലേത് ഫ്രെയിം ഒടിഞ്ഞ് നാശമായി. ഒരുകൊല്ലം മുന്‍പ് തൃശ്ശൂര്‍ ഐവിഷനില്‍ നിന്നും ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ അനുസരിച്ച് ഒരു കണ്ണട ഉണ്ടാക്കിയെങ്കിലും അത് കമ്പ്യൂട്ടര്‍ ഉപയോഗത്തിന് പറ്റിയില്ല, വീണ്ടും അവര്‍ ഒരിക്കല്‍ കൂടി ഉണ്ടാക്കി, അതും ശരിയായില്ല. അപ്പോള്‍ ഞാന്‍ രണ്ടാമതൊരു കണ്ണട എന്ന ഉദ്യമം ഉപേഷിച്ചു.

എന്റെ ബൈഫോക്കല്‍ കണ്ണട കൊടുത്തിട്ട് തൃശ്ശൂര്‍ റോസ് ഒപ്റ്റിക്കത്സില്‍ നിന്നും നാലഞ്ചുകൊല്ലം മുന്‍പ് ഉണ്ടാക്കിയതും, യേനു ഒപ്റ്റിക്കല്സില്‍ നിന്നുണ്ടാക്കിയതും ആണ് ഞാന്‍ ഉപയോഗിക്കുന്നത്.. ഇപ്പോള്‍ ഇതെഴുതുന്നതും അതില്‍ ഒന്നുകൊണ്ട്. അത് കമ്പ്യൂട്ടര്‍ വായനക്കും പത്രം വായിക്കാനും എല്ലാം സൂപ്പര്‍.

ഞാന്‍ രണ്ടാഴ്ചമുന്‍പ് തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലെ യുവദര്‍ശന്‍ ഒപ്റ്റിക്കത്സില്‍ നിന്നും ഒരു റീഡിങ്ങ് ഓണ്‍ലി കണ്ണട ഡോക്ടറുടെ കുറിപ്പുപ്രകാരം വാങ്ങി. ഷോപ്പില്‍ വെച്ച് പത്രം വായിച്ചപ്പോള്‍ കുഴപ്പം ഒന്നും തോന്നിയില്ല, വീട്ടില്‍ വന്ന് കമ്പ്യൂട്ടര്‍ വായിക്കാന്‍ തുടങ്ങിയപ്പോല്‍ ശരിയല്ല റീഡിങ്ങ്.. ദൈവ വിശ്വാസിയായ ജോണ്‍സണെ നാളെ അത് കാണിച്ച് ശരിപ്പെടുത്തി വാങ്ങണം.. സംതിങ്ങ് റോങ്ങ് സംവേര്‍ അദ്ദേഹത്തിന് അത് ശരിയാക്കിത്തരാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ റോസിലോ, യേനുവിലോ പോയി സൌഹൃദം പുതുക്കി അവരെക്കൊണ്ട് ഉണ്ടാക്കിപ്പിക്കണം. എനിക്ക് ഈ റീഡിങ്ങ് ഓണ്‍ലി കണ്ണടയില്ലെങ്കില്‍ ഒരു പണിയും നടക്കില്ല.

ഇന്ന് ജോണ്‍സന്റെ കടയില്‍ പോയപ്പോളാണ്‍ശ്രദ്ധിച്ചത് അദ്ദേഹത്തിന് കണ്ണടവ്യാപാരത്തിലല്ല കൂടുതല്‍ സമയം ശ്രദ്ധ.. അശരണരെ സഹായിക്കുന്നതിലും അവര്‍ക്കുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ആണ്. ജോണ്‍സന്റെ വിഹാരമേഖല ഭാരതത്തില്‍ മുഴുവന്‍ വ്യാപിച്ച്കിടക്കുന്നു എന്നാണറിഞ്ഞത്..

അദ്ദേഹം പറഞ്ഞ ഒരു കഥ ഞാന്‍ ഇവിടെ കുറിക്കുന്നു.

കുന്നംകുളം അടുത്തുള്ള ആര്‍ത്താറ്റ് ഗ്രാമത്തില്‍ ഒരാളുടെ അമ്മക്ക് ഒരു കയ്യിന്മേല്‍ കലശലായ വേദന വന്നു. ആ കയ്യ് മുറിച്ചുകളഞ്ഞാലും വേണ്ടില്ല, വേദന ശമിച്ചാല്‍ മതിയെന്നും പറഞ്ഞ് മകനെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി..

ആ മകന്‍ അമ്മയെ തൃശ്ശൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. ചികിത്സക്കും മറ്റുമായി പത്തിരുപത്തിയഞ്ചായിരം രൂപ വരും  എന്നറിഞ്ഞപ്പോള്‍ ആ മകന്‍ വേദനിച്ചു. തന്നെയുമല്ല അമ്മയുടെ സഹിക്കവയ്യാത്ത വേദന ശമിക്കുമോ എന്ന ആശങ്കയും ഉണ്ടായി.
ആ മകന്‍ വെറുതെ ഒരു വിളിപോലെ തോന്നി.. ജോണ്‍സനെ ഒന്ന് വിളിക്കാന്‍. തത്സമയം ജോണ്‍സണ്‍ വളരെ അകലെയായിരുന്നു ജോണ്‍സണ്‍ പറഞ്ഞു” ഞാന്‍ താങ്കളുടെ അമ്മക്ക് വേണ്ടി പ്രാര്‍ഥിക്കാം”

അല്പം കഴിഞ്ഞ് ജോണ്‍സണ്‍ സ്നേഹിതനോട് ചോദിച്ചു.. “നിന്റെ മുറിയില്‍ ഒരു ഫ്ലാസ്ക്ക് ഇരിപ്പുണ്ടോ..? അതില്‍ ചൂടുവെള്ളം ഉണ്ടോ?”

ഫ്ലാസ്ക്കും ചൂടുവെള്ളവും ഉണ്ടെങ്കില്‍ ഒരു ഗ്ലാസ്സെടുത്ത് അതില്‍ പകുതി വെള്ളം നിറക്കാന്‍ ആജ്ഞാപിച്ചു. അതിനുശേഷം സ്നേഹിതനോട് ഒരു കയ്യിന്റെ തള്ളവിരല്‍ ആ  ചൂടുവെള്ളത്തില്‍ മുക്കിപ്പിടിക്കാനും പറഞ്ഞു.

ജോണ്‍സണ്‍ നിന്നിടത്തും നിന്നും മൊബൈല്‍ ഫോണില്‍ സ്നേഹിതന്റെ അമ്മക്ക് വേണ്ടി ഈശ്വരനോട് പ്രാര്‍ഥിച്ചു.

അത്ഭുതമെന്ന് പറയട്ടെ.. പിറ്റേദിവസം അമ്മയുടെ കട്ടിലിന്നടിയില്‍ കിടന്നിരുന്ന മകന്‍ നേരം വെളുത്തിട്ടും എണീക്കാതിരുന്നത് കണ്ടപ്പോള്‍, ആ അമ്മ ഒരു കുടം നിറയെ വെള്ളം ആ കൈ കൊണ്ട് എടുത്ത് കൊണ്ടുവന്നു. വെള്ളം മുറിയില്‍ വെച്ച് ആ കൈ കൊണ്ട് തന്നെ മുടി കോതുന്നതാണ് എണീച്ചുവന്ന മകന്‍ കണ്ടത്.

മകന് ആശ്ചര്യമായി അമ്മയെ കണ്ടപ്പോള്‍. തലേദിവസം വേദനിച്ച് കരഞ്ഞിരുന്ന അമ്മക്ക് ഒന്നും ഇല്ല.. മകനോട് പറഞ്ഞു”നമുക്ക് പോകാം മോനേ.. നീ എണീറ്റ് കാപ്പികുടിക്ക്”

അല്പനേരത്തിന്നുള്ളില്‍ ഡോക്ടര്‍ മുറിയിലെത്തി.  അമ്മ പറഞ്ഞു ഡോക്ടറോട്“എനിക്ക് വേദന ഇല്ല ഇപ്പോള്‍

ഡോക്ടര്‍ക്ക് ബോധ്യമായില്ല.. തന്നെയുമല്ല അമ്മയോട് ഇരുകൈകളും പൊക്കാനും മറ്റു വ്യായാമങ്ങള്‍ ചെയ്യാനും പറഞ്ഞു.. അത് കണ്ട് ഡോക്ടര്‍ക്ക് മനസ്സിലായി ആ അമ്മയുടെ വേദന മരുന്ന് കഴിക്കാതെയും ചികിത്സ നടത്താതെയും മാറിയെന്ന്.

കൂടെയുള്ള നഴ്സിനോട് ഡോക്ടര്‍ ആജ്ഞാപിച്ചു.
“സിസ്റ്റര്‍ ഇവരുടെ കേസ് ഷീറ്റെടുക്കൂ.”

കേസ് ഷീറ്റില്‍ ഡോക്ടര്‍ എഴുതി.  “യു ആര്‍ ഡിസ്ചാര്‍ജ്ജ്ഡ്“

nb: brother johnson is available on +91 94471 61771