Showing posts with label memoir.. Show all posts
Showing posts with label memoir.. Show all posts

Thursday, May 28, 2015

അവളുടെ നിശ്വാസം

MEMOIR

എന്താണെനിക്ക് ഇത്ര ഉഷാര്‍ ഇന്ന് കാലത്ത്. പതിവിലെ കാലത്തെണീറ്റ് കുളി കഴിഞ്ഞുള്ള കഷായം കുടിക്കുന്ന നേരത്ത് എനിക്ക് തോന്നി. കഴിഞ്ഞ 12 കൊല്ലമായുള്ള വാത രോഗം പലവിധം വൈദ്യസമ്പ്രദായങ്ങളൊക്കെ പരീക്ഷിച്ചെങ്കിലും പൂര്‍ണ്ണമായി ഈ രോഗം ഭേദമായില്ല. അവസാനമായി എന്നെ ചികിത്സിച്ച ശ്രീകുമാരന്‍ മേനോനെ എനിക്കിഷ്ടമായിരുന്നു...

 രണ്ട് കൊല്ലം അടുത്തപ്പോളും രോഗം ഭേദമായില്ലെങ്കിലും വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോന്നു. അതിന്നിടക്കാണ് കാലില്‍ നീരുവന്ന് തുടങ്ങിയത്. നീര് മാറ്റിക്കിട്ടാനുള്ള പ്രതിവിധിയൊന്നും ഫലിക്കാതായപ്പോല്‍ ഞാന്‍ അലോപ്പതിക്ക് ഒരു ബൈ ബൈ കൊടുത്ത് ആയുര്‍വ്വേദം പരീക്ഷിക്കാമെന്ന് വെച്ചു. ആദ്യം ശ്രീദേവിയുടെ ചികിസ്തയായിരുന്നു. ശ്രീദേവി എന്നെ ആദ്യം ചികിസ്തിക്കാന്‍ തുടങ്ങിയ മറ്റൊരു രോഗത്തിനെയാണ്, ഞാന്‍ അതില്‍ പൂര്‍ണ്ണ തൃപ്തനായിരുന്നില്ല. കാരണം രോഗങ്ങളുടെ കലവറയായ എന്റെ ശരീരത്തിന് അവശ്യം ചികിത്സ വേണ്ടിയിരുന്നത് വാതത്തിനാണ്. അവരോടൊന്നും അങ്ങോട്ട് പറയാന്‍ പറ്റില്ല. എന്നാലും കുറേ ക്ഷമിച്ചു.

 മറ്റസുഖങ്ങള്‍ പൂര്‍ണ്ണമായി മാറിയതുമില്ല, വാതം മൂര്‍ഛിക്കുകയും ചെയ്തു. ഞാനാകെ ധര്‍മം സങ്കടത്തിലായി. അങ്ങിനെ ഞാന്‍ വേറെ ഒരു ആശുപത്രിയില്‍ എത്തി. കഷ്ടകാലമെന്ന് പറയട്ടെ, അവിടേയും ഞാന്‍ എത്തിപ്പെട്ടത് ഒരു പെണ്ണ് ഡോക്ടറുടെ അടുത്താണ്. പക്ഷെ എന്റെ പ്രതീക്ഷക്ക് വിപരീതമായി എനിക്ക് വളരെ വിദഗ്ദ ചികിത്സയാണ് അവിടെ കിട്ടിയത്. തന്നെയുമല്ല ആ ഡോക്ടര്‍ വളരെ ഫ്രണ്ട്ലി ആയിരുന്നു. രോഗിയോട് വളരെ വിനയത്തോടും ബഹുമാനത്തോടും കൂടിയുള്ള പരിചരണം എനിക്ക് തെല്ലൊരു ആശ്വാസം പകര്‍ന്നു.. അങ്ങിനെ ഞാന്‍ രണ്ട് വെള്ളത്തിലും കാലിട്ട് നില്‍ക്കുന്ന പ്രതീതിയിലായിരുന്നു ആദ്യമൊക്കെ, പിന്നീട് ഇപ്പോള്‍ ഞാന്‍ ഒരു വള്ളത്തില്‍ തന്നെ തുഴയാന്‍ തുടങ്ങി..

എന്റെ വാതരോഗം ശനമം നേരിയ തോതില്‍ ഉണ്ടെന്ന് തോന്നുന്നു. പക്ഷെ കൂടെയുള്ള മറ്റു അസുഖങ്ങള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നുണ്ടോ എന്ന ഒരു മന:പ്രയാസം ഇല്ലാതില്ല. എന്നാലും ഈ പുതിയ ഡോക്ടറോട് എന്തും തുറന്ന് പറയാനും വേണമെങ്കില്‍ ഫോണിലും ബന്ധപ്പെടാനും പറ്റുമെന്നതിനാല്‍ ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ഉന്മേഷവാനാണ്.

കാലത്തുള്ള ഗന്ധര്‍വ്വഹസ്താദി കഷായത്തില്‍ അവിപതി മേമ്പൊടി ചേര്‍ത്ത് കാലത്ത് സേവിക്കണം, അത് കഴിഞ്ഞേ പ്രാതല്‍ പാടുള്ളൂ. പ്രാതലിന് ശേഷം അഭയാരിഷ്ടം ഒരു ഔണ്‍സ്.. ഉച്ചക്ക് ഊണ് കഴിഞ്ഞാല്‍ പിന്നെ മരുന്നുകള്‍ ഒന്നുമില്ല.. വൈകീട്ട് ചിഞ്ചാദി തൈലം തേച്ച് ഒരു കുളി, തൈലം തേച്ചിരിക്കാന്‍ ഒരു സുഖമില്ല.

ഞാന്‍ കോണകമുടുത്ത് മുറ്റത്തോ കോലായിലോ ഇരുന്നാല്‍ തൈലം തേച്ച് തരാനെനിക്ക് ആരുമില്ല. എന്റെ പെണ്ണിന് അതിനൊന്നും നേരമില്ല. അവള്‍ സീരിയല്‍ കിളിയാണ്. സീരിയല്‍ വിട്ടൊരു കളിയും അവള്‍ക്കില്ല..

തൈലം തേച്ച് തരാനൊക്കെ എന്റെ കൂട്ടുകാരി പാറുകുട്ടി തന്നെ മിടുക്കി. പണ്ടൊരിക്കല്‍ ഞാന്‍ കോഴിക്കോട്ട് നിന്നും വാഹനമോടിച്ച് തൃശ്ശൂര്‍ക്ക് വരികയായിരുന്നു. എടപ്പാളെത്തിയപ്പോള്‍ കാലിന് കലശലായ വേദന. ഞാന്‍ എന്റെ വാഹനം ഷൊര്‍ണൂര്‍ ലക്ഷ്യമായി തിരിച്ച് വിട്ടു. നിളാ തീരത്തെ പാറുകുട്ടിയുടെ കൂരക്ക് അരികിലായി വണ്ടി നിര്‍ത്തി. വേച്ച് വേച്ച് നടന്ന് അവളുടെ ഉമ്മറത്ത് കയറിക്കിടന്നു..  ആ കിടപ്പ് അവള്‍ക്ക് കണ്ട് സഹിച്ചില്ല. അവള്‍ ഷൊര്‍ണ്ണൂരങ്ങാടിയില്‍ പോയി കൊട്ടന്‍ ചുക്കാദി തൈലം വാങ്ങി വന്ന് എന്റെ കാലില്‍ മസ്സേജ് ചെയ്തുതന്നു.

വേദനിക്കുന്ന സഹജീവിയെ പരിചരിക്കുന്ന വേളയിലും ഞാന്‍ കുമ്പിട്ടിരിക്കുന്ന അവളുടെ യൌവ്വനം ആസ്വദിച്ച് മയങ്ങിയതറിഞ്ഞില്ല..  അരമണിക്കൂര്‍ കഴിഞ്ഞ് അവള്‍ ചൂട് വെള്ളം കൊണ്ട് കാല് കഴുകുന്നതാണ് പിന്നെ ഞാന്‍ കണ്ടത്... എന്റെ വേദനക്ക് ആശ്വാസം കാണാന്‍ ആ കൂട്ടുകാരിക്ക് കഴിഞ്ഞു. അവളാണ് ഞാന്‍ എന്നും സ്നേഹിക്കുന്ന എന്റെ കൂട്ടുകാരി പാറുകുട്ടി..

 കാലത്ത് വെറുമൊരു കാലിച്ചായ മാത്രം കുടിച്ച് വന്നിരുന്ന ഞാന്‍ മലപ്പുറത്ത് നിന്നും പൊറോട്ടയും മീനകറിയും കഴിക്കാമെന്നൊക്കെ കരുതിയാണ് യാത്ര തിരിച്ചത്, പക്ഷെ കാലിലെ വേദന കാരണം അതൊന്നും നടന്നില്ല.. തൈലം തേക്കലും ഒക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് കലശലായ വിശപ്പ് തുടങ്ങിയിരുന്നു. ഞാന്‍ പാറുകുട്ടിയുടെ അടുക്കളയിലേക്ക് എത്തി നോക്കി, തീപ്പൂട്ടിയ ലക്ഷണമുണ്ട്.

“കഞ്ഞി കാലാ‍യോ പാറുകുട്ടീ....?”
“ഉണ്ണ്യേട്ടന് വെശക്കണുണ്ടോ...? ഞാന്‍ ഇപ്പോ ശരിയാക്കാം നല്ല കൈക്കുത്തരിയുടെ പൊടിയരിക്കഞ്ഞിയും പപ്പടം ചുട്ടതും ...”
 കഞ്ഞി കുടി കഴിഞ്ഞ് ഞാന്‍ തീരെ അവശനായ പോലെ തോന്നി.. പാറുകുട്ടിയുടെ ചാണം മെഴുകിയ കോലായില്‍ ഞാന്‍ നീണ്ട് നിവര്‍ന്ന് കിടന്നു.. രണ്ട് കയില്‍ കഞ്ഞി കോരിക്കുടിച്ച് പാറുകുട്ടി എനിക്ക് പായ വിരിച്ച് തന്നു...

 ഉറങ്ങാന്‍ പോണ എന്നെ അവള്‍ ചെറുതായൊന്ന് നുള്ളി നോവിച്ചു... “ഇപ്പോള്‍ ഉറങ്ങേണ്ട , കുറച്ച് കഴിയട്ടെ...”  അവളും എന്റെ പായയില്‍ കിടന്നു.. നാല്പാമരാദി വെളിച്ചെണ്ണ തേച്ച അവളുടെ മുടിയിഴകളിലെ മണം എന്നെ മത്തു പിടിപ്പിച്ചെങ്കിലും എന്റെ കണ്ണുകള്‍ നിദ്രയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു..

 എനിക്കഭിമുഖമായി കിടന്ന അവളുടെ മേനിയിലുള്ള നോട്ടം എന്റെ പാദത്തിന്റെ വേദനയെ ശമിപ്പിച്ചു. അവളുടെ നിശ്വാസം എനിക്ക് കരുത്തേകി.. അല്പനേരത്തിന്നുള്ളില്‍ ഞാന്‍ നിദ്രയിലാണ്ടു....

ഇന്നെലെ ഞാനും നാല്പാമരാദി വെളിച്ചെണ്ണ തേച്ച് കുളിച്ചിരുന്നു, പിന്നെ ശരീരമാസകലം ചിഞ്ചാദി തൈല സേവയും , അതായിരുന്നു എന്റെ ഇന്നെത്തെ ഉഷാറിന് കാരണം...

എന്റെ പാറുകുട്ടീ........... നീയാണെന്റെ ശക്തി. നീയാണെന്റെ ജീവന്‍...........

Thursday, September 11, 2014

you are discharged

memoir

ഞാനൊരു ഗ്ലോക്കോമ രോഗിയാണ്. വലതുകണ്ണിലെ കാഴ്ച വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാഗികമായി നഷ്ടപ്പെട്ടു.. എനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ മാത്രമായി 2 ജോഡി കണ്ണകടകളുണ്ട്. ഒന്ന് ഓഫീസിലും മറ്റൊന്ന് വീട്ടിലും വെക്കും.. ഓഫീസിലേത് ഫ്രെയിം ഒടിഞ്ഞ് നാശമായി. ഒരുകൊല്ലം മുന്‍പ് തൃശ്ശൂര്‍ ഐവിഷനില്‍ നിന്നും ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ അനുസരിച്ച് ഒരു കണ്ണട ഉണ്ടാക്കിയെങ്കിലും അത് കമ്പ്യൂട്ടര്‍ ഉപയോഗത്തിന് പറ്റിയില്ല, വീണ്ടും അവര്‍ ഒരിക്കല്‍ കൂടി ഉണ്ടാക്കി, അതും ശരിയായില്ല. അപ്പോള്‍ ഞാന്‍ രണ്ടാമതൊരു കണ്ണട എന്ന ഉദ്യമം ഉപേഷിച്ചു.

എന്റെ ബൈഫോക്കല്‍ കണ്ണട കൊടുത്തിട്ട് തൃശ്ശൂര്‍ റോസ് ഒപ്റ്റിക്കത്സില്‍ നിന്നും നാലഞ്ചുകൊല്ലം മുന്‍പ് ഉണ്ടാക്കിയതും, യേനു ഒപ്റ്റിക്കല്സില്‍ നിന്നുണ്ടാക്കിയതും ആണ് ഞാന്‍ ഉപയോഗിക്കുന്നത്.. ഇപ്പോള്‍ ഇതെഴുതുന്നതും അതില്‍ ഒന്നുകൊണ്ട്. അത് കമ്പ്യൂട്ടര്‍ വായനക്കും പത്രം വായിക്കാനും എല്ലാം സൂപ്പര്‍.

ഞാന്‍ രണ്ടാഴ്ചമുന്‍പ് തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലെ യുവദര്‍ശന്‍ ഒപ്റ്റിക്കത്സില്‍ നിന്നും ഒരു റീഡിങ്ങ് ഓണ്‍ലി കണ്ണട ഡോക്ടറുടെ കുറിപ്പുപ്രകാരം വാങ്ങി. ഷോപ്പില്‍ വെച്ച് പത്രം വായിച്ചപ്പോള്‍ കുഴപ്പം ഒന്നും തോന്നിയില്ല, വീട്ടില്‍ വന്ന് കമ്പ്യൂട്ടര്‍ വായിക്കാന്‍ തുടങ്ങിയപ്പോല്‍ ശരിയല്ല റീഡിങ്ങ്.. ദൈവ വിശ്വാസിയായ ജോണ്‍സണെ നാളെ അത് കാണിച്ച് ശരിപ്പെടുത്തി വാങ്ങണം.. സംതിങ്ങ് റോങ്ങ് സംവേര്‍ അദ്ദേഹത്തിന് അത് ശരിയാക്കിത്തരാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ റോസിലോ, യേനുവിലോ പോയി സൌഹൃദം പുതുക്കി അവരെക്കൊണ്ട് ഉണ്ടാക്കിപ്പിക്കണം. എനിക്ക് ഈ റീഡിങ്ങ് ഓണ്‍ലി കണ്ണടയില്ലെങ്കില്‍ ഒരു പണിയും നടക്കില്ല.

ഇന്ന് ജോണ്‍സന്റെ കടയില്‍ പോയപ്പോളാണ്‍ശ്രദ്ധിച്ചത് അദ്ദേഹത്തിന് കണ്ണടവ്യാപാരത്തിലല്ല കൂടുതല്‍ സമയം ശ്രദ്ധ.. അശരണരെ സഹായിക്കുന്നതിലും അവര്‍ക്കുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ആണ്. ജോണ്‍സന്റെ വിഹാരമേഖല ഭാരതത്തില്‍ മുഴുവന്‍ വ്യാപിച്ച്കിടക്കുന്നു എന്നാണറിഞ്ഞത്..

അദ്ദേഹം പറഞ്ഞ ഒരു കഥ ഞാന്‍ ഇവിടെ കുറിക്കുന്നു.

കുന്നംകുളം അടുത്തുള്ള ആര്‍ത്താറ്റ് ഗ്രാമത്തില്‍ ഒരാളുടെ അമ്മക്ക് ഒരു കയ്യിന്മേല്‍ കലശലായ വേദന വന്നു. ആ കയ്യ് മുറിച്ചുകളഞ്ഞാലും വേണ്ടില്ല, വേദന ശമിച്ചാല്‍ മതിയെന്നും പറഞ്ഞ് മകനെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി..

ആ മകന്‍ അമ്മയെ തൃശ്ശൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. ചികിത്സക്കും മറ്റുമായി പത്തിരുപത്തിയഞ്ചായിരം രൂപ വരും  എന്നറിഞ്ഞപ്പോള്‍ ആ മകന്‍ വേദനിച്ചു. തന്നെയുമല്ല അമ്മയുടെ സഹിക്കവയ്യാത്ത വേദന ശമിക്കുമോ എന്ന ആശങ്കയും ഉണ്ടായി.
ആ മകന്‍ വെറുതെ ഒരു വിളിപോലെ തോന്നി.. ജോണ്‍സനെ ഒന്ന് വിളിക്കാന്‍. തത്സമയം ജോണ്‍സണ്‍ വളരെ അകലെയായിരുന്നു ജോണ്‍സണ്‍ പറഞ്ഞു” ഞാന്‍ താങ്കളുടെ അമ്മക്ക് വേണ്ടി പ്രാര്‍ഥിക്കാം”

അല്പം കഴിഞ്ഞ് ജോണ്‍സണ്‍ സ്നേഹിതനോട് ചോദിച്ചു.. “നിന്റെ മുറിയില്‍ ഒരു ഫ്ലാസ്ക്ക് ഇരിപ്പുണ്ടോ..? അതില്‍ ചൂടുവെള്ളം ഉണ്ടോ?”

ഫ്ലാസ്ക്കും ചൂടുവെള്ളവും ഉണ്ടെങ്കില്‍ ഒരു ഗ്ലാസ്സെടുത്ത് അതില്‍ പകുതി വെള്ളം നിറക്കാന്‍ ആജ്ഞാപിച്ചു. അതിനുശേഷം സ്നേഹിതനോട് ഒരു കയ്യിന്റെ തള്ളവിരല്‍ ആ  ചൂടുവെള്ളത്തില്‍ മുക്കിപ്പിടിക്കാനും പറഞ്ഞു.

ജോണ്‍സണ്‍ നിന്നിടത്തും നിന്നും മൊബൈല്‍ ഫോണില്‍ സ്നേഹിതന്റെ അമ്മക്ക് വേണ്ടി ഈശ്വരനോട് പ്രാര്‍ഥിച്ചു.

അത്ഭുതമെന്ന് പറയട്ടെ.. പിറ്റേദിവസം അമ്മയുടെ കട്ടിലിന്നടിയില്‍ കിടന്നിരുന്ന മകന്‍ നേരം വെളുത്തിട്ടും എണീക്കാതിരുന്നത് കണ്ടപ്പോള്‍, ആ അമ്മ ഒരു കുടം നിറയെ വെള്ളം ആ കൈ കൊണ്ട് എടുത്ത് കൊണ്ടുവന്നു. വെള്ളം മുറിയില്‍ വെച്ച് ആ കൈ കൊണ്ട് തന്നെ മുടി കോതുന്നതാണ് എണീച്ചുവന്ന മകന്‍ കണ്ടത്.

മകന് ആശ്ചര്യമായി അമ്മയെ കണ്ടപ്പോള്‍. തലേദിവസം വേദനിച്ച് കരഞ്ഞിരുന്ന അമ്മക്ക് ഒന്നും ഇല്ല.. മകനോട് പറഞ്ഞു”നമുക്ക് പോകാം മോനേ.. നീ എണീറ്റ് കാപ്പികുടിക്ക്”

അല്പനേരത്തിന്നുള്ളില്‍ ഡോക്ടര്‍ മുറിയിലെത്തി.  അമ്മ പറഞ്ഞു ഡോക്ടറോട്“എനിക്ക് വേദന ഇല്ല ഇപ്പോള്‍

ഡോക്ടര്‍ക്ക് ബോധ്യമായില്ല.. തന്നെയുമല്ല അമ്മയോട് ഇരുകൈകളും പൊക്കാനും മറ്റു വ്യായാമങ്ങള്‍ ചെയ്യാനും പറഞ്ഞു.. അത് കണ്ട് ഡോക്ടര്‍ക്ക് മനസ്സിലായി ആ അമ്മയുടെ വേദന മരുന്ന് കഴിക്കാതെയും ചികിത്സ നടത്താതെയും മാറിയെന്ന്.

കൂടെയുള്ള നഴ്സിനോട് ഡോക്ടര്‍ ആജ്ഞാപിച്ചു.
“സിസ്റ്റര്‍ ഇവരുടെ കേസ് ഷീറ്റെടുക്കൂ.”

കേസ് ഷീറ്റില്‍ ഡോക്ടര്‍ എഴുതി.  “യു ആര്‍ ഡിസ്ചാര്‍ജ്ജ്ഡ്“

nb: brother johnson is available on +91 94471 61771