Friday, April 3, 2009

പാമ്പിനാളം [ പാമ്പിന്‍ കളം]

ഞാന്‍ ഇന്നെലെ [03-04-2009] എന്റെ അമ്മയുടെ തറവാടായ കല്ലായില്‍ വീട്ടിലെ പാമ്പിനാളം [പാമ്പിന്‍ കളം] കാണാന്‍ പോയി. എന്റെ ചെറുപ്പകാലത്താണ് [12 വയസ്സില്‍] ഞാന്‍ അവസാനം പാമ്പിന്‍ കളം കണ്ടത്.
അത് എന്റെ അച്ചന്റെ തറവാടായ വെട്ടിയാട്ടില്‍ വീട്ടിലായിരുന്നു. അവിടെ ഞങ്ങള്‍ കൂട്ടുംകുടുംബം ആയിരുന്നു. അന്ന് കളത്തില്‍ തുള്ളാനിരുന്ന കന്യകമാരുടെ കൂടെ എന്റെ ചെറിയമ്മക്കും കലു വന്ന് തുള്ളിത്തുടങ്ങിയത് ഞാന്‍ ഓര്‍ക്കുന്നു.
സര്‍പ്പ് പ്രീതിക്കാണ് പാമ്പിനാളം കഴിക്കുന്നത്. പഴയ തറവാട്ടിലെല്ലം പാമ്പിന്‍ കാവും, അമ്പലവും ഉണ്ട്. എന്റെ അമ്മയുടെ തറവാട്ടില്‍ ആ പൈതൃകം കാത്ത് സൂക്ഷിക്കുന്നു.
എറ്റ്നെ തറവാട്ടിലാകട്ടെ ഇപ്പോഴത്തെ തലമുറയില്‍ പെട്ട എന്റെ പാപ്പന്റെ മകന്‍ പാമ്പിന്‍ കാവും, അമ്പലപുരയും, രക്ഷസ്സിന്റെ തറ മുതലായവയെല്ലാം തല്ലിത്തകര്‍ത്തതായി അറിഞ്ഞു. കാലാന്തരത്തില്‍ അവനായിരുന്നു അതിന്റെ അവകാശി. അതിനാലും, ഞങ്ങള്‍ക്ക് അവിടെ ആരാധനാ സ്വാതന്ത്ര്യം നില നില്‍കാതിരുന്നതിനാലും ഞങ്ങള്‍ അതില്‍ ഇടപെടുകയോ എതിര്‍ക്കുകയോ ചെയ്തില്ല.
ഈ പാമ്പിനാളത്തിന്റെ ഒരു ഏകദേശരൂപം വിവരിക്കാം താമസിയാതെ.
പുള്ളുവന്മാര്‍ കളമെഴുതി അതില്‍ കന്യകമാര്‍ ഇരുന്ന് തുള്ളി ആ കളമെല്ലാം മാക്കുന്നതോടെ കളം അവസാനിക്കുന്നു. പുള്ളുവന്‍ പാട്ട് പ്രസിദ്ധമാണല്ലോ കേരളത്തില്‍...
വിശദമായ പാന്‍പിനാള ചരിത്രകഥക്കായി കാത്തിരിക്കുക.
തുടര്‍ന്നെഴുതാം താമസിയാതെ........










Tuesday, March 31, 2009

കൊഴുവയുണ്ടോ ആശാനേ?


കുറച്ച് കാലമായി കാല്‍ പാദത്തില്‍ തരിപ്പും, കോച്ചലും ആകെ ഒരു വല്ലായ്മയും. 3 കൊല്ലമായി അസുഖം. തീരെ വിട്ടുമാറുന്നില്ല. ഹോമിയോയും ആയുര്‍വ്വേദവും പരീഷിച്ച് ഇപ്പോ അലോപ്പതി ചികില്‍ത്സയായിട്ട് രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞു. എന്നെ ആര് ചികിത്സിച്ചാലും എനിക്ക് ഡോക്ടര്‍ ചന്ദ്രശേഖരനെ തന്നെ കാണണം. വലിയ കുഴപ്പമില്ലാത്ത പരുവത്തിലാക്കി തന്നിട്ടുണ്ട് അസുഖങ്ങളൊക്കെ. പിന്നെ ഞങ്ങള്‍ അയല്‍ക്കാരും കൂടിയാണ്. അപ്പോള്‍ ഒരു പ്രത്യേക പരിഗണനയും ഉണ്ടാകുമല്ലോ.

എന്റെ അമ്മയും അദ്ദേഹത്തിന്റെ പേഷ്യന്റ് ആയിരുന്നു. പൊതുവെ വയസ്സായ ആളുകള്‍ക്ക് അദ്ദേഹത്തിന്റെ ചികിത്സ വളരെ ആശ്വാസകരമാണ്.

എത്ര തിരക്കുണ്ടായാലും, വിശദമായി പരിശോധിക്കും, പിന്നെ കുശലം പറയും, വീട്ട് വര്‍ത്തമാനം ചോദിക്കും.അനാവശ്യമായ മരുന്നകളും, ലാബ് ടെസ്റ്റുകളൊന്നും അദ്ദേഹത്തിനില്ല. വളരെ ക്ഷമാ ശീലനാണ്.

എടോ ജയപ്രകാശ്..... എന്നെ അങ്ങിനെയാ അദ്ദേഹം വിളിക്കുക. പക്ഷെ ഈ നാട്ടുകാരെല്ലാം എന്നെ ജെ പി എന്ന ചുരുക്കപേരിലും വിളിക്കും. എന്റെ ജന്മ നാട്ടിലെന്നെ ഉണ്ണി എന്ന പേരിലാണറിയപ്പെടുക. പല സ്ഥലത്തും പല പേരില്‍. ഗള്‍ഫില്‍ എന്നെ അറബികള്‍ ബര്‍ഗാഷ് എന്നും വിളീക്കും.

എടോ ജയപ്രകാശ് തന്റെ ഈ രോഗമൊന്നും ഇത്ര വലിയ പ്രശ്നമുള്ളതല്ല.. നമുക്ക് മരുന്നൊക്കെ കുറേശ്ശെ കുറക്കാം. പകരം പ്രകൃതിയില്‍ നിന്ന് കിട്ടാവുന്ന രീതികളിലേക്ക് മാറ്റാം.
ചില ബ്ലഡ് പരിശോധന നടത്താം. കൊളസ്ട്രോള്‍, ഷുഗര്‍ എന്ന കുണ്ടാമണ്ടികള്‍ ഉണ്ടെന്ന് നോക്കാം. വയസ്സ് അറുപത് കഴിഞ്ഞില്ലേ?
എന്തെങ്കിലും ഒക്കെ കാണും. അതറിഞ്ഞാല്‍ പിന്നെ ചികിത്സ എളുപ്പമാ.
പിന്നെ താന്‍ മത്സ്യം ധാരാ‍ളം കഴിച്ചുതുടങ്ങണം. മുള്ളുള്ള ചെറിയ മീനുകള്‍. കൊഴുവ, മുള്ളന്‍ മുതലായവ. അതില്‍ നിന്ന് കാത്സിയം കൂടുതല്‍ കിട്ടും. പിന്നെ ഇത്തരം മീനില്‍ വേറെ പ്രശ്നമൊന്നുമില്ല താനും.

ഡോക്ടര്‍ ചന്ദ്രശേഖരന്റെ താല്പര്യപ്രകാരം ഞാന്‍ പിറ്റേ ദിവസം തന്നെ എന്റെ വീടിന്റെ അടുത്തുള്ള ശക്തന്‍ മാര്‍ക്കറ്റില്‍ എത്തി.
കൊഴുവയും, മുള്ളനും, ചാളയും എല്ലാം വാങ്ങി. വര്‍ഗ്ഗീസിന്റെ കടയിലെ ജോയ്സണ്‍ പറഞ്ഞു കൊഴുവയാണ് ഇതിന്ന് അത്യുത്തമം.
എനിക്ക് ഫോണ്‍ നമ്പര്‍ തന്നു. വിളിച്ചാല്‍ മാറ്റി വെക്കാമെന്നും പറഞ്ഞു.
അങ്ങിനെ കൊഴുവയും, മറ്റു മീനുകളും കഴിച്ചുതുടങ്ങി. ബീനാമ്മക്ക് വലിയ തൃപ്തിയൊന്നുമില്ല ചെറിയ മീനുകളെ വൃത്തിയാക്കി കറി വെക്കാന്‍. പിന്നെ ഒരു രോഗിക്കായതിനാലുള്ള ഒരു പരിഗണന മാത്രം.

ഇപ്പൊളെത്തെ പട്ടണ വാസികളായ പെണ്ണുങ്ങളെ മടി പിടിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളുമുണ്ട് ഈ തൃശ്ശൂരിലെ കച്ചവടക്കാര്‍ക്ക്. എല്ലാം മീനും വെട്ടി വൃത്തിയാക്കി കൊടുക്കും. ചെറിയ മീന്‍ അവര്‍ക്ക് മുതല്ലാവില്ല. കാരണം മീനേക്കാളും വില കൂടും നന്നാക്കാനുള്ള കൂലി, തന്നെയുമല്ല പണിക്കൂടുതലും..

ഇപ്പോ ഞങ്ങളുടെ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്, തൊലി കളഞ്ഞ വെളുത്തുള്ളിയും, അരിഞ്ഞ് നുറുക്കി വെച്ച സാമ്പാര്‍, അവിയല്‍, തോരന്‍ മുതലായ കഷ്ണങ്ങളും, ഒക്കെ വെച്ചിരിക്കുന്നു.

കൂര്‍ക്ക രണ്ട് കിലോ ഒന്നിച്ച് വാങ്ങിയാല്‍ അത് നന്നായി തോല് കളഞ്ഞ് ബേഗിലാക്കി കെട്ടിത്തരും. പിന്നെ 5 മിനിട്ടിനുള്ളില്‍ ഇഡ്ഡലി/ദോശമാവും ആട്ടിത്തരും.

പിന്നെ കൂര്‍ക്കഞ്ചേരിയിലുള്ള ആ കടയില്‍ തന്നെ, മസാല പുരട്ടിയ ഇറച്ചിയും മീനും കിട്ടും. അപ്പോള്‍ വീട്ട് പണി ഇവിടുത്തെ വീട്ടമ്മമാര്‍ക്ക് തീരെ ഇല്ല.
ഒരു കാര്യം എനിക്ക് മനസ്സിലാകുന്നില്ല. എന്താണ് ഈ കടക്കാര്‍ നല്ല ഒരു വീട്ടമ്മയെയും കൂടി തരാത്തത്? അതും കൂടി കിട്ടിയാല്‍ പിന്നെ ജീവിതം പരമസുഖം തന്നെ.

പണ്ടൊക്കെ നല്ല ഭക്ഷണം കിട്ടുമായിരുന്നു വീട്ടില്‍. ഇപ്പോ ഈ വക സൌകര്യമെല്ലാം വന്നപ്പോള്‍ എന്നും അസുഖമാണ്. അവനവന്റെ വീട്ടിലെ വൃത്തി വേറെ എവിടെ നിന്നെങ്കിലും കിട്ടുമോ?...പക്ഷെ ഈ പെണ്ണുങ്ങള്‍ക്ക് ഇതൊക്കെ കേള്‍ക്കാന്‍ നേരമില്ല..

25 കൊല്ലം പല അവസരങ്ങളിലായി ജങ്ക് ഫുഡ് കഴിച്ചാണ് ഞാന്‍ ഗള്‍ഫിലും യൂറോപ്പിലും കഴിഞ്ഞത്. അത് അവിടുത്തെ അവസ്ഥയാണെന്ന് പറയാം. പക്ഷെ നാട്ടിലും ആ ഗതി വന്നാലോ.

ഞാന്‍ എന്റെ തൃശ്ശൂരിലെ വീട്ടിലെ ഭക്ഷണം തിന്ന് മടുക്കുമ്പോള്‍ കുറച്ച് ദിവസം നാട്ടിന്‍ പുറത്തെ തറവാട്ടില്‍ പോയി നില്‍ക്കും. അവിടുത്തെ ഭക്ഷണം തികച്ചും ഒറിജിനല്‍ തന്നെ. കല്ലിലാട്ടിയ മാവുകൊണ്ടുണ്ടാക്കിയ ദോശയും, ഇഡ്ഡലിയും, അമ്മിയിലരച്ച ചമ്മന്തിയും, കറിക്കൂട്ടുകളും, നല്ല പുഞ്ച നെല്ലിന്റെ അരിയും...ഹാ........
എന്തൊരു രസം. പിന്നെ കുളത്തിലുള്ള കുളിയും, തെങ്ങിന്‍ തോപ്പിലൂടെയുള്ള നടത്തവും.........
ഇതൊക്കെ വിട്ട് പിന്നെന്തിനാ ഈ ഞാന്‍ ഈ ദുരിതത്തിലേക്ക് വന്നത്?

ആ... അവിടെയാ പ്രശ്നം...
ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന പിള്ളേരുടെ തുടര്‍ വിദ്യാഭ്യാസം പ്രമാണിച്ചാണ് ഇങ്ങോട്ട് ചേക്കേറിയത്. ഇപ്പോള്‍ ഈ നാട്ടുകാരനായി. സോക്കേടുകാരനും....

കാലിലെ തരിപ്പും, കോച്ചലും മാറുന്നില്ലാ എന്ന് തറവാട്ടിലുള്ള സഹോദരനോട് പറഞ്ഞപ്പോള്‍ എന്നോട് അവിടെ വന്ന് താമസിക്കാനാണ് പറഞ്ഞത്..

ഇലക്കിഴിയും, വൈകിട്ട് ഞെരിപ്പോടിലെ ചൂട് തട്ടലും, പിന്നെ നല്ല പൊടിയരിക്കഞ്ഞിയും, ഉപ്പു മാങ്ങായും എല്ലാം സേവിച്ച് ശിഷ്ട ജീവിതം അവിടെ കഴിക്കാനാണ് അവന്‍ പറേണത്...

പക്ഷെ എനിക്കെങ്കില് എന്റെ ബീനാമ്മയെ പിരിഞ്ഞിരിക്കാന്‍ പറ്റില്ല. ഓളുടെ അടുത്ത് തല്ല് കൂടിയും, വക്കാണം പറഞ്ഞും ഇരിക്കണം എനിക്ക്.. ഓള്‍ക്കാണെങ്കില് നാട്ടിന്‍പുറം ഇഷ്ടമില്ലത്രെ..

പിന്നെ നമ്മള്‍ കഴിയുന്നത്ര ആര്‍ക്കും ഒരു ഭാരമാകാതെ കഴിയണം. എനിക്ക് മക്കളും, മരുമക്കളും ഒക്കെ ആയെങ്കിലും ഞാന്‍ ആര്‍ക്കും ഒരു ഭാരമല്ല ഇപ്പോള്‍. വല്ലപ്പോഴും ജന്മനാട്ടില്‍ പോയി അനുജനോടൊന്ന് താമസിക്കും. എന്റെ എല്ലാ ദു:ഖങ്ങളും വേദനകളും ഞാന്‍ മറക്കും അവിടെ ചെന്നാല്‍..

ഇന്റര്‍ നെറ്റ്, വൈദ്യുതി, നല്ല വെള്ളം എന്നിവ സുലഭമല്ല എന്റെ നാട്ടിലിപ്പോള്‍. അതിനാല്‍ ഈ വേനല്‍ കാലത്ത് അവിടുത്തെ ജീവിതം സുഖകരമല്ല..

കാലത്ത് എണ്ണ തേച്ച് കുളിച്ച് വീട്ടുമുറ്റത്തുള്ള ആലിന്‍ ചുവട്ടിലോ, ഓല മേഞ്ഞ ഔട്ട് ഹൌസിലോ ഇരിക്കുമ്പോളുള്ള ഒരു സുഖം ഈ ഭൂമിയിലെവിടെയും ഇല്ലാ...

ഇന്ന് കാലത്ത് ഞാന്‍ വീണ്ടും തൃശ്ശിവപേരൂരിലുള്ള വസതിക്കടുത്ത ശക്തന്‍ മാര്‍ക്കറ്റിലെത്തി.

കൊഴുവയുണ്ടോ ആശാനേ? വര്‍ഗ്ഗീസിന്റെ കടയിലുള്ള വിഭവങ്ങളൊക്കെ നോക്കിയതിന് ശേഷം മൊത്തം മാര്‍ക്കറ്റിലെ മീനുകളുടെ സ്റ്റോക്കെടുപ്പ് നടത്തി.

മുള്ളന്‍ മീന്‍ സാധാരണ ഉണ്ടാവാറില്ല. ഇന്ന് ജോയിച്ചേട്ടന്റെ കടയിലുള്ളത് മൊത്തം വാങ്ങി. പിന്നെ വര്‍ഗ്ഗീസിന്റെ കടയില്‍ നിന്ന് ബീനാമ്മക്ക് രണ്ട് കിലോ ഏട്ടയും, ഒരു കിലോ അറക്ക്യയും വാങ്ങി. പിന്നെ എനിക്ക് ഒരു കിലോ കൊഴുവയും...

ഈ അറ്ക്ക്യയുടെ കഥ പറയുമ്പോള്‍ ഒരു പാട് പറയുവാനുണ്ട്.
മസ്കറ്റില്‍ അതിനെ സുറുമാ [കിങ്ങ് ഫിഷ്] എന്നാ പറയുക.. അത് ഒരു വലിയ സ്റ്റോറി ആണ്. ഞാനൊരു സുലൈമാനി ഇട്ടിട്ട് വരാം. ബാക്കി അതിന് ശേഷമെഴുതാം...

[തുടരും]

Tuesday, March 24, 2009

keezhthrikkovil temple

Posted by Picasa

മീനച്ചൂടില്‍ കഴിക്കൂ

മീനച്ചൂടില്‍ ദാഹമകറ്റാന്‍ കഴിക്കൂ തണ്ണീര്‍ മത്തന്‍. തൃശ്ശിവപേരൂരിലെ ശക്തന്‍ മാര്‍ക്കറ്റില്‍ തണ്ണീര്‍ മത്തന്റെ കൂമ്പാരം എല്ലായിടത്തും കാണാം. ചിലയിടത്ത് അത് ജ്യൂസ് ആക്കി ലഭിക്കും.

ഞാന്‍ ഇന്ന് കാലത്ത് നടക്കാന്‍ പോകുമ്പോള്‍ കണ്ടതാണ്. ഒന്ന് വാങ്ങിക്കണം എന്ന് തോന്നി. പക്ഷെ നടത്തം അവസാനിപ്പിക്കേണ്ടി വരുമെന്നതിനാല്‍ വാങ്ങിയില്ല. കണ്ടിട്ട് ദാഹശമനം നടത്തി.

തൃശ്ശൂര്‍ പട്ടണത്തിലെ റോടുകളെല്ലാം പൊളിച്ച് പണിതു. മിക്ക സ്ഥലത്തും കാനകള്‍ കെട്ടി സ്ലാബുകള്‍ ഇട്ട് കൊണ്ടിരിക്കുന്നു. സ്വരാജ് റൌണ്ടില്‍ നിന്ന് എന്റെ വീട് വരെ വളരെ നല്ല റോഡായി. കാല്‍ നടത്തത്തിന്നും, വാഹന സവാരിക്കും വളരെ സുഖം.

കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കവലയിലേക്കോ, തൃശ്ശൂര്‍ പ്രധാന പട്ടണപ്രദേശത്തേക്കോ 5 മിനിട്ട് കൊണ്ട് പാഞ്ഞെത്താം. പണ്ടൊക്കെ കുണ്ടും കുഴിയുമുള്ളതിനാല്‍ ആഴ്ചയിലൊരിക്കലേ ഷോപ്പിങ്ങ് ഉണ്ടായിരുന്നുള്ളൂ..
ഇപ്പോ മിനിട്ട് മിനിട്ടിന് ടൌണില്‍ പോയി വരുന്നു.
++ തൃശ്ശൂര്‍ പൂരം അടുത്ത് വന്ന് തുടങ്ങിയെങ്കിലും റൌണ്ടിലെ റോഡുകള്‍ നന്നാക്കി തുടങ്ങിയിട്ടില്ല. പാറമേക്കാവ് ക്ഷേത്രത്തിന്റെ അടുത്തുള്ള സബെവേയുടെ നിര്‍മ്മാണം കഴിഞ്ഞാലുടന്‍ റോഡ് പണി തുടങ്ങുമെന്ന് കരുതുന്നു. റൌണ്ടിലെ സവാരി ഇപ്പോള്‍ സുഖമമല്ല. പൂരമാകുമ്പോഴെക്കും ശരിയാകുമെന്ന് കരുതുന്നു.
ഞാന്‍ കാലത്ത് ഓരോ ദിവസവും ഓരോ റൂട്ടിലാണ് നടത്തം. വീട്ടില്‍ ശ്രീമതി പറയും ഇത്ര തിരക്കുള്ള റോട്ടില്‍ കൂടിയെന്തിനാ നടത്തമെന്ന്. പല സ്ഥലത്തും സ്ലാബിടാത്ത കാനകളുണ്ട്. നോക്കി നടക്കണേ എന്നെല്ലാം പറയും. ഞാന്‍ നടന്ന് വരുന്നത് വരെ അവള്‍ക്ക് അങ്കലാപ്പാണ്.
നേരേ തങ്കമണി കയറ്റം കഴിഞ്ഞ് വലത്ത് തിരിഞ്ഞ് സോമില്‍ റോട് വഴി പോയി അച്ചന്‍ തേവരെ തൊഴുത്, നേരെ റെയില്‍ വേ ട്രാക്കിനടുത്തുള്ള കീഴ് തൃക്കോവില്‍ ശിവനെ തൊഴുത്, ക്ഷേത്രക്കുളത്തിന്റെ അരികില്‍ കൂടി നടന്ന്, ഐശ്വര്യ ഗാര്‍ഡന്‍ വഴി വീണ്ടും സോമില്‍ റോഡ് വഴി കാഞ്ഞിരങ്ങാടി കടന്ന് കുറുപ്പത്ത് തോപ്പില്‍ കൂടി, എസ് എന്‍ റോട്ടില്‍ കൂടി നടന്ന് എലൈറ്റ് ആശുപതിക്ക് മുന്‍പിലുള്ള ശ്രീമാഹേശ്വരക്ഷേത്രത്തില്‍ തൊഴുത്, നേരെ കസ്തൂര്‍ബ ലയിനില്‍ പ്രവേശിച്ച് കണ്ണന്‍ കുളങ്ങര വഴി അവിടെയുള്ള മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീ കൃഷ്ണനെ തൊഴുത് നേരെ ശക്തന്‍ മുസ്ലീം പള്ളിക്ക് മുന്‍ വശം കൂടി നടന്നാല്‍ തിരിച്ച് നമ്മുടെ വീട്ടിലെത്താമല്ലോ എന്ന് എന്റെ ശ്രീമതി പറയും. ഈ വഴിക്കായാല്‍ വാഹനങ്ങള്‍ നന്നേ കുറവാണ്. മാത്രവുമല്ല. പൊളിയൂഷന്‍ താരതമ്യേനെ കുറച്ചും.
പക്ഷെ എനിക്ക് തിരക്കുള്ള റോടാണ് ഇഷ്ടം. ബസ്സുകളുടെ ചീറിപ്പാഞ്ഞുള്ള ഓട്ടം എനിക്ക് പ്രശ്നമല്ല. പക്ഷെ അതിന്റെ എയര്‍ ഹോണ്‍ അടി കേട്ട് കേട്ട് എന്റെ ചെവി ഏതാണ്ട് ഒരു പരുവമായി ഇപ്പോള്‍.
ചില ബസ്സ് ഡ്രൈവേഴ്സ് വെറുതെ ഹോണ്‍ അടിച്ച് കൊണ്ടിരിക്കും. ബസ്സ് വരുന്നത് കണ്ടാല്‍ ഞാന്‍ ചെവി പൊത്തും. ചില ദിവസങ്ങളില്‍ ചെവിയില്‍ പഞ്ഞി തിരുകും.
വീട്ട് കാരി ചോദിക്കും എന്തിനാ ഈ മെനക്കേടൊക്കെ. ബസ്സ് റൂട്ടില്ലാത്ത റോടുകളാണല്ലോ മുകളില്‍ പറഞ്ഞിരിക്കുന്നത്. അതിലേ പോയാല്‍ മതിയില്ലേ എന്ന്...
എനിക്കങ്ങിനെ ഓള് പറേണ് കേള്‍ക്കാന്‍ മനസ്സില്ല ഇപ്പോള്‍. ഇനി കാനയില്‍ ചാടി കാലൊടിയാനോ, അതോ ബസ്സിടിച്ച് മയ്യത്താവാനോ ഒക്കെയാണ് തലവര എങ്കില്‍ നമുക്കതിനെ മറികടക്കാനാകില്ലല്ലോ.
++ വൈകുന്നേരം നടന്ന് വരുന്ന ഒരു വഴിയില്‍ പാമ്പിന്റെ ശല്യം കൂടുതലാ. അതിനാല്‍ പണ്ട് സ്കൂട്ടറെടുത്ത് ആ വഴിയരികില്‍ വെച്ച് പിന്നെ നടത്തം തുടരും. തിരിച്ച് വരുമ്പോള്‍ രാത്രിയാകയാല്‍ ആ ഭാഗം മാത്രം സ്കൂട്ടറില്‍ വരും. ആ ഇട വഴി വീട്ടിന്റെ തൊട്ടടുത്താ. ഞാന്‍ അങ്ങിനെ ചെയ്യുന്നത് കണ്ട് തൊട്ട് വര്‍ക്ക് ഷോപ്പിലെ പിള്ളേര്‍ എന്നെ കളിയാക്കും.
അവരോട് ഞാന്‍ കാര്യം പറഞ്ഞെങ്കിലും അവര്‍ ശ്രദ്ധിച്ചില്ലാ..
ഈ ഇടവഴിയില്‍ വെളിച്ചം തീരെ കുറവാണ്, തന്നെയുമല്ല രണ്ട് വശവും ഉയര്‍ന്ന് നില്‍ക്കുന്ന പുല്ലുകളും.
ഒരു ദിവസം സ്കൂട്ടറില്‍ വരുമ്പോളും പാമ്പ് കുറുകെ വരുന്നത് കണ്ട്. ഞാന്‍ പെട്ടെന്ന് എന്താ ചെയ്യതെന്ന് ഓര്‍മ്മയില്ലാ. വീട്ടുകാരി പറഞ്ഞു അങ്ങിനെ വരുമ്പോള്‍ വാഹനം നിര്‍ത്തരുതെന്ന് പറഞ്ഞു.
പക്ഷെ വാഹനം നിര്‍ത്താതെ വന്നാല്‍ അതിന്റെ മേല് കയറില്ലേ എന്ന് ചോദിച്ചപ്പോള്‍, കയറിക്കോട്ടേ എന്ന് പറഞ്ഞു.
എനിക്ക് മിണ്ടാപ്രാണികളെ ദ്രോഹിക്കുന്നതിഷ്ടമല്ലാ.. അപ്പോള്‍ അവള് പറഞ്ഞു, വൈകുന്നേരമാകുമ്പോഴെക്കും വീടെത്താന്‍.
എനിക്ക് അച്ചന്‍ തേവര്‍ അമ്പലത്തിലെ തൃപ്പുക കഴിഞ്ഞ അല്പം ശര്‍ക്കര പായസം തിന്നാതെ വരാന്‍ മനസ്സ് വരില്ല. മിക്ക ദിവസവും തേവരെ കണ്ട് വണങ്ങും.
പാമ്പിനെ പേടിച്ച് രാത്രിയിലുള്ള നടത്തം നിര്‍ത്താനായില്ല. വിഷയം ചേച്ചിയോട് പറഞ്ഞു. ചേച്ചി മോനോടോതി....... എടാ ഉണ്ണീ നീ ശിവക്ഷേത്ര ദര്‍ശനം കഴിഞ്ഞല്ലേ എന്നും വീട്ടിലേക്ക് മടങ്ങുന്നത്. നിന്നെ പാമ്പ് കടിക്കില്ല. അഥവാ അറിയാതെ അതിനെ ചവിട്ടിയാല്‍ പോലും.
അതില്‍ പിന്നെ എനിക്ക് ധൈര്യമായി. എനിക്ക് ജന്മം തന്ന ആളുടെ വാക്കുകള്‍ ഞാന്‍ അതേപടി മനസ്സില്‍ വെച്ചു. സധൈര്യം എന്റെ ജൈത്രയാത്ര തുടരുന്നു.
ഇപ്പോ എനിക്ക് പാമ്പിനെയല്ല ലോകത്താരെയും ഭയമില്ല.
വെറുതെ നടക്കുമ്പോഴും, ഡ്രൈവ് ചെയ്യുമ്പോഴും ശിവ പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കുന്നു.
അതും ചേച്ചി പറഞ്ഞതാണ്. എന്റെ ചേച്ചി ഇന്നില്ല. രണ്ട് കൊല്ലം മുന്‍പ് എണ്‍പത്താറാമത്തെ വയസ്സില്‍ അന്തരിച്ചു.
അപ്പോള്‍ മീനച്ചൂടിന്റെ കഥ പറഞ്ഞ് എങ്ങോ എത്തി....
ഈ ചൂട് കാലത്ത് പൂങ്കുന്നത്ത് ഫ്രീ സമ്പാരവും കിട്ടാനുണ്ട്. നാളെ ആ വഴിക്കാകാം നടത്തം............>>>>>>>>>


Posted by Picasa

Wednesday, March 18, 2009

MY NEIGHBOUR GIRL

THIS IS CHIDU. MY NEIGHBOUR GIRL.
AS THE MOZHI KEYMAN STOPPED WORKING, I CANNOT TELL U MUCH ABOUT HER.
LET ME REBOOT THE SYSTEM AND COME BACK.
CHIDU LOVES EATING ALWAYS. SOME THING LIKE CORN FLAKE OR KARU MURU STUFFS. SHE IS A CUTE BIRD AND THE LOVE OF MY BROTHER V K SREERAMAN. ALL THE KIDS ARE WELCOME. BUT CHIDU'S STAND IS SOME THING SPECIAL.
SEE HOW SHE IS POSING TO ME. SHE SITS AT OUR UMMARAM - CHAARUPADI.
SHE USUALLY DO NOT COME FOR DANCING AND PLAYING WITH OTHER KIDS. SHE IS ALWAYS INSDE OF OUR HOME. IF MY BRO IS NOT THERE,SHE WILL BE WITH GEETHA SREERAMAN. COMPANY WITH ME IS NOT THAT STRONG. BUT SHE IS FRIENDLY WITH ME. I HAD BROUGHT FOR HER BANGLES AND PEEPPI FROM KAPLIANGAD BHARANI. I COULD NOT SEE HER ON THAT DAY AS I REACHED HOME BIT LATE. AND THE FOLLOWING DAY I HAD TO RUSH TO TRICHUR EARLY. NOW I SHOULD BE MEETING HER ONLY AFTER A WEEK. I USUALLY DO NOT GO TO MY THARAVAADU. IF THERE IS SOME THING SPECIAL OR NEARBY I WILL BE INVITED. I SHALL BE GOING THERE PROBABLY NEXT WEEK FOR DELIVERING INVITATION OF JAYESH'S WEDDING ENGAGEMENT. AND SHALL BE MEETING THIS KID AND OTHER KIDDIES......... AND HV FUN WITH THEM.
THATZ ALL FOR THE TIME BEING.
C U SOON
BYE
TAKE CARE
YOURS JP


Posted by Picasa

Tuesday, March 17, 2009

നേദ്യമൊന്നുമില്ലേ ഇന്ന് അപ്പൂപ്പാ........

ഇത് സാന്ദ്ര.. സാന്ദ്രക്കുട്ടീ എന്ന് അംബലത്തില്‍ വരുന്നവര് വിളിക്കും. സാധാരണ ദീപാരാധന സമയത്താണ് വരിക പതിവ്.. കുറച്ച് നാളായി ആളെ കാണാനുണ്ടായിരുന്നില്ല...
“എവിടെയായിരുന്നു സാന്ദ്രക്കുട്ടീ............ നീ.............”
“കുറെ നാളായല്ലോ കണ്ടിട്ട്..................”
“ഞാനെന്റെ അച്ചന്റെ വീട്ടിലായിരുന്നു...............”
‘പിന്നെ എന്തോക്കെയാ വിശേഷം..........?
എന്റെ സ്കൂള്‍ അടക്കാറായി..............‘
അപ്പോ ഇനി അടുത്ത കൊല്ലം ഏത് ക്ലാസ്സിലേക്കാ...........
“അടുത്ത കൊല്ലം ഞാന്‍ ഫസ്റ്റ് സ്റ്റാന്‍ഡേഡിലിക്ക്.............”
“ഏത് സ്കൂളിലാ നിന്നെ ചേര്‍ത്ത്യേത്..............”
‘ഞാന്‍ ഭവാന്‍സിലാ....... ഇപ്പോള്‍.................’
“അപ്പോ അവിടെത്തന്നെയാണ്.........................”
ഞാനും സാന്ദ്രക്കുട്ടിയുമായി അടുപ്പത്തിലാ.........എന്റെ കൂടെ ക്ഷേത്രം പ്രദക്ഷിണം വെക്കാനും... തിണ്ണയിലിരുന്ന് വര്‍ത്തമാനം പറയാനും, പിന്നെ അല്ലറചില്ലറ ജോലിയില്‍ സഹായിക്കാനും, കൂട്ടിനുണ്ട് ഇവള്‍ എപ്പോളും....
ഉണ്ണിയേട്ടന്റെ പേരക്കുട്ടിയാ... എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും ഓടി കൊണ്ടിരിക്കും....
എന്റെ കൂടെയാണെന്നറിഞ്ഞാല്‍ പിന്നെ ഉണ്ണ്യേട്ടന് വേവലാതി ഇല്ല.. അച്ചന്‍ തേവര്‍ അംബലത്തില്‍ വരുന്ന എല്ലാ കുട്ടികളും എന്നോട് വലിയ കമ്പനിയാ..
അംബലമെല്ലാം അടച്ചു തുടങ്ങി. കഴകക്കാരനും, കാര്യക്കാരനും, മേല്‍ ശാന്തിയും എല്ലാം പോകാനൊരുങ്ങിത്തുടങ്ങി... ഞാന്‍ മാത്രം അങ്ങിനെ അവിടെത്തന്നെ ഇരിപ്പുറപ്പിച്ചു.
വീട്ടില്‍ ബീനാ‍മ്മയുടെ സീരിയല്‍ കാണുന്നതിന്നിടയിലേക്കുള്ള പ്രവാഹത്തിനേക്കാളും നല്ലത് തേവരുടെ നടയിലിരുന്നു സാന്ദ്രക്കുട്ടിയോട് സൊള്ളുന്നത് തന്നെ...........
പിന്നെ....... അപ്പൂപ്പാ........... നിക്ക് പോണം.........
നിവേദ്യമൊന്നുമില്ലേ..................?
മോളൂട്ടി ചോദിക്കണ് കേട്ടില്ലേ സുകുമാരേട്ടാ.............
സാന്ദ്രക്കുട്ടി കാര്യമായി വൈകിട്ട് ദീപാരാധന സമയത്ത് വരുന്നത്... ശര്‍ക്കര പായസം കഴിക്കാനാണ്.. ഞാന്‍ സൊറ പറയുന്നതിന്നിടയില്‍ നിവേദ്യം തിടപ്പള്ളിയില്‍ നിന്നെടുത്ത് വെക്കാന്‍ മറന്നു....
അല്പസമയത്തിന്നുള്ളില്‍ നിവേദ്യം എത്തി...... ആലില പറിച്ച് സാന്ദ്രക്കുട്ടിക്ക് ആദ്യം വിളമ്പി.. പിന്നെ എനിക്ക്, പിന്നെ ഉണ്ണ്യേട്ടന്, സുകുമാരേട്ടന്, ദാസേട്ടന്....
സാധാരണ ബാക്കി വരുന്നത് മുഴുവന്‍ ഞാന്‍ കഴിക്കും... എനിക്ക് ശര്‍ക്കര പായസം വലിയ ഇഷ്ടമാണ്. പിന്നെ ഭഗവാന്റ പ്രസാദമല്ലേ... കളയാനൊക്കുകയില്ലല്ലോ>>>
ദീപാരാധന കഴിഞ്ഞാല്‍...... അല്പം കഴിഞ്ഞ് 7 1/4 ന് തൃപ്പുക കഴിഞ്ഞാലേ നിവേദ്യം പുറത്തേക്ക് കിട്ടുകയുള്ളൂ.......
സാന്ദ്രക്കുട്ടി ആ നിവേദ്യവും കാത്ത് എന്നോട് ഓരോന്നും പറഞ്ഞിരിക്കും. ഇടക്കവളുടെ ഫോട്ടോ എടുത്ത് കാണിക്കണം.....
അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ വന്നോളൂ.... നിവേദ്യം തരാം............
മുപ്പെട്ട് വെള്ളിയാഴ്ച ഗണപതിക്ക് നേദിച്ച ഉണ്ണിയപ്പവും, മുപ്പെട്ട് ശനിയാഴ്ച ഹനുമാന്‍ സ്വാമിക്ക് നേദിച്ച വടയും, അവില്‍ നിവേദ്യവും പ്രസാദമായി തരാം.........
പിന്നെ സമൃദ്ധിയായി ശര്‍ക്കര പായസവും.............
പിന്നെ തിരുവാതിര നാളില്‍ അന്ന ദാനവും................................
Posted by Picasa

Saturday, March 14, 2009

THE PERSON BEHIND MY SUCCSESS

THE PERSON BEHIND MY SUCCSESS. HE IS MR ZAINUDEEN K M WHO TOOK ME TO GULF.
I AM IN THIS POSITION NOW WITH HIS MERCY.
എന്നെ ഞാനാക്കിയ മഹാ മനസ്കന്‍.. ഇദ്ദേഹമാണെന്നെ ഗള്‍ഫിലേക്ക് കൊണ്ട് പോയത്. ഈ കാണുന്ന എന്റെ എല്ലാ സ്വപ്നങ്ങളും, സ്വത്തുക്കളും അദ്ദേഹത്തിന്റെ സഹായത്താല്‍ ആര്‍ജ്ജിച്ചിട്ടുള്ളതാണ്.
ഈ ലോകത്തില്‍ എനിക്ക് ഏറ്റവും കടപ്പാടും സ്നേഹവും ഇദ്ദേഹത്തോട് മാത്രമാണ്. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.....
ഞാന്‍ ഇന്ന് അദ്ദേഹത്തെ കണ്ടിരുന്നു. പലപ്പോഴും കാണാറുണ്ടെങ്കിലും, ഇന്ന് അദ്ദേഹത്തിന് നല്ല പ്രസരിപ്പും ഉന്മേഷവും കണ്ടു...
അദ്ദേഹവും എന്നെപ്പോലെ തന്നെ vrs എടുത്ത് നാട്ടില്‍ സസുഖം വാഴുന്നു. ഞാന്‍ തൃശ്ശിവപേരൂരിലേക്ക് ചേക്കേറിയെങ്കിലും അദ്ദേഹം നാട്ടില്‍ തന്നെ. കുന്നംകുളത്തിന്നടുത്ത ചെറുവത്താനിയില്‍..............
ഇന്ന് അദ്ദേഹത്തിനെ അനുജന്‍ മൊയ്തുട്ടിയുടെ മകള്‍ മുനീറയുടെ നിക്കാഹ് ആയിരുന്നു. വടക്കേക്കാട് K P Namboothiri's Auditorium ത്തില്‍ വെച്ചായിരുന്നു ചടങ്ങ്.....
ഞാന്‍ കൂടെ കൂടെ നാട്ടില്‍ പോയി അദ്ദേഹത്തെ കാണാറുണ്ട്. ഞാനും പലരേയും ഗള്‍ഫില്‍ കൊണ്ട് പോയിട്ടുണ്ടെങ്കിലും അവരാരും എന്നെ കാണാന്‍ വരാറോ, എന്നോട് സൌഹൃദം പങ്കിടാറോ ഇല്ലാ.......
എനിക്കതില്‍ പരാതി ഇല്ല.. നമ്മള്‍ നമ്മുടെ കടമ ചെയ്യുന്നു.
ഭഗവത് ഗീതയില്‍ പറഞ്ഞ പോലെ.....
കര്‍മ്മണ്യേ വാധികാരസ്തേ....
മാ ഫലേഷു കദാചനാ.......”
കര്‍മ്മം ചെയ്യുക..... പ്രതിഫലം ഇഛിക്കാതെ...........
++
Posted by Picasa

Friday, March 13, 2009

നേരില്‍ ക്ണ്ട ആദ്യത്തെ ബ്ലോഗര്‍

ഞാന്‍ ബ്ലോഗില്‍ സജീവമായിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. പക്ഷെ ഒരു പാട് സുഹൃത്ത് വലയങ്ങള്‍ ബ്ലോഗില്‍ നിന്ന് എനിക്ക് ലഭിച്ചു.
ഇതില്‍ സഹായ മനസ്ഥിതിയുള്ളവര്‍ വളരെ കുറവാണ്. ബ്ലോഗില്‍ കന്നിക്കാരനായ എനിക്ക് പരസഹായമില്ലാതെ ബ്ലോഗാന്‍ കഴിയുന്നതിന്ന് എന്നെ സഹായിച്ചവരുടെ കൂട്ടത്തില്‍ ലക്ഷ്മിയും പെടും.

ലക്ഷ്മി ഇംഗ്ലണ്ടില്‍ നഴ്സ് ആണ്. ആദ്യമാദ്യമൊന്നും നല്ല ഇന്ററേകഷന്‍ ഉണ്ടായിരുന്നില്ല. പിന്നെ പിന്നെ ചാറ്റിങ്ങില്‍ കൂടെ അടുത്തു. മരുന്നുകളെപറ്റിയും, രോഗങ്ങളെപറ്റിയും പലതും ലക്ഷ്മിയില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞു.

അഷരാര്‍ത്ഥത്തില്‍ ഒരു സമ്പൂര്‍ണ്ണ രോഗിയായ എനിക്ക് കഴിക്കുന്ന മരുന്നുകളെപറ്റിയുള്ള ആവലാതികള്‍ കൂടുതലാണ്.
++
ഗ്ലോക്കോമ രോഗിയായ എനിക്ക് പല ഇംഗ്ലീഷ് മരുന്നുകളും കഴിക്കാന്‍ പാടില്ല. ഞാന്‍ ഏത് ഡോക്ടറെ കാണാന്‍ പോകുമ്പോഴും ഇത് പറയണമെന്ന് എന്റെ eye surgery ചെയ്ത ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ചില ഡോക്ടര്‍മാര്‍ക്ക് ചില മരുന്നുകളുടെ composition അറിയാത്ത കാരണം, പല പല പ്രശ്നങ്ങള്‍ വരാറുണ്ട്.
സബ്സ്റ്റിറ്റിട്യൂട്ട് മരുന്നുകളുടെ പേരുകള്‍ പെട്ടെന്ന് പല
ഡോക്ടര്‍മാരുടെ ഓര്‍മ്മയില്‍ വരാറില്ല.
ഉടനെ ഞാന്‍ ലക്ഷ്മിയെ ബന്ധപ്പെടാറുണ്ട്. യു കെ യില്‍ ഇതതിനെല്ലാ‍മുള്ള നൂതന സംവിധാനം ഉണ്ടെന്ന് വേണം മനസ്സിലാക്കാന്‍.

പല പല രംഗങ്ങളില്‍ വിരാജിക്കുന്നവരാണല്ലോ ബ്ലോഗര്‍മാര്‍. ജേര്‍ണലിസ്റ്റും വിഷ്വല്‍ കമ്മ്യൂണിക്കേഷനും, ഇന്റര്‍ നെറ്റ് കണക്റ്റിവിറ്റിയും എല്ലാം ഉള്‍പ്പെടുന്നതാണ് എന്റെ പ്രവര്‍ത്തന മേഖല. കഴിഞ്ഞ ദിവസം എറണാം കുളത്തെ ഒരു ബ്ലോഗര്‍ക്ക് എന്റെ ഈ രംഗത്തെ പരിചയം ഷെയര്‍ ചെയ്യുന്നതിന്ന് എന്നെ വന്ന് കാണുകയുണ്ടായി. അദ്ദേഹത്തിന് ഞാനുമായിട്ടുള്ള കണ്ടുമുട്ടല്‍ പല സാങ്കേതിക പ്രശ്നങ്ങള്‍ക്കും പരിഹാരമായെന്ന് പിന്നിടറിയിക്കുകയുണ്ടായി.
++
ലക്ഷ്മിയെ ബീനാമ്മക്ക് നന്നേ പിടിച്ചു. സാധാരണ ബീനാമ്മ ആരു വന്നാലും എന്തെങ്കിലും കുടിക്കാന്‍ കൊടുത്തിട്ട് പിന്നെ ആ വഴിക്ക് വരാറില്ല. പക്ഷെ ലക്ഷ്മിയെ കണ്ടപ്പോള്‍ കുശലം പറയാനവിടെ ഇരുന്നു. പിന്നെ ലക്ഷ്മിയുടെ കൂടെ ലക്ഷ്മിയുടെ അമ്മയും, സഹോദരനും, ഒരു സുഹൃത്തും ഉണ്ടായിരുന്നു.

പലരും വരാമെന്ന് പറഞ്ഞാലും വരാറില്ല.. ഞാനും ആ കൂട്ടത്തില്‍ പെടും. പക്ഷെ ഈ നെറ്റ് ലോകത്തില്‍ നിന്ന് പല നല്ല കൂട്ടുകാരെയും എനിക്ക് ലഭിച്ചിട്ടുണ്ട്. ബ്ലോഗ് ലോകത്തില്‍ എന്നെ ഞാനാക്കിയ അബുദാബിയിലെ ബിന്ദു, കേനഡയിലെ മാണിക്ക്യചേച്ചി, കൊറിയയിലെ പ്രതിഭ, ചെന്നെയിലെ സുനില്‍ കൃഷ്ണന്‍, കൂത്താട്ടുകുളം കണിക്കൊന്ന ഓണ്‍ലൈന്‍ മാഗസിനിലെ ശ്രീ പാര്‍വ്വതി, ഈ പറയുന്ന ലക്ഷ്മി ഇവരെയൊക്കെ ഒരിക്കലും മറക്കാനാവില്ല.

ഞനെന്ന ബ്ലോഗറുടെ സൃഷ്ടാവ് എറണാംകുളം ആപ്ടെകിലെ സന്തോഷ് മാഷാണ്. എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയ മഹാന്‍. അദ്ദേഹത്തെ ഞാന്‍ ഈ അവസരത്തില്‍ നമിക്കുന്നു.
++
വീണ്ടും ലക്ഷ്മിയിലേക്ക്......... ഒരിക്കല്‍ ക്ണ്ടാല്‍ പിന്നെ മറക്കുകയില്ലാ ആ മുഖം. എന്തൊരു ഐശ്വര്യമുള്ള തേജസ്സുള്ള, നിഷ്കളങ്കമായ പുഞ്ചിരിക്കുന്ന ലക്ഷ്മിയെ മറക്കാനാകില്ല.
അവര്‍ സമ്മതിക്കുമെങ്കില്‍ ഫോട്ടോസ് ഇതില്‍ ഇടാം. അവര്‍ എന്റെ വീട്ടില്‍ നിന്നെടുത്തിരിക്കുന്ന ഫോട്ടോകള്‍ എനിക്കയക്കാമെന്ന് ഇന്നെലെ പറഞ്ഞിരുന്നു. അവധി കഴിഞ്ഞ് ഇന്നെലെ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയിരിക്കുന്നു.

ഞാന്‍ കഴിഞ്ഞ മാസം എന്റെ ജര്‍മ്മനി സന്ദര്‍ശന പരിപാടി അല്പം എക്സ്പേന്റ് ചെയ്ത് ലണ്ടന്‍, കാനഡ എന്നീ സ്ഥലവും ചുറ്റിക്കറങ്ങി തിരിക്കാമെന്ന് കരുതി. പക്ഷെ ബീനാമ്മക്ക് നാട്ടിലെ മീന്‍ കറിയും ചോറും ഈ പോകുന്ന സ്ഥലത്തൊന്നും കിട്ടാനില്ലാത്ത കാരണം, പല യൂറോപ്പ് ബ്ലോഗര്‍മാരെയും സന്ദര്‍ശിക്കാനായില്ലാ.

എനിക്ക് രണ്ടാഴ്ച സ്റ്റേക്കും, പിസ്സായും മറ്റുമായി അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ ബീനാമ്മക്ക് ചോറും കറിയും തന്നെ വേണം.
ഞങ്ങള്‍ ഒരിക്കല്‍ ജര്‍മ്മനിയിലെ വീസ്ബാഡനിലെ ഒരു ഹോട്ടലില്‍ മീന്‍ കറിയുണ്ടാക്കി. ഇതിന്റെ മണം കേട്ട് അടുത്തമുറിയിലെ ചിലര്‍ ഓടിപ്പോയി. ചിലര്‍ വന്ന് ഞങ്ങള്‍ ഉണ്ടാക്കിയ കറിയെല്ലാം കഴിച്ചു ബീനാമ്മയെ പുകഴ്ത്തി. അവസാനം ബീനാമ്മ അത്താഴപ്പട്ടിണി കിടന്നു.
അപ്പോ ലക്ഷ്മി എന്ന ബ്ലോഗറുടെ കഥ പറഞ്ഞ് ഞാന്‍ എവിടെയോ എവിടെയോ എല്ലാം എത്തി...
പല പല മുഖങ്ങളും കാഴ്ചകളും വഴിയില്‍ വരുമ്പോള്‍ അവരെയും കൂടെ ഇവിടെ എഴുതിപിടിപ്പിക്കണമല്ലോ?

ഞാനും ബീനാമ്മയും എന്നും വഴക്കാണ്. പക്ഷെ എനിക്ക് എന്റെ ബീനാമ്മയെ പിരിഞ്ഞ് നില്‍ക്കാനാകില്ല. 25 കൊല്ലം ഞങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചു. മക്കളെല്ലാം വിദേശത്ത് ജനിച്ച് വളര്‍ന്നതിനാല്‍, അവര്‍ക്ക് നാട്ടില്‍ സുന്ദരമായി എന്ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടി കേരള ഗവണ്‍മേണ്ടിന്റെ ചിലവില്‍ പ്രോഫഷണല്‍ ബിരുദം കരസ്ഥമാക്കാന്‍ കഴിഞ്ഞു. അവര്‍ സുഖമായി പണിയെടുത്ത് കഴിയുന്നു...
++
വീണ്ടും ലക്ഷ്മിയിലേക്ക് മടങ്ങാം.
കുറച്ചും കൂടി സമയം എന്റെ വീട്ടില്‍ ചിലവഴിച്ച് ഉച്ചയൂണും കഴിഞ്ഞു പോകാമെന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടും, അവര്‍ നിന്നില്ല. അവര്‍ക്ക് പാലക്കാട്ട് അവരൂടെ നാത്തൂന്റെ വീട്ടിലെത്തെണമെന്ന് പറഞ്ഞു, ഉച്ചയൂണിന്..

ഞാന്‍ ലക്ഷ്മിയോട് തിരിച്ച് പോകുന്നതിന്ന് മുന്‍പ് ഒരിക്കല്‍ കൂടി വരാനും, അപ്പോള്‍ എന്റെ കുന്നംകുളത്തുള്ള എന്റെ തറവാട്ടില്‍ കൊണ്ടുപോകാമെന്നും പറഞ്ഞു. അപ്പോള്‍ സിനിമാ നടനും, എഴുത്തുകാരനും ആയ എന്റെ സഹോദരന്‍ വി. കെ. ശ്രീരാമനെ നേരില്‍ കണ്ട്, അവിടെ നിന്ന് എന്തെങ്കിലും കഴിച്ചിട്ട് പോരാമെന്നും പറഞ്ഞു. പക്ഷെ ലക്ഷ്മിക്ക് ഞങ്ങളുടെ ആതിഥേയത്വം അനുഭവിക്കാന്‍ പറ്റിയില്ല....

അങ്ങിനെ ദിവസങ്ങള്‍ കടന്ന് പോയി.........
ഒരു ദിവസം പെട്ടെന്ന് ഒരു ഫോണ്‍ കോള്‍................
“അങ്കിളേ എവിടെയാ ഇപ്പോള്‍...............”
“ഞാനെന്റെ ഓഫീസിലുണ്ട്............”
“ഞാന്‍ സാറിന്റെ വീട്ടിനുമുന്‍പില്‍ കൂടി പോയിക്കൊണ്ടിരിക്കുന്നു..........”
“എന്നാല്‍ തിരിച്ച് വിട് വണ്ടി...എന്റെ വീട്ടിലോട്ട് കയറ്............. ഞാന്‍ ഇപ്പോ അങ്ങോട്ടെത്താം......”

“പറ്റില്ല അങ്കിളേ......... ഞങ്ങളിപ്പോള്‍ തൃശ്ശിവപേരൂര്‍ വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ മുന്‍പിലെത്തി...........”
“എന്നാല്‍ ഞാന്‍ അങ്ങോട്ട് വരാം.................”
“ഇപ്പോള്‍ വന്നാല്‍ ശരിയാകില്ല.........ജെ പി സാറെ...........”

“സാഹിത്യ അക്കാദമിയില്‍ നമുക്ക് പറ്റിയ പ്രോഗ്രാം ഉണ്ട്.........”
“ജെ പി സാറും വരൂ....... വൈകിട്ട് നമുക്കവിടെ കാണാം..........”
“ലക്ഷ്മിക്കുട്ടീ.......... എന്നോട് നേരത്തെ പറയാമായിരുന്നു.... അടിപൊളി പ്രോഗ്രാം നമുക്ക് സംഘടിപ്പിക്കാമായിരുന്നു തൃശ്ശിവപേരൂരില്‍................”

“എന്നോട് ഒന്നും മുന്‍ കൂട്ടി പറയാതെ പെട്ടെന്ന് വന്നതിനാല്‍.... എനിക്ക് വരാന്‍ പറ്റിയില്ലല്ലൊ.......”
എന്റെ പരിഭവം ഞാന്‍ ലക്ഷ്മിക്കുട്ടിയെ അറിയിച്ചു.............
++
കുറേ കൂടി എഴുതാനുണ്ട്...... പിന്നീട് എഴുതാം

++++++++++
.


Thursday, March 12, 2009

എന്റെ ഗ്രാമത്തിലെ വാര്‍ത്തകള്‍

ജെ പി തൃശ്ശിവപേരൂര്‍ എന്ന ഞാന്‍ ജനിച്ച് വളര്‍ന്നത്, കുന്നംകുളത്തടുത്ത ചെറുവത്താനി എന്ന ഗ്രാമത്തിലാണെന്ന് പലര്‍ക്കും അറിയില്ല. അവിടെയാണെന്റെ തറവാടും. അനിയനും, കുടുംബവും താമസിക്കുന്നത്. ഞാന്‍ വല്ലപ്പോഴുമൊക്കെ അവിടെ പോയി താമസിക്കും. കഴിഞ്ഞ ഫെബ്രുവരി അവസാനം ഞാന്‍ അവിടെ നാലുദിവസം തമ്പടിച്ചു. തേവരുടെ പൂരവും, കപ്ലിയങ്ങാട്ട് ഭരണിയെല്ലാം കഴിഞ്ഞേ മടങ്ങിയുള്ളൂ...

എന്റെ തറവാട്ടിലെ തൊട്ട വടക്കേ വീട്ടിലെ കുട്ടിളാണിവര്‍. 56 വയസ്സായ എന്റെ അനിയന്‍ ശ്രീരാമനെ ഇവര്‍ ശ്രീരാമേട്ടാ‍ എന്നാ വിളിക്കുക. 61 വയസ്സായ എന്നെ ഉണ്ണ്യേട്ടാ എന്നും..
അവിടെ ഇവരെ കൂടാതെ വേറെ രണ്ട് ചിടുങ്ങുകളും, ഒരു കോലാന്‍ ഗേളും ഉണ്ട്. അവരുടെ ഫോട്ടോ നോക്കിയിട്ട് കിട്ടിയില്ലാ...
നാട്ടിന്‍ പുറത്തെ എന്റെ പ്രധാന കൂട്ടുകാരാണിവര്‍. എന്നെ കണ്ടാല്‍ പിന്നെ എന്റെ കൂടെ കളിക്കാന്‍ വരും. ചിലപ്പോള്‍ സ്കൂളില്‍ പോകില്ല. ഞാനിവിടെ നിന്ന് ബിസ്കറ്റ്, മിഠായി മുതലായ മധുരപലഹാരങ്ങള്‍ അവര്‍ കൊണ്ട് പോയി കൊടുക്കാറുണ്ട്.
കപ്ലിയങ്ങാട്ട് ഭരണി കഴിഞ്ഞ് വരുമ്പോള്‍ ഇവര്‍ക്കും ചിടുവിനും വളകളും പീപ്പികളും വാങ്ങി കൊണ്ട് വന്ന് കൊടുത്തിരുന്നു.
ഇവര്‍ എന്നെ എപ്പോ കണ്ടാലും അവരുടെ ഫോട്ടോ എടുത്ത് കാണിക്കണം.
ഈ കുട്ടികളുടെ ചുരുങ്ങിയത് 200 ഫോട്ടോയെങ്കിലും എന്റെ സ്റ്റോക്കിലുണ്ട്. ഒരു വിഡിയോ അല്‍ബവും അതില്‍ പെടും.
ഇവര്‍ക്കെപ്പോളും ഡാന്‍സും കളിയും തന്നെ. പിന്നെ വിടുണ്ടാക്കി ചോറും, കാപ്പിയും ഉണ്ടാക്കിക്കളിക്കും. എന്റെ മേലൊക്കെ കയറി എന്റെ ഉടുപ്പൊക്കെ നാശമാക്കും. സ്നേഹം കൊണ്ടല്ലേ എന്ന് വിചാരിച്ച് അവരെ ശകാരിക്കുകയില്ല. ഞാന്‍ ഈ വാരാന്ത്യത്തിലവിടെ പോകുന്നുണ്ട്. അവര്‍ക്കുള്ള ഫോട്ടോകളും, സ്വീറ്റ്സും, വര്‍ണ്ണക്കടലാസ്സുകളും, പുസ്തകങ്ങളും, ചായപെന്‍സിലുകളും എല്ലാം ഞാന്‍ ഇപ്പോ തന്നെ വാങ്ങി എന്റെ കാറില്‍ വെച്ച് കഴിഞ്ഞു. മൂത്തവളുടെ പേര് ഷെല്‍ജി. മറ്റേ കുട്ട്യോള്‍ടെ പേരെനിക്ക് ഓര്‍മ്മയില്ലാ.... ഇവരുടെ മുത്തച്ചന്‍ ചെറുപ്പത്തിലെ എന്റെ ചങ്ങാതിയായിരുന്നു.
കപ്ലിയങ്ങാട്ടെ ഭരണി വിശേഷം ഞാനെന്റെ വേറെ ബ്ലോഗില്‍ എഴുതിയിരുന്നു. തേവരുടെ പൂര വിശേഷങ്ങള്‍ അടുത്ത ദിവസം എഴുതാം...
ഈ വരുന്ന ശനിയാഴ്ച മൊയ്തുട്ടിയുടെ മോള്‍ടെ നിക്കാഹ് ആണ്. വടക്കേക്കാട്ട് കെ പി നമ്പൂതിരീസ് ഓഡിറ്റോറിയത്തിലാണ്. കുറച്ച് നാളായി കാലിന് തരിപ്പും, കോച്ചിവലിക്കലും തുടങ്ങിയിട്ട്. അസുഖം വിട്ടുമാറിയിട്ടില്ല. കാറോടിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആരോഗ്യം സമ്മതിക്കുമെങ്കില്‍ പോകണം. തൃശ്ശിവപേരൂരിലുള്ള എന്റെ വീട്ടില്‍ നിന്ന് 40 കിലോമീറ്ററുണ്ട്. പോയാല്‍ ഒരു ദിവസം തറവാട്ടില്‍ താമസിക്കാനും, ഈ കുട്ടികളൊടൊത്ത് കിന്നരിക്കാനും പറ്റും.
അച്ചന്‍ തേവര്‍ തുണക്കട്ടെ !!
വയസ്സനായ പോലെ തോന്നുന്നു. ജോലി രാജി വെച്ച് ശിഷ്ട കാലം നാട്ടിന്‍പുറത്തുള്ള ഗ്രാമത്തിലും, കോയമ്പത്തൂരിലുള്ള മകന്റെ അടുത്തും, കൊച്ചിയിലുള്ള മകളുടെ അടുത്തും, വല്ലപ്പോഴും തൃശ്ശിവപേരൂരിലുള്ള സ്വവസതിയിലുമായി കഴിഞ്ഞു കൂടിയാലോ എന്നാലോചിക്കുകയാണ് ഞാനിപ്പോള്‍..
പണിയെടുക്കാന്‍ ആരോഗ്യക്കുറവില്ല. പക്ഷെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ വയ്യാതായിരിക്കുന്നു.
പണ്ടൊക്കെ രണ്ട് നാല് കിലോമീറ്റര്‍ നടക്കുമായിരിന്നു. ഇപ്പോ ഈ കാലിലെ അസുഖം കാരണം അതിനും വയ്യ. അപ്പോള്‍ കൊളസ്ട്രോളും, മറ്റു അസുഖങ്ങളും എത്തി നോക്കുന്നു.
വയ്യാ എന്നുള്ള തോന്നലുണ്ടാകാന്‍ പാടില്ല്ലാ എന്നാ നാട്ടിലുള്ള എന്റെ ബന്ധു അമ്മുകുട്ടി പറേണ്.
ഉണ്ണ്യേട്ടനൊരു സുഖക്കേടുമില്ലാ എന്നാ അവളുടെ പറച്ചില്‍.. എന്നെ കണ്ടാല്‍ ചെറുപ്പമാണത്രെ.... അവളുടെ കമന്റ്..
“ഈ നരച്ച താടിയുള്ള അറുപത് വയസ്സുകാരനെ കണ്ടാലങ്ങിനെ തോന്നുമോ എന്റെ അമ്മുകുട്ടീ.......“
“ന്റെ ഉണ്ണ്യേട്ടനിപ്പോളും ചെറുപ്പാ........... എന്നെക്കാളും 30 വയസ്സു കൂടുതലുണ്ടെങ്കിലും........ വയസ്സനെന്ന് എനിക്ക് വിളിക്കാന്‍ പറ്റില്ല.......”
“ന്റെ ഉണ്ണ്യേട്ടന്‍ ഒരു കുറുമ്പനാ.............”
“ന്നാളെന്നെ പിച്ചി......... പിന്നെ എന്നെ കടിക്കാന്‍ വന്നു........”
“നിക്ക് എന്തോരം വേദനിച്ചെന്നറിയോ ഉണ്ണ്യേട്ടാ‍.............”
“എന്തിനാ ഉണ്ണ്യേട്ടാ എന്നെ പിച്ചിയേ............“
“അത് സ്നേഹം കൊണ്ടല്ലേ അമ്മുകുട്ടീ..............”
“ഞാന്‍ നിന്നെ പിച്ചുമ്പോളും മാന്തുമ്പോളെല്ലാം അവിടെ വാസന്തീം, സുധേം, വിജിയും എല്ലാം ഉണ്ടായിരുന്നല്ലോ...........”
“അപ്പോ നിന്നെ മാത്രം ഞാനെന്താ ഉപദ്രവിച്ചേ.......?
“പ്പൊ നിക്ക് മനസ്സിലായി............”
“നെനക്കെന്താ മനസ്സിലായത്...............”
“ഞാന്‍ പറയൂലാ.............. “
“ഇനി എന്നെ പിച്ചുമോ...........?
“നിന്നെ കണ്ടാല്‍ പിച്ചാതിരിക്കാന്‍ പറ്റുമോ......?
“നീ അത്രക്കും ചുഞ്ചരിയല്ലേ.......?
“വെളുത്ത ചുഞ്ചരിപ്പെണ്ണ്.............”
“തുടുത്ത മോന്തയും, ചുവന്ന ചുണ്ടുകളും..... പിന്നെ കുണുങ്ങി കുണുങ്ങിയുള്ള നടത്തവും..............”
“നിന്നെ കയ്യി കിട്ടട്ടെ........ അപ്പോ കാണിച്ച് തരാം..................”
[ഞാനെന്റെ ഗ്രാമത്തിലെ കുട്ടികളെപ്പറ്റി എഴുതി, ഇപ്പോ ഇത് ഒരു കഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. തല്‍ക്കാലം ഇന്ന് ഇവിടെ നിര്‍ത്തുന്നു. സമയം 11.43 രാത്രി. ഉറങ്ങട്ടെ. പിന്നെ കാണാം..........]



Posted by Picasa

Wednesday, February 25, 2009

ചെറുനാരങ്ങാ സാദം

അബുദാബിയിലെ “ബിന്ദു കെ പി” യുടെ ബ്ലോഗ് “അടുക്കളത്തളം” എന്ന ബ്ലൊഗ് സന്ദര്‍ശിച്ചപ്പോള്‍ എന്നിലുണ്ടായ വികാരങ്ങള്‍ “കമന്റ്സ്” രൂപത്തില്‍ അവിടെ കുറിച്ചിരുന്നു. എന്റെ ബ്ലോഗിലും കൊടുക്കാമെന്ന് വെച്ചു.
അങ്ങിനെയുള്ള ബിന്ദുവിനുള്ള എന്റെ ഒരു കമന്റാണ് പില്‍ക്കാലത്ത് എന്റെ “സ്മൃതി” എന്ന ബ്ലോഗില്‍ “കാക്കകള്‍ പ്രേതങ്ങള്‍” എന്ന കഥയായി രൂപപ്പെട്ടതും എനിക്ക് ചെറുകഥക്കുള്ള ഒരു പാരിതോഷികം ലയണ്‍സ് ക്ലബ്ബില്‍ നിന്ന് ലഭിച്ചതും...
>>>>>>>
കഴിഞ്ഞ ദിവസം പരിപ്പുവടയെക്കുറിച്ച് പറഞ്ഞ് കൊതി മാറിയില്ലാ ഇത് വരെ.ഇപ്പോ ചെറുനാരങ്ങാ സാദം.ഇത് എളുപ്പമുള്ള വിദ്യയായി തോന്നുന്നു.. ഈ ബീനാമ്മ ഒന്നും ഉണ്ടാക്കി തരുന്നില്ല.പണ്ടവള്‍ക്കെന്നോട് എന്തൊരു സ്നേഹമായിരുന്നു. ഇപ്പോ എനിക്ക് വയസ്സായില്ലേ.. അവള്‍ക്കെന്നെ വേണ്ടാണ്ടായി..വേറൊരു പെണ്ണിനെ കെട്ടാനോള് സമ്മതിക്കുന്നുമില്ലാ...എനിക്ക് ഈ ബ്ലോഗിലും മറ്റും വരുന്നതെല്ലാം തിന്നേണ്ടെ എന്റെ ബിന്ദുകുട്ടീ......
രാക്കമ്മ പണ്ടൊക്കെ കൂടെ കൂടെ വന്നിരുന്നു. ഇപ്പോ ഓള്‍ക്കും നേരമില്ല. മ്മളെ കാര്യം നോക്കാനാരുമില്ല...അബുദാബിയിലായിരുന്നെങ്കില്‍ എന്നാലോചിച്ച് പോകയാണ്. അടുക്കളയില്‍ എന്തെങ്കിലും ബാക്കി ഇരുപ്പുണ്ടെങ്കില് വന്ന് സാപ്പിടാമായിരുന്നു...
ഞാന്‍ പണ്ട് മദിരാശിയില്‍ ഹോട്ടാല്‍ ഇമ്പീരിയലില്‍ റിസപ്ഷനിസ്റ്റ് ആയിരുന്നു. അന്ന് എനിക്കവിടുത്തെ അലാ കാറ്ട്ട് ഫുഡ് ഇഷ്ടമായിരുന്നില്ല. ഞാന്‍ തൊട്ടടുത്ത് എഗ്മൂര്‍ റയില്‍ വേ സ്റ്റഷനില്‍ പോയി തൈര് സാദം കഴിക്കും...\ചിലപ്പോള്‍ അതിന്നടുത്ത് ഉള്ള രാമപ്രസാദ് ഹോട്ടലില്‍ നിന്നും. പണ്ടൊക്കെ കഴിച്ച സാദങ്ങളുടെ മണവും രസവും, എന്റെ ഭൂതകാലത്തെ ഓര്‍മിപ്പിക്കാന്‍ പ്രേരിപ്പിച്ച ബിന്ദുവിന് തൃശ്ശിവപേരൂരില്‍ നിന്നും എല്ലാ ആശംസകളും.........

Tuesday, February 24, 2009

ഇനി ഈ രേഖയെ കാണാന്‍ വരേണ്ട..

ഇനി ഈ രേഖയുടെ അടുത്ത് വരേണ്ടാ…….

രേഖയെന്ന ഡോക്ടര്‍ എന്നും എന്റെ പ്രിയപ്പെട്ടവള്‍. എനിക്കവളേക്കാറും ഏറെ പ്രിയം അവളുടെ മക്കളോടാണ്. രണ്ട് പെണ്‍കുട്ടികള്‍.

ഞാന്‍ എന്നും ഒരു നിത്യ രോഗിയാണല്ലോ. എന്റെ പ്രധാന പ്രശ്നം എന്റെ വയറാണ് മനസ്സറിഞ്ഞ് ഒന്നും തിന്നാന്‍ പറ്റില്ല.

പണ്ടൊക്കെ ഞങ്ങള്‍ക്ക് തീവണ്ടിയാത്ര ധാരാളം ഉണ്ടായിരുന്നു. ഓരോ സ്റ്റേഷന്‍ എത്തുമ്പോഴും ബീനാമ്മയും മക്കളും ഓരോന്ന് വാങ്ങി തിന്നും. തിന്നുന്നവരെ കാണാന്‍ എനിക്കിഷ്ടമാണ്. ഞാന്‍ അവര്‍ക്ക് എല്ലാം വാങ്ങിക്കൊടുക്കും. എന്നിട്ട് ഞാന്‍ കൊതിയോടെ അവരെ നോക്കി ഇരിക്കും.

യാത്രാവേളയില്‍ പരിപ്പുവട എവിടെയും കിട്ടുമല്ലോ. ബീനാമ്മക്ക് പരിപ്പുവടയുടെ കൂടെ പൂവന്‍പഴവും വേണം. ഞാനും ഗോപുവും കൂടി കുറച്ച് നാള്‍ മുന്‍പ് തൃശ്ശിവപേരൂര്‍ എഞ്ചിനീയറിങ്ങ് കോളേജിന്റെ അടുത്ത് ഇന്റര്‍നെറ്റ് ബ്രോഡ്ബേന്റ് നെറ്റ്വര്‍ക്കിങ്ങ് പ്രശ്നവുമായി സൂപ്പര്‍വിഷന്‍ ചെയ്യുമ്പോള്‍ എനിക്കൊരു ചായ കുടിക്കാന്‍ മോഹം വന്നു.

കാര്യം ആ ഭാഗത്തെ ഫ്രാഞ്ചൈസിയായ മാറ്ട്ടിനോട് പറഞ്ഞു. അയാളെന്നെ പള്ളിമൂലയിലുള്ള വിമ്പീസിലേക്ക് കൂട്ടിക്കൊണ്ടോയി. അവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ ആഹരിച്ചോളാന്‍ പറഞ്ഞു. ഞാന്‍ വെറുമൊരു ചായ ഓര്‍ഡര്‍ കൊടുത്തു.

അവര്‍ ചെറു പിള്ളേര്‍ തീറ്റയില്‍ ശ്രദ്ധിച്ചു. ഞാന്‍ ആ റെസ്റ്റോറന്റെ ആകെ കണ്ണോടിച്ചു. നല്ല അദ്ധ്വാന ശീലരായ ജോലിക്കാര്‍. വയസ്സനായ എന്നെ ആദരപൂര്‍വ്വം സ്വീകരിച്ചു.

ചുടു ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ ചില്ലു കൂട്ടിലിരുന്ന് എന്നെ നോക്കി ചിരിക്കുന്ന പരിപ്പുവടയെ ഞാന്‍ കണ്ടു.. എനിക്ക് കൊതി വന്നു. ഗ്യാസും വയര്‍ സ്തംഭനവും ഒക്കെ വന്നാലും വേണ്ടില്ല. രണ്ടെണ്ണം അകത്താക്കി… ആ എന്തൊരു രസം. ബീനാമ്മക്ക് 6 എണ്ണം പാര്‍സലും വാങ്ങി. വരുന്ന വഴിക്ക് ചേറൂരില്‍ നിന്ന് ഓള്‍ക്ക് ഒരു പടല പൂവന്‍ പഴവും വാങ്ങി…….

ഇതാ കെടക്കണ് ……… റൌണ്ടിലെത്തുമ്പോഴെക്കും എന്റെ നെഞ്ചൊത്തൊരു നീറ്റം പിന്നെ ഒരു വല്ലായ്മയും….
എനിക്കറിയാം പരിപ്പ് വട മുതലായ വറുത്ത് പലഹാരങ്ങള്‍ എന്റെ വയറിന് പിടിക്കുകയില്ലെന്ന്.

വീട്ടില്‍ വന്നിട്ട് പരിപ്പു വടയും പഴവും ബീനാമ്മക്ക് കൊടുത്തു. ഓള്‍ടെ സന്തോഷം പറയാന്‍ വയ്യ.

അയ്യോ ചേട്ടാ ഞാന്‍ ഇപ്പൊ ചോറ് തിന്നേ ഉള്ളൂ… ഇനി 4 മണിക്കുള്ള ചായയുടെ കൂടെ ഇത് അകത്താക്കാം….
ബിനാമ്മക്ക് 4 മണി വരെ കാത്തിരിക്കാനായില്ല. 2 മണി കഴിഞ്ഞ്പ്പോഴേക്കും അവള്‍ 3 വടയും 4 പഴവും സാപ്പിട്ടു.

ഉറങ്ങുന്നതിന്നിടയില്‍ എന്നോട് പറഞ്ഞു.
“അപ്പോ നിങ്ങള്‍ക്ക് എന്നോട് സ്നേഹം ഉണ്ട് അല്ലേ”
“ഉണ്ടെന്ന മട്ടില്‍ ഞാന്‍ തലയാട്ടി”

“എനിക്കവളോട് അത്ര സ്നേഹമൊന്നുമില്ലാ എന്ന് അവള്‍ക്കും എനിക്കും അറിയാം. അത് വേറെ വിഷയം..“

“എനിക്കിഷ്ടപ്പെട്ട പലതും അവള്‍ ഇപ്പോ ഉണ്ടാക്കിത്തരാത്തതിനാല്‍ എനിക്ക് അവളോട് പണ്ടത്തെ സ്നേഹം ഇല്ല “

നമ്മള്‍ കഥയില്‍ നിന്ന് പോയി…..

എന്റെ വയറ് സംബന്ധമായ അസുഖങ്ങള്‍ക്ക് ഞാന്‍ പല ഡോക്ടര്‍മാരെയും കണ്ടു. യൂറോപ്പിലും, ഗള്‍ഫിലും, ഇന്ത്യയിലുമായി പലരേയും………..

ജര്‍മ്മനിയിലെ വിശ്വ വിഖ്യാതമായ ഡച്ച് ഡയഗ്നോസ്റ്റിക് ക്ലിനിക്കിലേക്ക് എന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫിലെ എന്റെ സ്ഥാപന ഉടമ അയച്ചിരുന്നു. അന്ന് എന്റസ്കോപ്പി അവിടെയെല്ലാം വന്ന സമയമായിരുന്നു.. അവിടുത്തെ ഡയഗ്നോസിസനുസരിച്ച് കുറച്ച് കാലം മസ്കത്തിലെ ഡോക്ടര്‍മാരെന്നെ ചികിത്സിച്ചെങ്കിലും, പൂര്‍ണ്ണഫലം കണ്ടില്ലാ…

പിന്നിട് ഞാന്‍ എന്റെ അളിയന്റെ ഭാര്യയായ എന്റെ ബീനാമ്മയുടെ നാത്തൂന്റെ ആയുര്‍വേദ ചികില്‍ത്സയിലായിരുന്നു. കുറച്ച് കാലം ചൂര്‍ണ്ണവും, നെയ്യും, ആസവങ്ങളും കഴിച്ച് ഞാന്‍ തോറ്റു. യാത്രവേളകളില്‍ ഈ മരുന്നുകള്‍ കൊണ്ട് നടക്കുവാനും ഏറെ ബുദ്ധിമുട്ട് തന്നെ…

പേര് കേല്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്ന ഒരു ചൂറ്ണ്ണമാണ് എന്നെക്കൊണ്ട് കഴിപ്പിക്കുക ഷീബ ..


“വൈശ്വാനര ചൂറ്ണ്ണം.”
ഇളം ചുടുവെള്ളത്തില്‍ കലക്കി കുടിക്കണം. ഇത്രയും അരുചിയുള്ള ഒരു പദാര്‍ത്ഥം ഞാന്‍ എന്റെ ജീവിതത്തില്‍ കഴിച്ചിട്ടില്ല.. കഴിക്കുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരും…. ഒറ്റയിറക്കിന് ഒരു ഗ്ലാസ്സ് കുടിക്കാനെളുപ്പമല്ല..


അച്ചന്‍ തേവരേ എന്ന് വിളിച്ചു ഒറ്റ് ഇറക്കം…………
എന്നിട്ടും എനിക്ക് പൂരണ്ണ സുഖം കിട്ടിയില്ലാ………

ഒരു ദിവസം ഞാന്‍ ഫ്രാങ്ക്ഫറ്ട്ടില്‍ നിന്നും സൂറിക്കിലേക്ക് കാര്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി സ്റ്റേക്കും, പിസ്സയും മറ്റും കഴിച്ച് തോറ്റിരുന്നു.. 4 ദിവസത്തെ ഇടവേളക്ക് ശേഷം എനിക്ക് ഹാനോവറില്‍ ഒരു വര്‍ക്ക്ഷോപ്പില്‍ ഹാജരാകേണ്ടതുണ്ടായതിനാല്‍ ബേസ് സ്റ്റേഷനായ ദുബായിലേക്ക് പോയില്ല.. കാരണം എനിക്ക് തിരിച്ചുള്ള യാത്ര ആകെ ശ്രമകരമായിരുന്നു..


പലസ്ഥലങ്ങളിലെ കൂട്ടുകാരെ കാണുന്നതിന്നായി ഞാന്‍ തന്നെ റിട്ടേണ്‍ ജേര്‍ണി… ഫ്രാങ്ക്ഫറ്ട്ട്, ബ്രസ്സത്സ്, അമ്മാന്‍, ബഹറിന്‍, ദുബായ് മുതലായ സ്ഥലങ്ങളില്‍ കൂടിയാക്കിയിരുന്നു… അതിലൂടിയെല്ലാം ചുറ്റിവരുമ്പോഴെക്കും ഞാന്‍ തന്നെ ഇല്ലാതെയാകും….


സ്വിറ്റ്സര്‍ലണ്ടിലെ സ്റ്റാഫ് നഴ്സായ എന്റെ ഒരു കൂട്ടുകാരിയെ വിളിച്ചപ്പോളങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു. ഞാന്‍ എന്റെ സഹയാത്രികനായ ലെബനീസ് സുഹൃത്ത് സലൈമാനോട് കാര്യം പറഞ്ഞു.

അയാള്‍ പറഞ്ഞു, അങ്ങോട്ട് ഞാന്‍ ഓടിച്ചാല്‍ ഇങ്ങോട്ട് അയാളോടിക്കാമെന്ന്…
കാര്യമൊക്കെ ഫിക്സ് ചെയ്തു.. ഞങ്ങള്‍ “BUDGET RENT A CAR” എടുത്ത് യാത്രയായി…

അവിടെ ഹൈവെയില്‍ നല്ല നല്ല ഫുഡ് കിയോസ്കുകളും, ഇന്നുകളും ഉണ്ട്.. കിയോസ്കുകളില്‍ നല്ല ഹെയിന്‍സ് സൂപ്പും, ഹോട്ട് ഡോഗും, ചില്‍ഡ് ബീറും സുലഭം…

എനിക്ക് കൊതി വന്നു.. ജര്‍മ്മന്‍ കാരുടെ ദേശീയ പാനീയമാണ് ബീയര്‍. എവിടെയും സുലഭം………….

എന്റെ വയറ് ആകെ നാശമായിരുന്നു.. വിശപ്പുമുണ്ട് നല്ലോണം… ഈ വക സാധനങ്ങളല്ലാതെ ഒന്നും വഴിയില്‍ ഇല്ല… സമയമാണെങ്കില്‍ രാത്രി ഒന്‍പത് കഴിഞ്ഞിരുന്നു.. മഞ്ഞും മഴയുമുള്ള യൂറോപ്യന്‍ കാലാവസ്ഥയില്‍ രാത്രി ഡ്രൈവിങ്ങ് വലിയ പരിചയമില്ലാത്തതിനാല്‍ ദുഷ്കരംതന്നെ..

ഉച്ചക്ക് കഴിച്ച 4 ടോസ്റ്റും വെജിറ്റബിള്‍സും മാത്രമാണ്
എന്റെ വയറ്റിലുണ്ടായിരുന്നത്.. കൂടാതെ ചെറിയ വയറുവേദനയും…
ഹൈവേയിലുള്ള ക്ലിനിക്കില്‍ ഡോക്ടറെ കണ്ടു…

എനിക്ക് വയറുവേദനക്ക് കിട്ടിയ മരുന്ന ഗ്ലോക്കോമക്കാരനായവര്‍ക്ക് പറ്റാത്തതായിരുന്നു.. വേറെ നിവൃത്തിയില്ലെങ്കില്‍ മാത്രമേ കഴിക്കാവൂ എന്ന് ഡോക്ടറ് നിര്‍ദ്ദേശിച്ചിരുന്നു….

വയറുവേദന അസഹ്യമായതിനാല്‍ ഞാനെന്റെ സഹയാത്രികനോട് വണ്ടിയോടിക്കാന്‍ പറ്റുമോ എന്നാരാഞ്ഞു. അയാളാണെങ്കില്‍ ഉള്ള ബീറെല്ലാം കുടിച്ച് നാല് വീലിലായി കിടക്കുകയായിരുന്നു..

നാട്ടിലുള്ള ഡോക്ടര്‍ രേഖയെ വിളിച്ചു… ബുസ്കോപ്പന്‍ കഴിക്കാന്‍ പാടില്ല.. വേദന സഹിക്കാന്‍ പറഞ്ഞു.. കോളിനോള്‍ കഴിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും, ജര്‍മ്മനിയില്‍ മരുന്നിന്റെ കോമ്പോസിഷന്‍ കിട്ടിയില്ലെങ്കില്‍ അവര്‍ക്ക് മരുന്ന് കണ്ട് പിടിക്കാന്‍ പ്രയാസമാണെന്ന് പറഞ്ഞതിനാല്‍ വയറ് വേദനിച്ചും കൊണ്ട് ഓടിച്ചു….


തീരെ നിവൃത്തിയില്ലാത്ത അന്ത:രീക്ഷമായതിനാല്‍ വഴിയിലുള്ള ഒരു ഇന്നില്‍ അന്നത്തെ രാത്രി കഴിച്ചുകൂട്ടി….

ഫ്രങ്കഫറ്ട്ടിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ജര്‍മ്മന്‍ ഭാഷ മാത്രം സംസാരിക്കുന്ന ഇന്നിന്റെ ഉടമസ്ഥരായ ദമ്പതിമാരോട് എനിക്ക് വൈദ്യസഹായം ലഭിക്കാനും, എന്റെ വയറിന് പറ്റാവുന്ന ഭഷണത്തിന്റെ റെസീപ്പി പറഞ്ഞു കൊടുത്ത് എന്നെ ദുരിതത്തില് രക്ഷിക്കണമെന്നും അപേക്ഷിച്ചു….


ഞാന്‍ വീണ്ടും നാട്ടിലുള്ള എന്റെ ഡോക്ടറുമായി ബന്ധപ്പെട്ടുവെങ്കിലും എനിക്കവരെ കിട്ടിയില്ല… ഇന്ത്യയിലേക്ക് എവിടെക്കും കണ്‍ക്ഷന്‍ ലഭിച്ചില്ല..


ഞാന്‍ ഇംഗ്ലണ്ടിലുള്ള ഡോക്ടറ് ആനന്ദയെ വിളിച്ചു. കാര്യം പറഞ്ഞു. അവര്‍ ഫ്രാങ്ക്ഫറ്ട്ട് ഹൈവേ പോലീസുമായി ബന്ധപ്പെട്ട് എനിക്ക് 2 മണിക്കൂറില്‍ വൈദ്യസഹായം കിട്ടിയിരുന്നു.


ഞാന്‍ കൂട്ടുകാരനോടൊപ്പം പിറ്റേ ദിവസവും കൂടി റോഡരികിലുള്ള ഇന്നില്‍ താമസിച്ചു.. എനിക്ക് സംഭവിച്ച പ്രശ്നങ്ങളോക്കെ അയാളറിയുന്നത് പിറ്റേ ദിവസമാണ്.. രണ്ട് പേറ് കൂടി താങ്ങിയെടുത്തായിരുന്നത്രെ അയാളെ ഇന്നിലേക്ക് കൊണ്ട് വന്നത്.. ലഹരിയിലായിരുന്നു അയാള്‍….


യൂറോപ്പില്‍ റെന്റെ എ കാറ് എടുത്താല്‍ എവിടെ വേണമെങ്കിലും ഉപേക്ഷിക്കാമെന്ന സൌകര്യം ഉണ്ട്.. അതായത് ഫ്രഞ്ചൈസിയുടെ ഓഫീസിലാകണമെന്ന് മാത്രം. സൂറിക്കിലെ ബഡ്ജറ്റ് റെന്റെ എ കാറ് ഓഫീസില്‍ ഞാന്‍ വണ്ടി ഉപേക്ഷിച്ചു….


സലൈമാന്‍ നേരെ ബെയ് റൂട്ടിലേക്കും, ഞാന് നേരെ തിരുവനന്തപുരത്തേക്കും പറന്നു….


“നാട്ടിലെത്തി ഒരു ക്ഷമാപണത്തോടെ ഡോക്ടറ് രേഖയോട് ചികിത്സക്ക് വേണ്ടി പോയി………”

“ക്ഷുഭിതയായ രേഖ”…….

ഞാന്‍ പറഞ്ഞപോലെ ഭക്ഷണവും മരുന്നും കഴിക്കാത്ത ആള്‍ എന്നെ കാണാന്‍ വരാന്‍ പാടില്ലാ എന്ന് പറഞ്ഞു വാതില്‍ കൊട്ടിയടച്ചു………

“എനെ വയറ് സംബ്ന്ധമായ അസുഖങ്ങളോക്കെ എന്നെന്നേക്കുമായി സുഖപ്പെടുത്തിത്തന്ന ഡോക്ടറാണ് രേഖ എന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരി”…………


ഒരു ഡയറ്റീഷ്യനെ പോലെ ഫുഡ് കണ്ട്രോളുകള്‍ നിര്‍ദ്ദേശിക്കും, മദ്യപാനം എപ്പോഴൊക്കെ ആകാം… നിവൃത്തിയില്ലെങ്കില്‍ മാത്രം ഏതൊക്കെയെന്നും, ഏതൊക്കെ ബ്രാന്ഡെന്നും എല്ലാം പറയും രേഖ….

മൊത്തത്തില്‍ മദ്യപാനം ഉപേക്ഷിക്കാനെന്നോട് പറഞ്ഞു.. ഒക്കേഷനല്‍ ഡ്രിങ്കറായ എനിക്ക് വലിയ റെസ്റ്റ്രിക്ഷനില്ലായിരുന്നു…


ഈ പറഞ്ഞെതെല്ലാം ഞാന്‍ തെറ്റിച്ചു.. ഇനി മരുന്ന് കൊണ്ട് വേണം എല്ലാം സ്റ്റബിലൈസ് ചെയ്ത് കിട്ടാന്‍. അതിന് രേഖ തന്നെ ശരണം. വേറെ ഒരു ഡോക്ടറ്ക്കും എന്നെ ശരിപ്പെടുത്താനാവില്ല….


ഞാന്‍ അവരുടെ ഉമ്മറത്തിരുന്നു ഒരു മണിക്കൂറോളം….


‘എന്താ അപ്പൂപ്പാ വീട്ടീ പോകാതെ ഇരിക്കുന്നത് ? ‘
രേഖയുടെ ഇളയ പെണ്‍കുട്ടിയെ കണ്ട് ഞാനെണീറ്റു

“അപ്പൂപ്പന് വയ്യാ മോളെ…..”
“ഞാനമ്മെനേ വിളിക്കണോ……… അപ്പൂപ്പന്‍ അകത്തേക്ക് കേറി ഇരിക്ക്………..’


“ 4 വയസ്സായെ ഉള്ളുവെങ്കിലും കാര്യപ്രാപ്തിയുള്ള പെണ്‍കുട്ടീ……….”

‘കുട്ടിയുടെ സമ്മര്‍ദത്തിന് വഴങ്ങി രേഖ സ്വീകരണമുറിയിലെത്തി. എന്നെ ശകാ‍രവര്‍ഷം ചൊരിഞ്ഞു വീണ്ടും……..’


“എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ… എനിക്കീ രോഗത്തില് നിന്ന് മുക്തി വേണം………”


“ഞാനെന്തെല്ലാം റിസര്‍ച്ചുകളും മറ്റും ചെയ്തിട്ടാ രോഗനിര്‍ണ്ണയം ചെയ്തത്……. എന്നിട്ട് തോന്ന്യാസം കാണിച്ച് വയറെല്ലാം നാശമാക്കി വന്നിരിക്കുന്നു”……..


“എന്റെ പ്രോഫഷനെ ബഹുമാനിക്കാത്ത ഒരു രോഗിയേയും എനിക്ക് കാണേണ്ട………..”


“അമ്മേ അപ്പൂപ്പന് മരുന്ന് കൊടുക്കൂ……………”
‘പോടീ‍ അകത്ത് ……. കുട്ടിയോട് ആക്രോശിച്ചു……….. തള്ള………”


‘പിന്നെ ജെ പി അങ്കിളേ………….. ഞാന്‍ അങ്കിളിനെ ഇത് വരെ ചികിത്സിച്ചത് എന്റെ പ്രൊഫഷണല്‍ ഇന്ററസ്റ്റുകൊണ്ടാണ്.’
ആ എന്നെ വെറും പുല്ലു പോലെ കരുതിയാല്‍ എനിക്കിങ്ങനെ പ്രതികരിക്കേണ്ടി വരും……………


“ഇനി ഈ രേഖയുടെ അടുത്ത് വരേണ്ട ചികിത്സ നേടാന്‍…..”

ഡോക്ടറ് നിര്‍ദ്ദേശിക്കുന്ന പോലെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റുന്ന രോഗികളെയെ ഈ രേഖ നോക്കൂ………….”


“യാതൊരു പ്രതിഫലവുമില്ലാതെ എന്നെ പരിചരിക്കുന്നയാളാ രേഖ……..”


‘രേഖ വീണ്ടും എനിക്ക് വൈദ്യ സഹായം തന്നു………..”


‘ഞാന്‍ ആരോഗ്യവാനായി എല്ലാം കൊണ്ടും ഇപ്പോള്‍….’
‘എന്റെ ഓണ്‍ലൈന്‍ ഡോക്ടറുടെ ക്ഷേമത്തിനും, ദീര്‍ഘായുസ്സിന്നും വേണ്ടി ഞാനെന്നും അച്ചന്‍ തേവരോട് പ്രാര്‍ഥിക്കുന്നു………’

+++++++++++++

Saturday, February 21, 2009

പഞ്ചഗവ്യം


ഇന്ന് അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി തുടക്കം ആയിരുന്നു. ഇനി നാളെ 22 ഉം മറ്റന്നാള്‍ 23നും ഉണ്ട്.. 23നാണ് പ്രധാനം. എല്ലാ ദിവസവും രുദ്രാഭിഷേകം ഉണ്ട്..
ശിവ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ് ശ്രീ രുദ്രം.
ആചാര്യന്മാര് രുദ്രം ചൊല്ലിയതിന് ശേഷമുള്ള ദ്രവ്യങ്ങള്‍ അഭിഷേകം ചെയ്യുന്നു. പത്തോ പതിനൊന്നോ ദ്രവ്യങ്ങളുണ്ട്. കൃത്യമായ വിവരം പിന്നീട് പറയാം…
അഭിഷേകത്തിന് ശേഷം എല്ലാവര്‍ക്കും എല്ലാ ദ്രവ്യങ്ങളും പ്രസാദമായി തരും. പഞ്ചഗവ്യം, ഇളനീര്‍, കരിമ്പ്, തൈര്‍, പാല്‍, പഞ്ചാമൃത്, ചെറുനാരങ്ങനീര്‍ മുതലായ ദ്രവ്യങ്ങളാണ് അഭിഷേകം ചെയ്യുക…


രുദ്രാഭിഷേകത്തിന് ശീട്ടാക്കിയിട്ടുള്ളവര്‍ 5 മണിക്ക് തന്നെ ക്ഷേത്രത്തിന്നകത്ത് കുളിച്ച് ശുദ്ധമായി എത്തിയിരിക്കണം..
ആചാര്യന്‍ സങ്കല്പം പറഞ്ഞു കൊടുക്കുമ്പോള്‍ ഏറ്റ് ചൊല്ലണം.. പിന്നീട് രുദ്രാഭിഷേകത്തിനുള്ള മന്ത്രങ്ങള്‍ ഉരുവിടുന്ന ആചാര്യന്മാരുടെ അടുത്തിരിക്കാം.
അഭിഷേകം കഴിഞ്ഞ് ദ്രവ്യങ്ങള്‍ ഭക്തര്‍ക്ക് പ്രസാദമായി കൊടുക്കുന്നുവെന്ന് മുകളില്‍ പറഞ്ഞുവല്ലോ..
പ്രസിഡണ്ടായ ഞാന്‍ ഏറ്റവും അവസാനമാണ് എല്ലാം കഴിക്കാറ്.. അതിഥി ദേവോ ഭവ: എന്നാണല്ലോ പ്രമാണം..
നിര നിരയായി വെച്ചിട്ടുള്ള ദ്രവ്യങ്ങള്‍ ഓരോന്നായി രുചിക്കണം.. ആദ്യമായി രുദ്രാഭിഷേക ചടങ്ങില്‍ സംബന്ധിക്കുന്നവര്‍ക്കും, ചിലപ്പോള്‍ പഴമാര്‍ക്കും ഈ ദ്രവ്യങ്ങളുടെ കാര്യത്തില്‍ പിടിപാടുണ്ടാവില്ല..

വര്‍ഷങ്ങളായി അഭിഷേകത്തില്‍ പങ്കെടുക്കുന്ന എനിക്ക് പോലും പലതും ഇപ്പോഴും അറിയില്ലാ എന്നാതാണതിന്റെ പൊരുള്‍...
എല്ലാവരും കഴിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം, മിച്ചം എന്തെങ്കിലും ഉണ്ടെങ്കില്‍ സേവിക്കാം എന്ന് കരുതി ഞാന്‍ അങ്ങോട്ടെക്ക് ചെന്നു..
ഒരു പാത്രത്തില്‍ നിറയെ ദ്രവ്യം കണ്ടു.. മറ്റു പല പാത്രങ്ങളും കാലിയായ പോലെയും...
ഞാന്‍ ധാരാളം ഉള്ള പാത്രത്തിലെ ദ്രവ്യം നല്ലവണ്ണം അകത്താക്കി.. സാധാരണ ഞാന്‍ അത് അറിഞ്ഞുകൊണ്ട് കഴിക്കാറില്ല.. ഇത്തവണ അതിനുള്ള ശിക്ഷ എനിക്ക് അച്ചന്‍ തേവര്‍ തന്നു....
ഞാന്‍ കഴിച്ചത് പഞ്ചഗവ്യമായിരുന്നു...
“എന്താണീ പഞ്ചഗവ്യം എന്നറിയാമോ?.......”
“ഗോമൂത്രം, ചാണകം മുതലായ അഞ്ചു ദ്രവ്യങ്ങളുടെ കൂട്ടാണെന്നാണെന്റെ അറിവ്. പശുവില്‍ നിന്ന് ലഭിക്കുന്ന അഞ്ച് ദ്രവ്യം”
കഴിക്കാന്‍ അത്ര രുചിയുള്ളതല്ല ഈ ദ്രവ്യം... പിന്നീട് ബാക്കി എല്ലാ ദ്രവ്യങ്ങളും കഴിച്ചു....
അങ്ങിനെ ഞാന്‍ പഞ്ചഗവ്യം കഴിക്കാതെ എല്ലാ പരിപാടികളിലും രക്ഷപ്പെടുമായിരുന്ന എന്നെ ഇത്തവണ തേവര്‍ ശരിക്കും പിടിച്ചു....
“എന്താണീ പഞ്ചഗവ്യത്തിന്റെ പ്രത്യേകത...“

“ആചാര്യംന്മാരിലൊരാളായ ഗണപതി സ്വാമിയോട് ഞാന്‍ ചോദിച്ചു....”
“താന്‍ ധാരാളം കഴിച്ചത് നന്നായി.... അതിന് പല സൈന്റിഫിക് ആന്റ് മെഡിസിനല്‍ വാല്യൂസ് ഉണ്ട്....”
“എന്നും ഇതൊക്കെ കഴിക്കാറുള്ള മുനിമാരുണ്ടായിരുന്നു പണ്ട് “
ഇനി നാളെയും, മറ്റന്നാളും ശിവരാത്രി ഉത്സവത്തിന് ഈ ദ്രവ്യങ്ങള്‍ സേവിക്കണമെന്നും പറഞ്ഞു..........
ദീപാരാധനക്ക് ശേഷം ഭക്ത ജനങ്ങള്‍ അമ്പലപരിസരത്ത് തിങ്ങി നിറഞ്ഞു.. തൃപ്പുകക്ക് ശേഷം എല്ലാവര്‍ക്കും പ്രത്യേകം നിവേദിച്ച പായസം കഴിക്കുവാനും, വീട്ടിലേക്ക് കൊണ്ട് പോകാനും കൊടുത്തു.....
അങ്ങിനെ ഇന്നെത്തെ വിശേഷം അവസാനിച്ചു....
8 മണിയായപ്പോഴെക്കും, ഞാനും, സെക്രട്ടറി ഉണ്ണ്യേട്ടനും, ട്രഷറര്‍ ദാസേട്ടനും, കാര്യക്കാരന്‍ സുകുമാരേട്ടനും മാത്രമായി.... ഞാന്‍ വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു...
ഡോക്ടര്‍ രേഖക്കുള്ള പ്രസാദം വീട്ടിലെത്തിക്കേണ്ടതിനാലാണ് ഞാന്‍ വേഗം പോയത്...
എന്റെ ONLINE ഡോക്ടറാണ് രേഖ.... രേഖയെ പിന്നീട് പരിചയപ്പെടുത്താം.....

Friday, February 20, 2009

TRICHUR BLOG CLUB

തൃശ്ശിവപേരൂര്‍ ആസ്ഥാനമാക്കി ഒരു ബ്ലോഗ് ക്ലബ്ബ് തുടങ്ങാനാഗ്രഹിച്ചിട്ട് കുറേ നാളുകളായി.. സാധിച്ചില്ല.
കൂടുതല്‍ വിവരങ്ങളുമായി... അടുത്ത് തന്നെ നമുക്ക് കാണാം..........
മാസത്തിലൊരിക്കല്‍ എല്ലാവരും ഇവിടെ കൂടുക...... ആശയവിനിമയം ചെയ്യുക നേരില്‍..... സൌഹൃദം പങ്കിടുക.......
അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാവുന്നതാണ്....

സ്നേഹത്തോടെ ജെ പി..........

Monday, February 9, 2009

ആനന്ദയെവിടെ? ഉണ്ണിയെ കണ്ടില്ലല്ലോ??

നാരായണേട്ടനെ പ്രോസ്ട്രേറ്റ് പ്രശ്നങ്ങളുമായുള്ള ഒരു ഓപറേഷന് വിധേയമാക്കിയ ശേഷം ബന്ധുക്കള്‍ ഓപറേഷന്‍ തിയേറ്ററിനുമുന്‍പില്‍ തമ്പടിച്ച് നില്‍ക്കയായിരുന്നു.... ഞാനും എന്റെ ശ്രീമതിയും തറവാട്ടിലേക്കുള്ള യാത്രാമദ്ധ്യേ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ കയറി.. എനിക്ക് കുന്നംകുളവും കഴിഞ്ഞ് പിന്നെയും കുറച്ച് ദൂരം കൂടി വാഹനം ഓടിക്കേണ്ടതിനാലും, രാത്രി ഡ്രൈവിങ്ങ് അല്പം ബുദ്ധിമുട്ടുള്ളതിനാലും ഞങ്ങള്‍ക്ക് നാരായണേട്ടനെ കാണാനായില്ല....
ഞങ്ങള്‍ക്ക് പിന്നിടറിയാന്‍ കഴിഞ്ഞു, ഓപറേഷന്‍ തിയേറ്ററില്‍ നിന്ന് റൂമിലേക്ക് കൊണ്ട് വന്ന നാരായണേട്ടന്, അനസ്തേഷ്യയുടെ മയക്കത്തില്‍ നിന്ന് പൂര്‍ണ്ണ മോചനം വന്നിട്ടില്ലെങ്കിലും...
നാരായണേട്ടന്‍ ആരാഞ്ഞത്രെ...
“ആനന്ദയെവിടെ?...... ഉണ്ണിയെ കണ്ടില്ലല്ലോ?.... അവനോട് പറയ് വേഗം തന്നെ ഓപറേഷന്‍ ചെയ്തോളാന്‍”
“അതും പറഞ്ഞ് നാരായണേട്ടന്‍ വീണ്ടും മയക്കത്തിലായി”

ആരാണീ നാരായണേട്ടന്‍...... എന്റെ കോബ്രാ....അതായത് എന്റെ ശ്രീമതിയുടെ ജേഷ്ടത്തിയുടെ ഭര്‍ത്താവ്....
അപ്പോ ആരാ ഈ ആനന്ദ....... എന്റെ രണ്ടാം ഭാര്യയാ ആനന്ദ!!!
ആദ്യത്തെ ആളെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ... ബീനാമ്മ.......
നാരായണേട്ടന്‍ എന്നെപ്പോലെ റിട്ടയര്‍മെന്റ് ലൈഫിലാ.. പക്ഷെ ഞാന്‍ ഇപ്പോഴും ജോലി ചെയ്യുന്നു... നാരായണേട്ടന്‍ കൃഷിയും, പിന്നെ സാഹായ് ഹ്നത്തിലുള്ള ചീട്ട് കളിയുമായി ശിഷ്ടജീവിതം നയിക്കുന്നു...
അവരുടെ ഇംഗ്ലണ്ടിലുള്ള മകന്റെ നിര്‍ബ്ബന്ധത്തിന് വഴങ്ങി അവര്‍ക്ക് അവരുടെ തറവാട്ടായ ആലപ്പാട് തന്നെ തറവാട് പുതുക്കിപ്പണിതു അവിടെ സ്ഥിരതാമസമാക്കേണ്ടി വന്നു...
മക്കളൊക്കെ ഇംഗ്ലണ്ടിലും, മറ്റുമായി സുഖജീവിതം നയിക്കുന്നു... അവരുടെ അഛനമ്മമാര്‍ നാട്ടിന്‍പുറത്ത് സുഖക്കേടും മറ്റുമായി കഴിയുന്നു.. പെട്ടെന്ന് ഒരസുഖം വന്നാല്‍ 15 കിലോമീറ്ററുള്ള തൃശ്ശൂരിലെത്തിപ്പെടണം.. സാമ്പത്തിക ഭദ്രതയുണ്ടായിട്ടും അവര്‍ക്ക് നാട്ടിന്‍പുറത്ത് ഒതുങ്ങിക്കൂടേണ്ടി വരുന്നത് തികച്ചും ദയനീയം... ഒരു മകളുള്ളത് പട്ടണത്തില്‍ ആണ് താമസം.. അവളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുതലായ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ അവള്‍ക്ക് രക്ഷിതാക്കളെ പരിചരിക്കാന്‍ എപ്പോഴും നാട്ടിന്‍ പുറത്ത് പോയി നില്‍ക്കാനാവില്ലല്ലോ...
നാട്ടിന്‍പുറത്ത് തന്നെ നില്‍ക്കാന്‍ നിര്‍ബ്ബന്ധിതരായ അവര്‍ക്ക് ഇപ്പോള്‍ തൃശ്ശൂര്‍ പട്ടണത്തിലേക്ക് ചേക്കേറിയാലോ എന്ന ആലോചന ഉണ്ടാകാതില്ല... പക്ഷെ പെട്ടെന്നൊരു പറിച്ചുനടല്‍ ഒരു പക്ഷെ അവര്‍ക്ക് ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ വരും....
അവരുടെ നേര്‍ അനുജത്തിയായ എന്റെ ശ്രീമതിയും, ഇളയ അനുജത്തിയും, ജേഷ്ടത്തിയും, അനുജനും തൃശ്ശൂര്‍ പട്ടണത്തില്‍ സ്ഥിരതാമസക്കാരാണ്... പിന്നെ മകളും, മകളുടെ ഭര്‍ത്താവിന്റെ രക്ഷിതാക്കളും.. അവര്‍ക്ക് ശിഷ്ടകാലം അനുയോജ്യമായത് തൃശ്ശൂര്‍ പട്ടണം തന്നെ... സംശയമില്ല....
+++
ഞാനിന്ന് നാരായണേട്ടന്റെ സുഖവിവരം അന്വേഷിക്കാന്‍ ആശുപത്രിയിലെത്തി.. തത്സമയം അവിടെ അവരുടെ മകളും, പേരക്കുട്ടികളും, മകളുടെ അമ്മായിയപ്പനും സന്നിഹിതരായിരുന്നു...
എനിക്കും നാരായണേട്ടന്റെ അസുഖം ഉള്ളതിനാല്‍, നാരായണേട്ടന്‍ പറഞ്ഞു വേഗം തന്നെ ഓപറേഷന്‍ ചെയ്തോളാന്‍...
‘ഞാന്‍ എലൈറ്റ് ഹോസ്പിറ്റലില്‍ ഡോക്ടറെ കണ്ടു.. സ്കാനിങ്ങ് മുതലായ കാര്യങ്ങള്‍ ചെയതതിന് ശേഷം ഡോക്ടര്‍ വിലയിരുത്തിയിട്ട് പറഞ്ഞു, കുറച്ച് എന്‍ലാര്‍ജ്മെന്റ് ഉണ്ട്.. ഒരു മാസം മരുന്ന് കഴിച്ച് വിവരം പറയാന്‍... പിന്നെ രോഗിക്ക് ഡോക്ടറോട് ചോദിക്കാന്‍ പറ്റില്ലല്ലോ എന്താ ഓപറേഷന്‍ ചെയ്യാത്തതെന്ന്.. അതൊക്കെ തീരുമാനിക്കേണ്ടത് അവരല്ലേ...
അങ്ങിനെ പലകുശലങ്ങളും പറഞ്ഞു ഞാന്‍ കുറച്ച് സമയം തള്ളിനീക്കി... കൊക്കാല ഇന്‍ & ഔട്ട് സ്റ്റോറില്‍ നിന്ന് വാങ്ങിയ കുറച്ച് പേസ്ട്രീസ് ഞാന്‍ റീനക്ക് സമ്മാനിച്ചു... നാരായണേട്ടന്റെ മകളാണ് റീന.. അവള്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍...
താഴെയുള്ള പെണ്‍കുട്ടിക്ക് കുരങ്ങന്മാരുടെ സ്വഭാവമുണ്ടെന്ന് നാരായണേട്ടന്‍ പറഞ്ഞുവെങ്കിലും, എന്ത് സാദൃശ്യമാണെന്ന് ചോദിച്ചറിയും മുന്‍പെ ആ പെണ്‍കുട്ടി വിലക്കി.... ആരും എന്നെ പറ്റി പറയുംകയും വേണ്ട ആരും കേള്‍ക്കുകയും വേണ്ട....
അതിന്നിടക്ക് എന്റെ കഥയെഴുത്തിനെപറ്റി ചര്‍ച്ച വന്നു അവിടെ... പക്ഷെ ആരും കഥ വായിച്ചിട്ടില്ലത്രെ.........
അവരില്‍ ആരൊ പറഞ്ഞു “റീത്തച്ചേച്ചി” എന്ന കഥയെപ്പറ്റി.. അപ്പോഴെക്കും ഈ കുരങ്ങ്പെണ്‍കുട്ടിക്ക് കഥ കേള്‍ക്കണം....
എന്നെ വിടുന്ന മട്ടില്ലാ എന്ന് കണ്ടപ്പോള്‍ ഞാന്‍ കഥയിലേക്ക് തിരിഞ്ഞു...
ഏതാണ്ട് കഥയുടെ ഒരു ഔട്ട് ലൈന്‍ പറഞ്ഞു. പിന്നെ അവള്‍ക്കറിയണം എന്താണീ ബ്ലോഗ്, അതിന്റെ പ്രസന്റേഷന്‍, മുതലായവ...
ഇത് കാനഡയിലുള്ള എന്റെ സുഹൃത്ത് ജോജിചേച്ചിയും, ലണ്ടനിലുള്ള എന്റെ സുഹൃത്ത് ലക്ഷിയും, പിന്നെ ഇംഗ്ലണ്ടിലുള്ള അവളുടെ അമ്മാമനും മറ്റും വായിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ആ കുരുന്നു ഹൃദയത്തിന്റെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു...
ഞാന്‍ ആ കുരങ്ങിനോടോതി.... എന്റെ ഇന്നെത്തെ പുതിയ പോസ്റ്റില്‍ ഇവിടെ പറഞ്ഞതെല്ലാം ഉണ്ടാകുമെന്ന്... അപ്പോള്‍ അവള്‍ പറഞ്ഞു, അച്ചാച്ചന്‍ പറഞ്ഞ കുരങ്ങിന്റെ കുസൃതിയെപറ്റിയൊന്നും ബ്ലോഗില്‍ എഴുതിയേക്കല്ലേ എന്ന്...
അതൊക്കെ അല്പം നര്‍മ്മ രസത്തോട് കൂടി അവതരിപ്പിക്കാമെന്ന് ഞാന്‍ പറഞ്ഞുവെങ്കിലും അവള്‍ക്ക് രസിച്ചില്ല... എന്നെ കൊല്ലുമെന്നെല്ലാം പറഞ്ഞു, എന്റെ ആ സാഹസത്തില്‍ നിന്നെന്നെ വിലക്കി....
++++
പിന്നെ അവള്‍ പറഞ്ഞു അവളുടെ “മൈ മദര്‍” എന്ന കവിതയെപറ്റി...
‘എന്നാ ആ കവിതയിങ്ങ് തന്നോളൂ മോളെ, ഉണ്ണി അച്ചാച്ചന്‍ അത് എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം...
“അതിനിടക്ക് ഈ പെണ്‍കുട്ടി എനിക്ക് ബ്ലോഗ് പബ്ലിക്കേഷനില്‍ നിന്ന് കിട്ടുന്ന പ്രതിഫലത്തെപറ്റിയും, ഗിഫ്റ്റുകളെപറ്റിയും മനസ്സിലാക്കിയിരുന്നു.“
“അപ്പോ അച്ചാച്ചന്‍ അച്ചാച്ചന്റെ ബ്ലോഗില്‍ എന്റെ കവിത പ്രസിദ്ധീകരിച്ചോളൊ, പക്ഷെ ഗിഫ്റ്റുകളൊക്കെ എനിക്ക് തരണം..”
ഓ ശരി.. ഞാന്‍ ഏറ്റു....
എന്നാല്‍ കവിത ചൊല്ലിത്തന്നോളൂ..... ഞാന്‍ റെക്കോറ്ഡ് ചെയ്തോളാം..........
‘പക്ഷെ അമ്പരപ്പില്‍ അവള്‍ക്ക് പാടാനായില്ല”
‘എനിക്ക് ഉടന്‍ തന്നെ കവിത അയക്കാമെന്ന് അവള്‍ ഉറപ്പ് നല്‍കി...
അപ്പോ കുരങ്ങുകുട്ടീ, ഇപ്പോ നിന്നോട് പറഞ്ഞതും, നീ എന്നോട് പറഞ്ഞതുമെല്ലാം ഔര്‍ പോസ്റ്റാക്കി ഇന്ന് രത്രി തന്നെ ഞാന്‍ ബ്ലോഗില്‍ പബ്ലീഷ് ചെയ്യും...
പിന്നെ ഇവിടെ നിന്നെടുത്ത് ഫോട്ടോകളില്‍ ചിലതും അതിലിടും.. അപ്പോള്‍ നിന്റെ ഇംഗ്ലണ്ടാമമനും ഇത് കാണാം....
കുരങ്ങ് കുട്ടിക്ക് സന്തോഷമായി...
കുരങ്ങുകുട്ടിയുടെ പേര് എനിക്കൊര്‍മ്മയില്ല... മൂത്തത് പാവമാ... അങ്ങിനെ ആരോടും മിണ്ടില്ലാ........... അവളുടെ പേര് പൊന്നു എന്നാ തോന്നണെ...അപ്പോ ഇതിന്റെ പേര് ചിന്നുവെന്നാണോ എന്നൊരു സംശയം..
എനിക്ക് അല്പം മറവിയുണ്ടോ എന്നൊരു സംശയം.. പേരുകളൊന്നും മനസ്സില്‍ നില്‍ക്കുന്നില്ല...
ഞാന്‍ എങ്ങിനെ കഥാകൃത്തായതെന്നെല്ലാം ഞാനവര്‍ക്ക് വിശദമായിക്കൊടുത്തു...
“ഇതെല്ലാം കേട്ട കുട്ടികളുടെ അമ്മക്കും, കഥയെഴുതിയാലോ എന്ന തോന്നലുണ്ടാക്കി”....
സമയം ആറരയോടടുത്ത് തുടങ്ങിയതിനാലും, അച്ചന്‍ തേവര്‍ ക്ഷേത്രത്തിലെ പ്രസിഡണ്ട് പദവിയുള്ളതിനാലും, ഞാന്‍ യാത്രയായി............