Wednesday, April 3, 2013

ദി സ്കാര്‍


ചെറുകഥ

പാര്‍വതിയും അയല്‍വാസിയായ  കൃഷ്ണനുണ്ണിയും  ഒരേ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍ . പാര്‍വതിയുടെ പിതാവ് മലയേഷ്യയില്‌ കച്ചവടക്കാരന്‍  ആയിരുന്നു. രണ്ടു മൂന്നു  കൊല്ലം കൂടുമ്പോഴേ  നാട്ടില്‍ വരൂ.  വന്നാല്‍ നാലഞ്ചു മാസം നിന്നെ പൊകൂ.. 

കൃഷ്നുണ്ണിയുടെ  അച്ഛനും പുറത്തായിരുന്നു,  പക്ഷെ  ചെറിയൊരു ജോലി, കൊല്ലത്തില്‍ രണ്ടു തവണ  വരും.  അതിനാല്‍ കാര്യമായ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. സന്തുഷ്ട കുടുംബം എന്നൊന്നും പറയാന്‍ ആകില്ല, എന്നാലും ജീവിച്ചു  പോന്നു. 

കൃഷ്ണനുണ്ണിയുടെ അമ്മയുടെ ഒരു വിഷമം  എന്തെന്ന് വെച്ചാല്‍ മകന്‍ ഒരു കുറുമ്പന്‍ അയിരുന്നു.. വീട്ടു പണിയും കന്നുകാലികളെ നോക്കലും എല്ലാം കൂടി നന്നേ വിഷമിചു. സ്കൂളില്‍ പോയാല്‍ നേരെത്തെ  വരില്ല. പറമ്പിലും പാടത്തും തെണ്ടി  നടക്കും , അമ്പല കുളത്തില്‍ നീന്തി കുളം  കലക്കി മറിച്ചേ  വീട്ടില്‍ തിരിച്ചെത്തൂ. കഴക്കാരന്‍ വാരിയര്‍  പറയും മോന്റെ മേലില്‍ ഒരു ശ്രദ്ധ വേണമെന്ന് . 

അടുക്കളയിലെ ഉറിയില്‍ നിന്ന് തൈരെല്ലാം  കട്ട് കുടിക്കും, ചിലപ്പോള്‍  അത്താഴത്തിനു  കൂട്ടാനായി അത്  മാത്രമേ കരുതിയിട്ടുണ്ടാകൂ ആ പാവം അമ്മ. കുറുമ്പന്‍ ആണെങ്കിലും പഠിക്കാന്‍ മിടുക്കന്‍ ആണ്. അങ്ങിനെയൊരു ആശ്വാസം മാത്രമേ ആ തള്ളക്ക് ഉണ്ടായിരുന്നുള്ളൂ . 

സ്കൂളില്‍ നിന്ന് വന്നാല്‍ കുളത്തില്‍ കുളി, അത് കഴിഞ്ഞ് വീട്ടിലെത്തിയാമിക്കരുന്ദ് ല്‍ നാമം ചൊല്ലലും  കഴിഞ്ഞാല്‍ ഉണ്ടന്‍ അവന്  ചോറ്   ഉണ്ണണം. മകന്‌ നല്ല കറിയും  മറ്റും  ഒക്കെ വെച്ചുകൊടുക്കാന്‍ ലക്ഷ്മി അമ്മക്ക് കഴിയാറില്ല, അതിനുള്ള  വകയൊന്നും വീട്ടില്‍ ഇല്ലാണ്ട് തന്നെ. തന്റെ മകന് അതിനൊന്നും പരധി  ഇല്ല. അവന്  അത്താഴത്തിന് ചൂടുള്ള ചോറും നല്ല എരിവും പുളിയും ഉള്ള മീന്‍ കൂട്ടാനും കിട്ടിയാല്‍ മതി. 

ലക്ഷ്മിയമ്മക്ക്  എന്ന് അവന്  മീന്‍ വെച്ച് കൊടുക്കാനൊന്നും സാധിക്കാറില്ല, ചില  ദിവസങ്ങളില്‍ തലേ ദിവസത്തെ മീന്‍ ചാറും മാങ്ങാ പുളിയും കൊടുക്കും, അവന്‍ അത്  കൊണ്ട്  തൃപ്തിപ്പെടും. ചിലപ്പോള്‍ അവന്‍ പാലട വേണമെന്നും  സേമിയ പായസം വേണമെന്നും ഒക്കെ പറയുമ്പോള്‍ ആ അമ്മയുടെ കണ്ണ്  നനയും. വീട്ടില്‍ അതിനുള്ള വകയില്ലാഞ്ഞിട്ടല്ലേ. 

വല്ലപ്പോഴും ആ അമ്മ  അവന്  അരിപ്പൊടിയില്‍  തേങ്ങ ചിരകിയിട്ട്   നാല് ശര്‍ക്കര ഇട്ട് തിളപ്പിച്ച് കുറുക്കി  പായസം ആണെന്ന്  പറഞ്ഞ്  കൊടുക്കും. 

"എന്നാ എന്റെ ഉണ്ണിക്ക് വയറ്  നിറയെ ചോറും കറികളും പായസവും കൊടുക്കാന്‍ പറ്റുക എന്റെ ദൈവ കാര്‍ന്നവന്മാരെ....?"

ഓരോന്ന് ഓര്‍ത്ത് കരഞ്ഞ കണ്ണുകളുമായി കോലായില്‍ ഇരിക്കുന്ന  അമ്മയെ കണ്ട് കൃഷ്ണനുണ്ണിക്ക്  സഹിച്ചില്ല. 

"എന്താ അമ്മേ... അമ്മ  എന്തിനാ കരേണേ... അമ്മക്ക് ഈ ഉണ്ണി ഇല്ലേ...?

ലക്ഷ്മിയമ്മ മകനെ വാരിപ്പുണര്‍ന്ന്  മടിയില്‍  ഇരുത്തി ഉമ്മ വെച്ചു. 

കൃഷ്ണനുണ്ണി നാട്ടിന്‍പുറത്തെ സ്കൂളില്‍ നിന്ന് നാലര ക്ലാസ് പാസായി പട്ടണത്തിലെ ഹൈസ്കൂളില്‍ ചേര്‍ന്നു ഫസ്റ്റ് ഫോമില്‍. കൃഷ്ണനുണ്ണിക്ക് അധികം പുത്തനുടുപ്പുകള്‍ ഒന്നും വാങ്ങിക്കൊടുക്കാന്‍ അവന്റെ അമ്മക്കായില്ല. ഉള്ളത് അലക്കിത്തേച്ച് അവനെ സ്കൂളില്‍ അയക്കാന്‍ തീരുമാനിച്ചു. കൊയ്ത്ത് കഴിയുമ്പോള്‍ പുതിയ ട്രൌസറും ഷര്‍ട്ടും വങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു മകനെ ആശ്വസിപ്പിച്ചു. 

കൃഷ്ണനുണ്ണിക്ക് കാര്യങ്ങള്‍ എല്ലാം പറഞ്ഞാല്‍ മനസ്സിലാക്കുന്ന പ്രകൃതമായിരുന്നു. വീട്ടിലെ അവസ്ഥ അവനു നന്നായി അറിയുന്ന  കുട്ടിയായിരുനു. കാലത്ത് അമ്മയെ വീട്ടുപണിക്ക് സഹായിക്കും. ഗോക്കളെ തൊഴുത്തില്‍ നിന്ന് പുറത്തിറക്കാനും, ചാണകം വാരാനും അവന്‍ അമ്മയെ സഹായിക്കും. 

സ്വയം പട്ടിണി കിടന്നാലും ഗോക്കളെ പട്ടിണിക്ക് ഇടാന്‍ പാടില്ലെന്നാണ് അവന്റെ അച്ചന്‍ അവനെ പഠിപ്പിച്ചിരിക്കുന്നത്. അമ്മയും മോനും വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ പാര്‍വതിയുടെ അമ്മ ഓടിക്കിതച്ച് വന്നു. 

"ലക്ഷ്മീ എനിക്ക് നിന്റെ മകന്‍റെ  സഹായം വേണം. എന്റെ മോള് വയ്യാത്ത കുട്ടി അല്ലേ...?"
"അതെനിക്ക് അറിയാവുന്ന കര്യമല്ലേ. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ... "

"പാര്‍വതിയുടെ കാര്യങ്ങള്‍ എല്ലാം നിന്റെ മോന്‍ ചെയ്യണം...."
"എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ ശാരദേ.. എന്താച്ചാ തെളിച്ച്  പറയൂ... "

"എന്റെ മോള്‍ക്ക് നിന്റെ മോന്‍ ഒരു തുണയായിരിക്കണം. ശരീരസുഖം ഇല്ലാത്ത കുട്ടിയല്ലെ പാര്‌വതി..."
"അതിനൊന്നും പ്രയാസമില്ല, അവനും ചെറുതല്ലേ...? അവനാല്‍ കഴിയുന്നത് അവന്‍ ചെയ്യും...."

 "കൃഷ്ണനുണ്ണിയുടെ വീട് കഴിഞ്ഞിട്ടാണ് പാര്‍വതിയുടെ വീട്. അവന്‍ അവന്റെ അമ്മ പറഞ്ഞതനുസരിച്ച് തിങ്കളാഴ്ച കാലത്ത് 8  മണിക്ക് പാര്‍വതിയുടെ വീട്ടിലെത്തി."

കൃഷ്ണനുണ്ണിയെ കണ്ട പാര്‍വതിയുടെ അമ്മ. 

"വരൂ മകനെ ഇങ്ങോട്ട് കയറി ഇരിക്കൂ... "
"ഇരിക്കാനൊന്നും നേരമില്ല, വഴി കുറെ നടക്കേണ്ടതല്ലേ... പാര്‍വതിയെ വേഗം വിളിക്കൂ..."

"പാര്‍വതി ശരിയായിക്കൊണ്ടിരിക്കുന്നു...ഒരു പത്ത് മിനിട്ട്.  കൃഷ്ണനുണ്ണി കയറി ഇരിക്ക്.. ഞാന്‍ ചോദിക്കട്ടെ വിശേഷങ്ങള്‍..?"

"മോന്‍ എന്താ കഴിച്ചേ കാലത്ത്... ?"
"കഞ്ഞി കുടിച്ചു. കൂട്ടാനൊന്നും കാലായിട്ടുണ്ടായിരുന്നില്ല..."

ശാരദക്ക്‌ വിഷമം തോന്നി. തത്സമയം അവളുടെ മകള്‍ പുട്ടും കടലയും കഴിക്കുകയായിരുന്നു.  
"ഉണ്ണിക്ക് ഇവിടെ നിന്ന് പുട്ടും കടലയും കഴിക്കാം കുറച്ച്...?"

[തുടര്‍ന്നെഴുതിയാലേ അവസാനിക്കൂ...]

Saturday, December 8, 2012

ഈ ക്രിസ്തുമസ് കാലം

ഈ ക്രിസ്തുമസ് കാലം നമുക്ക് യേശുവിന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ വിശുദ്ധ നാടുകള്‍ കാണാം . ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യ്യുക .മറ്റുള്ളവര്‍ക്ക് ഷെയര്‍ ചിയ്യുക .

http://www.p4panorama.com/panos/HOLYLAND/index.html



Monday, September 24, 2012

എനിക്കിനീ ദരിദ്രനായി ജീവിക്കാന്‍ വയ്യ

മക്കളും മരുമക്കളും ആയി നാലഞ്ച് പേരുണ്ട് , എന്നിട്ടെന്തു കാര്യം, ആരെക്കൊണ്ടും ഒരു ഉപകാരമില്ല. എല്ലാരും ശമ്പളം കിട്ടുമ്പോള്‍ ഈ വയസ്സന് പതിനായിരം രൂപ വീതം തന്നുകൂടെ..? 

എന്തെങ്കിലും ചെയ്യുന്നത് മകന്‍ മാത്രം. ഇന്ഷുറന്സ് ചെയ്ത്  തന്നിട്ടുണ്ട്. വയ്യാണ്ടായാല്‍ ആശുപത്രീല് പോയി കിടക്കാന്‍.... . പണ്ടൊക്കെ ഓണത്തിനും വിഷുവിനും പുത്തനുടുപ്പുകള്‍ എടുത്തു  തരാറുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ  നിര്‍ത്തി.  ഒരു പക്ഷെ അവന്റെ പെണ്ണിനെ  പേടിച്ചിട്ടായിരിക്കും.

വയസ്സായാല്‍ മക്കളും മരുമക്കളും ഒക്കെ ഇങ്ങിനെ തന്നെ. എനിക്ക് കിട്ടുന്ന പെന്‍ഷന്‍ ഒന്നിനും തികയില്ല. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മരുന്ന്‍ വാങ്ങാന്‍ തന്നെ കുറച്ചധികം പണം വേണം. 

തന്തയെ  കാണാന്‍ ഇടക്കൊക്കെ വരും. ഏതെങ്കിലും കൊറിക്കാന്‍ കൊണ്ടത്തരില്ല. എനിക്കാണെങ്കില്‍ ചോക്കലേറ്റ് , ഹല്‍വ , പാലട പ്രഥമന്‍, എന്നിവയൊക്കെ ഇഷ്ടമാ. പറഞ്ഞിട്ടെന്ത് കാര്യം..?

ഒന്നുകില്‍ മാസാമാസം ഏതെങ്കിലും തരിക  എല്ലാരും, അല്ലെങ്കില്‍ ഇഷ്ടമുള്ളതൊക്കെ വാങ്ങിതരിക. എന്റെ  കാലശേഷം കോടിക്കനക്കിനുള്ള ആസ്തിയുടെ അവകാശികലാണ് നിങ്ങള്‍ . ഞാന്‍ ഒന്നും വില്കാതെ നിങ്ങള്‍ക്കായി വെച്ചിരിക്കുന്നു ഇത്രയും  കാലം. 

ഒരു നിവൃത്തിയും ഇല്ലെങ്കില്‍   തറവാട് വിറ്റ് - ഒരു  സ്റ്റുഡിയോ ഫ്ലാറ്റിലേക്ക് മാറണം. അപ്പോള്‍ എനിക്ക് ലാവിഷായി ശിഷ്ട ജീവിതം നയിക്കാം. എന്നെക്കൊണ്ടത് ചെയ്യിപ്പിച്ചേ അടങ്ങൂ എങ്കില്‍  നിങ്ങളുടെ കഷ്ടകാലം എന്നെ എനിക്ക് പറയാനുള്ളൂ..

എനിക്കിനീ ദരിദ്രനായി  ജീവിക്കാന്‍ വയ്യ. നിങ്ങളെ പോലെ പോഷ് കാറും ഹൈടെക് മൊബൈല്‍ ഫോണും ഒക്കെ വേണമെന്നുണ്ട്. എന്നെപ്പോലെ ലോകം നിങ്ങള്‍ കണ്ടിട്ടില്ല, ആസ്വദിച്ചിട്ടില്ല. 

ഞാന്‍ നാട്ടില്‍ സ്ഥിര താമസമായപ്പോള്‍ എന്റെ ലക്ഷ്വറി  ലൈഫ് നഷ്ടപ്പെട്ടു. നിങ്ങള്‍ക്ക് വേണ്ടി  ഞാന്‍ അത്  ഉപേക്ഷിച്ചു.  ഇപ്പോള്‍ നിങ്ങള്‍  വലുതായി തന്തയെക്കാളും, തന്തയെ മറന്നു.

കൂടുതലായൊന്നും എഴുതുന്നില്ല. എന്നെപ്പോലെ ആയിരിക്കുമോ മറ്റു തന്തമാര്‍ എന്നെനിക്കറിയില്ല. 

Tuesday, July 17, 2012

ഓണം - ഒരു ഓര്‍മ്മ


എനിക്കന്ന് 10 വയസ്സ്. ഞാന്‍ വടുതല സ്കൂളിലും ഹേമയും ഉമയും രാധമോനും ഞമനേങ്ങാട്ടെ കണ്ടമ്പുള്ളി സ്കൂളിലും ആണ് പഠിച്ചിരുന്നത്. കാലത്ത് ഞങ്ങള്‍ ചേച്ചിയുടെ കൂടെ ഇറങ്ങിയാല്‍ അര നാഴിക ദൂരെയുള്ള കണ്ടമ്പുള്ളി സ്കൂളിലേക്ക് അവരൊക്കെ കയറുമ്പോള്‍ ഞാന്‍ ചേച്ചിയെ ചീത്ത വിളിക്കും. അവിടെ നിന്നും വടുതല സ്കൂളിലേക്ക് ഇനിയും രണ്ടര നാഴിക നടക്കണം. അതും ചളിയും ചേറും നിറഞ്ഞ തോട്ടില്‍ കൂടി.

ഞമനേങ്ങാട്ടെ തറവാട്ടില്‍ ഞങ്ങളെ കൂടാതെ സമപ്രായക്കാരായ എടക്കഴിയൂരില്‍ നിന്ന് പാറോതി അമ്മായിയുടെ മകന്‍ രാമകൃഷ്ണനും, മാങ്കയം അമ്മായിയുടെ മകള്‍ ഭാനുവും, പിന്നെ നൊട്ട്യമ്മായിയുടെ മകള്‍ ലക്ഷ്മിയും ഓണത്തിന് വിരുന്ന് വന്നിട്ടുണ്ട്. പിന്നെ കളിക്ക്കൂട്ടുകാരായ വാളംകാട്ടെ മോഹനനും, പുഷ്പയും പിന്നെ തെക്കേലെ ഫാത്തിമയും സൈനാബിയും ഒക്കെ ഉണ്ട്.

തറവാട്ടിലെ മൂത്ത സന്തതിയായ കുട്ടാപ്പുട്ടിയെന്ന കൃഷ്ണന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സന്തതിയായ എനിക്കാണ് കാരണവര്‍ സ്ഥാനം. എന്റെ പിതാവ് വര്‍ഷത്തിലൊരിക്കലാണ് സിലോണില്‍ നിന്ന് വരിക. പിന്നെ പാപ്പനാണ്. മൂപ്പര്‍ വരിക അഞ്ചുകൊല്ലത്തിലൊരിക്കല്‍. വന്നാല്‍ പിന്നെ ചെറിയമ്മ ഒന്നുംകൂടി പെറും. എന്നിട്ട് കുട്ടിയെ നല്ലവണ്ണം ലാളിച്ച് കൊതി തീ‍ര്‍ന്നേ തിരിച്ച് പോകുകയുള്ളൂ..

ബാല്യത്തിലൊക്കെ ഓണമെന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ഓണ്‍ക്കോടിയാണ്. പിന്നെ നേന്ത്രപ്പഴവും. അത്തം മുതല്‍ ഓണം വരെയും അത് കഴിഞ്ഞ് നാലോണം വരെയും വിഭവസമൃദ്ധമായ സദ്യ തന്നെ.

ഹേമ, ഉമ, രാധമോന്‍ എന്നിവര്‍ അമ്മായിയുടെ മക്കളാണ്. അവരുടെ വീട് മുല്ലശ്ശേരിയിലാണെങ്കിലും അവര്‍ ചെറുപ്പകാലം ജീവിച്ചിരുന്നത് അവരുടെ അമ്മവീടായ എന്റെ തറവാട്ടിലായിരുന്നു. അതിനാല്‍ അവരെ കളിക്കൂട്ടുകാരായിത്തന്നെ കണ്ട് പോന്നു. എന്റ് അഛമ്മ്ക്ക് എന്നേക്കാളും വാത്സല്യം അവരോടായിരുന്നു.

പിന്നെ എന്റെ ചെറുപ്പത്തില്‍ ആ വീട്ടില്‍ പാരനും ദാസേട്ടനും ഉണ്ടായിരുന്നു. അവരും അമ്മായിമാരുടെ കുട്ട്യോളായിരുന്നു. അവര്‍ മുതിര്‍ന്ന് ഏട്ടന്മാരായിരുന്നു. അവര്‍ ചിലപ്പോള്‍ എന്നെ തോളിലേന്തി പാടത്തും തോട്ടിലും കൂടി എടുത്ത് കൊണ്ടുപോകുമായിരുന്നു ഞാന്‍ മൂന്ന് നാല്‍ വയസ്സ് ആകുന്നത് വരെ.

ഓണത്തിനുമുന്‍പായി പല ആചാരങ്ങളുണ്ടെങ്കിലും എനിക്ക് ഓര്‍മ്മ വരുന്നത് തിരുവോണത്തിന് ഏതാനും ദിവസം മുന്‍പ് പണിക്കരുടെ വീട്ടില്‍ നിന്ന് പണിക്കരുടെ അമ്മയും പിന്നെ എന്റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും കൂടി ഓണത്തിന്റെ ഓല കൊണ്ട് വന്ന് അഛമ്മയുടെ കയ്യില്‍ കൊടുക്കും. അഛമ്മക്ക് എഴുത്തും വായനയും കാര്യമായി അറിയാത്ത കാരണം കൊണ്ടുവന്ന ഓല അവരെക്കൊണ്ട് തന്നെ വായിപ്പിക്കും.

കൊണ്ട് വന്ന ഓല വായിച്ച് അവര്‍ പറയും ഇന്ന ദിവസം ഉത്രാടം, തിരുവോണം എന്നൊക്കെ. പിന്നെ മംഗളകരമായ മറ്റു കാര്യങ്ങള്‍ ചിങ്ങമാസത്തില്‍ ചെയ്യാന്‍ പറ്റിയ ദിവസങ്ങളും മറ്റും. പണിക്കര്‍ കുടുംബത്തിന്‍ അഛമ്മ ഓണക്കോടിയും പണവും നല്‍കും.

ഇല്ലം നിറയോട് കൂടിയാണെന്ന് തോന്നുന്നു ഓണത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുക ഞാന്‍ പിറന്ന വെട്ടിയാട്ടില്‍ തറവാ‍ട്ടില്‍. ഞങ്ങളെ തറയില്‍ എന്ന വിളിപ്പേരിലാണ് അധികം അറിയപ്പെടുക. തറേലെ കാളി അമ്മായി എന്ന് പറഞ്ഞാല്‍ എന്റെ അഛന്റെ അമ്മയാണ്. ആ നാട് മുഴുവന്‍ ഭരിക്കാന്‍ കെല്പുള്ള സ്ത്ര്രീയായിരുന്നു കാള്യമ്മായി. മുസ്ലീങ്ങള്‍ കാളിത്തള്ള എന്ന് വിളിക്കും.

ഇരുപ്പൂ പണിയുന്ന പാടത്തിന്റെ നടുവില്‍ വളരെ വിസ്തൃതിയില്‍ കിടക്കുന്ന ഒരു തറയിലായിരുന്നു എന്റെ തറവാട്. അവിടെ കളരി തറയും ഉണ്ടായിരുന്നു. എന്റെ പിതാമഹന്‍ [അഛന്റെ അഛന്‍] കടത്തനാട്ടെ വീരപോരാളിയായിരുന്നു. തണ്ടാന്‍ സ്ഥാനം കൊടുത്ത് ഈ നാട്ടില്‍ വാഴിക്കപ്പെട്ടതാണ്. ഞങ്ങളുടെ മൂല കുടുംബം കടത്തനാട്ടാണാണെന്ന് പഴമക്കാര്‍ പറയുന്നു.

ഞങ്ങളുടെ തറവാട് ആ നാട്ടില്‍ വെച്ച് ഏറ്റവും വലുതായിരുന്നു. കളിമണ്ണുകൊണ്ട് പണിത ചുമരുകളും ഓല മേഞ്ഞതുമായിരുന്നു. ആ നാട്ടില്‍ എല്ലാം ഓലപ്പുരകളായിരുന്നു. ചുറ്റും ഉമ്മറവും, വടക്ക് ഭാഗത്ത് ഒരു തളത്തോട് കൂടി അല്പം മാറിയുള്ള അടുക്കളയും, പിന്നെ മൂന്ന് നിലകളും ഉണ്ടായിരുന്നു.

തറവാട്ടിന്റെ മുഖം കിഴക്കോട്ടാണെങ്കിലും അഛമ്മ എപ്പോഴും ഇരിക്കുക വടക്കോറത്താണ്. അവിടെ തളത്തില്‍ അഛമ്മക്ക് കിടക്കാന്‍ ഒരു കട്ടിലും അതിന്നടുത്ത് ചെല്ലപ്പെട്ടിയും, മുറുക്കിത്തുപ്പാനുള്ള കോളാമ്പിയും കാണും എപ്പോഴും. ഈ തളവും അടുക്കളയും പ്രധാന പുരയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. തളത്തില്‍ നിന്ന് ഒരു ഇടനാഴികയില്‍ കൂടി പ്രധാന പുരയിലേക്ക് പ്രവേശിക്കാം. ആദ്യം കാണുന്നത് വലത്ത് ഭാഗത്തുള്ള മച്ചാണ്. പിന്നെ നേരെ പോയാല്‍ വലത്ത് ഭാഗത്ത് അറ ആണ്. അവിടെ പത്താഴത്തിന്‍ പകരം കൂറ്റന്‍ നെല്ല് സംഭരണി ഉണ്ട്. അതിന്റെ മുന്നില്‍ ചെമ്പും ചരക്കും വെക്കും.

ഞങ്ങളുടെ നാട്ടിലുള്ള കല്യാണങ്ങള്‍ക്കും അടിയന്തിരങ്ങള്‍ക്കും ചെമ്പും ചരക്കും ഞങ്ങളുടെ തറവാട്ടില്‍ നിന്നാണ് കൊണ്ട് പോകുക. വാടക വാങ്ങിക്കുന്ന പതിവില്ല. ചിലര്‍ ഒരു കെട്ട് പപ്പടം കൊണ്ട് വന്ന് തരും. വലിയൊരു സദ്യക്കുള്ള എല്ലാ പാത്രങ്ങളും ഞങ്ങളുടെ തറവാട്ടിലുണ്ടായിരുന്നു.


അങ്ങിനെ ആദ്യം വരുന്ന ഇല്ലം നിറയാണ് എന്റെ മനസ്സില്‍ വരുന്നത്. ഞാന്‍ തെക്കേ കുളത്തില്‍ പോയി കുളിച്ച് ഈറനോടെ വന്ന് കിഴക്കേ മുറ്റത്ത് നിന്നാല്‍ അഛമ്മ വടക്കേ പാടത്ത് പോയി ഒരു കറ്റ നെല്ല് കൊയ്ത് കെട്ടിക്കോണ്ട് വരും. ആ കറ്റ എന്റെ തലയില്‍ വെച്ച് തരും. പിന്നെ എന്നെ വീട്ടിന്‍ ചുറ്റും നടത്തു. നടക്കുമ്പോള്‍ “ ഇല്ലം നിറ, വട്ടി നിറ പത്തായം നിറ” എന്ന് പറയിപ്പിക്കും.

പിന്നെ ഒരു പിടി നെല്‍ക്കതില്‍ ചാണകം കൊണ്ട് കൂട്ടിപ്പിടിച്ച് പ്രധാന വാതിലിന്റെ കട്ടിളയില്‍ വെച്ച് പിടിപ്പിക്കും. അരിമാവില്‍ മുക്കിയ കൈപ്പത്തി വാതിലിന്മേല്‍ ഒപ്പുന്നതും കാണാം. അത് ഇല്ലം നിറക്കാണോ എന്ന് എനിക്കോര്‍മ്മ വരുന്നില്ല.

പിന്നെ കിഴക്കെ മുറ്റത്ത് ചാണം മെഴുകിയ കളത്തില്‍ തൃക്കാക്കര അപ്പനെ വെച്ച് പൂജിക്കും നിത്യവും കാലത്ത്. തൊട്ടടുത്ത് തന്നെ പൂക്കളമിടാന്‍ കോച്ചു എളേമ ശേഷിച്ച മുറ്റം മുഴുവന്‍ ചാണകം മെഴുകി തരും.

ഞങ്ങള്‍ വട്ടികളെടുത്ത് പൂ പറിക്കാനുള്ള തിരക്കിലായി പിന്നെ. തോട്ടത്തിലുള്ള മന്ദാരം, നന്ദ്യാര്‍വട്ടം, ചെമ്പരത്തി, ചെത്തി, കോളാമ്പി മുതലായ പൂക്കളറുത്ത ശേഷം തൊടിയില്‍ നിന്ന് തുമ്പപ്പൂവും മുക്കുറ്റിയും ശേഖരിക്കും. അത് കഴിഞ്ഞ് പാടത്തേക്ക് ഒറ്റ ഓട്ടമാണ്.

പാടത്തിന്റെ ഒരറ്റത്ത് പൂനുള്ളിക്കൊണ്ടിരിക്കുമ്പോള്‍ തോന്നും വടക്കേ അറ്റത്താണ് കൂടുതല്‍ പൂക്കളെന്ന്, അപ്പോള്‍ എല്ലാരും കൂടി അങ്ങോട്ടോടും. അവിടെ പോയാല്‍ തോന്നും ഇവിടെയാണ് കൂടുതല്‍ പൂക്കളെന്ന്. അങ്ങിനെ അങ്ങോട്ടുമിങ്ങോട്ടും ഓടി ഓടി തോല്‍ക്കും. തിരിച്ച് വന്ന് പൂക്കളം ഇട്ടുകഴിയുമ്പോളേക്കും തികച്ചും ക്ഷീണിക്കും.

പക്ഷെ തൃക്കാക്കരപ്പനെ പൂജിച്ച്തിന് ശേഷം ആറപ്പ് വിളിച്ച് കഴിഞ്ഞാണ് ഞങ്ങള്‍ അകത്തേക്ക് വരിക. അപ്പോള്‍ അടുക്കളത്തളത്തില്‍ ചായയും പലഹാരവും തയ്യാറായിട്ടുണ്ടാകും. എല്ലാവരും നിരന്നിരിക്കും. ആദ്യത്തെ പന്തിയില്‍ ഞങ്ങള്‍ കുട്ടികളിരിക്കും, പിന്നെ വീട്ടുകാര്‍ അവസാനം പണിക്കാര്‍. എല്ലാവരും ഭക്ഷണം കഴിക്കുന്നത് ഒരിടത്ത് തന്നെ.

വിശേഷങ്ങള്‍ക്ക് എല്ലാരും ഒത്ത് കൂടി ഭക്ഷണം കഴിക്കുന്നതും, കുളത്തില്‍ കുളിക്കാന്‍ പോകുന്നതും രസകരമാണ്. രാത്രി ഉറക്കവും ഒന്നിച്ച് തന്നെ. ചേച്ചി എന്ന് തട്ടിന്‍ മോളിലെ മുറിയിലാണ് ഉറക്കുക. ചേച്ചിയും അവിടെ തന്നെ ഉറക്കം. പക്ഷെ ഓണം പോലെയുള്ള ആഘോഷങ്ങളില്‍ ഞാന്‍ എല്ലാരുടേയും കൂടെ തളത്തിലാണ് ഉറക്കം.

അത്തം പത്ത് ഓണമെന്നല്ലേ ചൊല്ല്. അങ്ങിനെ ഉത്രാടമെത്തിയാല്‍ കുടിയാന്മാരും അയലത്തുകാരും, നായാടി, പാണന്‍, പറയന്‍ മുതലായവര്‍ കാഴ്ചദ്രവ്യങ്ങളുമായി വരും. ചിലര്‍ നേന്ത്രക്കായ, ചിലര്‍ മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക മുതലായവയും, മറ്റുള്ളവര്‍ വട്ടി, കലം, മുറം, കൊട്ട തുടങ്ങിയ സാധനങ്ങളും, നായാടിമാര്‍ കന്നുകാലിക്ക് കഴുത്തില്‍ കെട്ടാനുള്ള വട്ടക്കയറും മറ്റുമായി മുറ്റം നിറയെ വരിവരിയായി നില്‍ക്കും.

അച്ചമ്മ അവര്‍ക്ക് ഓണപ്പുടവയും അരിയും മറ്റു ഓണവിഭവങ്ങളും നല്‍കും. നായാടിമാര്‍ സന്തോഷത്തോടെ ആര്‍പ്പുവിളിക്കും. സന്തോഷത്തോടെ കാഴ്ചവെക്കുന്ന എന്തുവിഭവങ്ങളും ഞങ്ങളുടെ തറവാട്ടുകാര്‍ സ്വീകരിക്കും. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് ഓണത്തിന് എന്തെങ്കിലും കൈപറ്റുവാന്‍ പലര്‍ക്കും ഇഷ്ടമാണ് എന്നാണ് പറഞ്ഞ് കേള്‍ക്കാറ്.

അങ്ങിനെ ഉത്രാടനാളില്‍ ചെറിയമ്മയുടെ വീട്ടില്‍ നിന്ന് ഒരു വാല്യക്കാരന്‍ കാവിന്മേല്‍ രണ്ട് വലിയ കാഴ്ചക്കുല കൊണ്ട് വന്ന് തെക്കേ ഉമ്മറത്ത് കെട്ടും. അത് കൊല്ലാ‍ കൊല്ലം നടക്കുന്ന ഒരാചാരമായിരുന്നു. ഞങ്ങളുടെ പറമ്പില്‍ നേന്ത്രക്കായ ധാരാ‍ളം വിളയുമെങ്കിലും ചെറിയമ്മയുടെ വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന നേന്ത്രക്കുല കാഴ്ചയിലും രുചിയിലും മുന്‍പന്തിയിലായിരുന്നു.

തിരുവോണനാളില്‍ പരദേവതകള്‍ക്കും മരിച്ചുപോയ കാരണവന്മാര്‍ക്കും വീത് വിളമ്പിയതിന് ശേഷമേ കുടുംബത്തില്‍ ആരും ഭക്ഷിക്കൂ. ഞാന്‍ ആയിരികും വീത് വിളമ്പിക്കൊടുക്കുന്നത്. മച്ചിന്റകത്ത് പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്തായിരിക്കും വീത് വെക്കുക. അച്ചമ്മ പറയും മണ്മറഞ്ഞ കാരണവന്മാരെ മനസ്സില്‍ ധ്യാനിച്ച് വീത് വിളമ്പണമെന്ന്. കുട്ടിയായ എനിക്ക് അതൊക്കെ ഒരു അനുഭവമായിരുന്നു.

ചെറിയ പൂജയോടെ വീത് വിളമ്പി വെച്ചിരിക്കുന്ന മച്ച് അടച്ച്, കുറച്ച് നേരം പുറത്തിരിക്കും. എന്നിട്ട് വാതില്‍ തുറന്ന് വിളമ്പിയ വിഭവങ്ങളെല്ലാം അടുക്കളയിലേക്ക് എടുക്കുന്നു. അവിടെ നിന്ന് പിന്നീട് തിരുവോണ സദ്യ ആരംഭിക്കുകയായി.


സദ്യക്കുമുന്‍പേ എല്ലാവരും ഓണക്കോടിയുടുത്ത് പാടത്തും പറമ്പിലുമെല്ലാം ഓടിക്കളിക്കും. ഓണ സദ്യക്ക് പപ്പടമൊഴിച്ച് എല്ലാം വീട്ടില്‍ തന്നെയാണുണ്ടാക്കുക. ശര്‍ക്കര വരട്ടിയും, കായ വറുത്തതുമെല്ലാം ഒരാഴ്ച്മുന്‍പ് തന്നെ ഉണ്ടാക്കി വെക്കും. നായരങ്ങാടിയില്‍ നിന്ന് നല്ല മൂത്ത കായ വാങ്ങി കൊണ്ട് വരും. വലിയ നേന്ത്രക്ക തൊലി പൊളിച്ച് ചകിരി കൊണ്ട് തുടച്ച് കറ കളഞ്ഞ് വൃത്തിയാക്കിയതിന്‍ ശേഷമേ നുറുക്കുകയുള്ളൂ. പിന്നീട് വീട്ടില്‍ തന്നെ പ്രത്യേകമായുണ്ടാക്കിയ വെളിച്ചെണ്ണയിലാണ് കായ വറുക്കുക.


കായ വറുക്കലെല്ലാം ചേച്ചി തന്നെയാണ് ചെയ്യുക. കുറച്ച് എടുത്ത് വെക്കും. അഛന്‍ കൊളമ്പില്‍ നിന്ന് വരുമ്പോള്‍ കൊടുക്കും. വിശേഷപ്പെട്ടതും സൂക്ഷിച്ചുവെക്കാവുന്നതെന്തും ചേച്ചി അഛന്‍ വേണ്ടി എടുത്ത് വെക്കാറുണ്ട്. ചേച്ചിക്ക് അഛനെ വലിയ സ്നേഹമായിരുന്നു. ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചിയെന്നാ വിളിച്ച് പോന്നത്. അമ്മാമന്മാര്‍ വിളിക്കുന്നത് കേട്ടാണ് അങ്ങിനെ വന്നത്.

ഓണമുണ്ട് എല്ലാരും വട്ടന്‍ പാടത്തെ പീടിക മുറ്റത്തും, തേക്കെ പറമ്പിലും ആളുകള്‍ പകിട കളിക്കുന്നതും മറ്റും കാ‍ണാന്‍ പോകും ചിലപ്പോള്‍. പിന്നെ പടിഞ്ഞാറെ മുറ്റത്ത് പുളിമരത്തിലും, മയില്പിരിയന്‍ മാവിലും കെട്ടിയിട്ടുള്ള ഊഞ്ഞാലില്‍ ആടിക്കളിക്കും. പാപ്പനുണ്‍ടെങ്കില്‍ അടുത്ത് നില്‍ക്കുന്ന തെങ്ങിന്മേലും ഞങ്ങള്‍ക്ക് ഊഞ്ഞാല്‍ കെട്ടിത്തരും.

എല്ലാം കൊണ്ടും ബാല്യകാലത്തെ ഓണം ഒരു മഹാ സംഭവമായി ഇന്നും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഓര്‍മ്മിക്കാന്‍ ഒട്ടനവധി കാര്യങ്ങളുമായി അത്തരമൊരു ഓണം ഞാന്‍ പിന്നീട് ആസ്വദിച്ചിട്ടില്ല.

കുറിപ്പ്: പണ്ട് ഈ പോസ്റ്റ് ഞാന്‍ മറ്റൊരു ബ്ലോഗില്‍ പ്രസിദ്ധീ‍കരിച്ചിട്ടുണ്ട്.

Friday, July 13, 2012

ആനയൂട്ട് കാണാന്‍ വടക്കുന്നാഥ സന്നിധിയില്‍

തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥസന്നിധിയില്‍ ഈ വരുന്ന കര്‍ക്കിടകം ഒന്നിന് [2012 JULY 16th] ആനയൂട്ടും മഹാഗണപതി ഹോമവും.

100 ആനകളേയും പതിനായിരത്തി ഒന്ന് നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമവും ഇവിടെ പ്രതീക്ഷിക്കാം.

കഴിഞ്ഞതിന്റെ മുന്‍പത്തേ കൊല്ലം ചെരിപ്പിട്ട് കയറാമായിരുന്നു. കഴിഞ്ഞ കൊല്ലം അതനുവദിച്ചില്ല. തൃശ്ശൂര്‍ പൂരത്തിന് ചെരുപ്പിട്ട് അകത്ത് പ്രവേശിക്കാം.

എന്റെ പാദത്തിന്നടിയില്‍ ഒരു പ്രശ്നമുള്ളതിനാല്‍ നഗ്നപാദനായി നടക്കാന്‍ വയ്യ. സോക്സ് ധരിക്കാം മഴയില്ലെങ്കില്‍. മഴ പെയ്യാതിരുന്നാല്‍ എന്നെയും ക്ഷേത്രാങ്കണത്തില്‍ കാണാം.

മഴ കുറവുള്ള ഈ കാലത്തില്‍ മഴ പെയ്യല്ലേ എന്ന് പ്രാര്‍ത്ഥിക്കാനും നിവൃത്തിയില്ല്ല. ഞാന്‍ പണ്ട് എടുത്ത ഫോട്ടോ ആണ് മുകളില്‍ കൊടുത്തിട്ടുള്ളത്.

എല്ലാവരും വരൂ................. ആനയൂട്ട് കാണാന്‍.............

Sunday, June 10, 2012

അയാള്‍....അതേ അയാള്‍തന്നെ


ഒരു കഥ ഇവിടെ ജനിക്കുന്നു. [short story]
-------------------------------------------

“കുറേ നേരമായല്ലോ ലക്ഷ്മിക്കുട്ടീ പുറകിലോട്ട് തിരിഞ്ഞ് നടക്കുന്നത്..? എന്തിന്റെ കേടാ ഈ കുട്ടിക്ക്.... ഗൂരുവായൂര്‍ അമ്പലനടയില്‍ വെച്ച് ലക്ഷ്മിയുടെ അമ്മ മകളെ ശാസിക്കാന്‍ തുടങ്ങി..“

"അവിടേയും ഇവിടേയും ഒക്കെ ബലിക്കല്ലുകളും പൂജാപാത്രങ്ങളും ഒക്കെ ആണ്... അതിലൊക്കെ കാല് തട്ടി വീഴേണ്ടായെന്ന് വിചാരിച്ചാണ് തള്ള ഇതൊക്കെ പറയുന്നത് ലക്ഷ്മിക്കുട്ടിക്ക് അറിയാമെങ്കിലും അറിയാമെങ്കിലും അവളുടെ ഉള്ളില്‍ ആരോടോ എന്തെന്നില്ലാത്ത മട്ടില്‍ ഗൌരവമായിരുന്നു...”

"ലഷ്മിയുടെ അമ്മയും പരിവാരങ്ങളും ചുറ്റമ്പലം പ്രദക്ഷിണം വെക്കുമ്പോള്‍ ലക്ഷ്മിക്കുട്ടി പിന്നേയും പിന്തിരിഞ്ഞ് ആരേയോ നോക്കിക്കൊണ്ടിരിക്കുന്നതായി അവര്‍ക്കനുഭവപ്പെട്ടു..”

"ഒന്നിങ്ങട്ട് വേഗം നടക്കൂ എന്റെ മോളേ.... നട തുറക്കുമ്പോളേക്കും നമുക്ക് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കണം...”

"അമ്മയും കൂട്ടരും നടന്നോളൂ....ഞാന്‍ എത്തിക്കൊള്ളാം...”

"കൃഷ്ണാ ഗുരുവായൂരപ്പാ എന്താ ഈ കേള്‍ക്കണേ... നിക്കൊന്നും മനസ്സിലാവിണില്ലല്ലോ...? എന്താ ഈ പെണ്‍കുട്ടീടെ ഭാവം... ലക്ഷ്മിയുടെ അമ്മ മാധവിയമ്മ പരിതപിച്ചു..”

"ലക്ഷ്മിക്കുട്ടി പറഞ്ഞത് മാധവിയമ്മ അനുസരിച്ചില്ല, അവര്‍ കൂത്തമ്പലത്തിന്റെ ചവിട്ടുപടിയില്‍ ഇരുപ്പുറപ്പിച്ചു..”

"രണ്ടുമൂന്നുവട്ടം ലക്ഷ്മിക്കുട്ടി ചുറ്റമ്പലം വലം ചുറ്റിക്കഴിഞ്ഞിരുന്നു ഇതിന്നകം. അവള്‍ വീണ്ടും വീണ്ടും ചുറ്റിക്കൊണ്ടിരുന്നു അവസാനമില്ലാതെ, ആരേയോ അന്വേഷിക്കുന്ന പോലെയായിരുന്നു മുഖഭാവം...”

"മാധവിയമ്മ അമ്പലത്തിലാണെന്ന കാര്യം മറന്ന് പെണ്‍കുട്ടിയെ ശാസിക്കാനൊരുങ്ങി...”

“എന്താ അമ്മേ... പരിസരബോധം നഷ്ടപ്പെട്ടോ...? അമ്മയും കൂട്ടരും സത്രത്തിലേക്ക് നടന്നോളൂ.. ഞാന്‍ എത്തിക്കോളാം...”

"മനസ്സില്ലാ മനസ്സോടെ മാധവിയമ്മ പിറുപിറുത്തും കൊണ്ട് സത്രത്തിലേക്ക് നടന്ന് നീങ്ങി, ഉള്ളിലൊരു ഭീതിയുമായി...”

[thuTarm]

Wednesday, May 23, 2012

നിളയിലെ കുളി

പണ്ട് പണ്ട് - എന്ന് പറഞ്ഞാല്‍ ഞാന്‍  **കോളേജില്‍ പഠിക്കുന്ന സമയം ഭാരതപ്പുഴയില്‍ കുളിക്കാന്‍ വരാറുണ്ടായിരുന്നു... ആ കുളി ഇന്നും ഓര്‍ക്കാറുണ്ട്. കലാമണ്ഡലം കടവിലാണ് കുളിക്കാറ്. സമീപത്തുള്ള ആയുര്‍വ്വേദാശുപത്രിയില്‍ നിന്ന് അരിഷ്ടം കുടിക്കാന്‍ കിട്ടാറുണ്ട്. ഒരിക്കല്‍ അവിടെ “ചവിട്ടി ഉഴിച്ചല്‍” കഴിപ്പിച്ചു. 

വൈകിട്ട് ഷൊര്‍ണ്ണൂരിലുള്ള പോറ്റി ഹോട്ടലില്‍ നിന്ന് ഊത്തപ്പം കഴിക്കുമായിരുന്നു. ആശുപത്രി മതിലിന്റെ മുകളില്‍ ഇരുന്ന് മോഹനനോടൊപ്പം സിഗരറ്റ് വലിക്കുമായിരുന്നു..... കാലത്തെ ഒരു വഴിപാട് കുളിയായിരുന്നെങ്കില്‍, വൈകിട്ടെത്തെ കുളി ശരിക്കും ഒരു കുളി തന്നെ ആയിരുന്നു.

ആണുങ്ങളും പെണ്ണുങ്ങളും ഒരേ കടവില്‍..... കടവിന്റെ അരികിലും പാലത്തിന്റെ തൂണിന്റെ സമീപത്തും ആരല്‍ മീനെ പിടിക്കുന്ന കുട്ട്യോളേയും കാണാമായിരുന്നു.... അന്നൊക്കെ ഒരിക്കലും വറ്റാത്ത നിളയായിരുന്നു. ഇന്നോ.............വേനല്‍ക്കാലത്ത് മുഖം കഴുകാന്‍ പോലും ശുദ്ധജലം നിളയില്‍ ഇല്ലാത്ത സ്ഥിതിയായി............. 

ഇപ്പോള്‍ കലാമണ്ഡലം അവിടെ നിന്ന് മറ്റേതോ ഇടത്തേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നു. ഞാന്‍ അന്ന് കുളിച്ച പടവുകളോ കടവുകളോ ഇന്നും ഉണ്ടെങ്കില്‍ പണ്ടത്തെ കുളി ഒന്ന് അയവിറക്കണം....... രമണിയുടെ വീട് നിളാതീരത്താണെങ്കില്‍ വരാം ആ വഴിക്കും.... പൊറോട്ടയും പോത്തിറച്ചിയും ശാപ്പിടാന്‍..............

** ഷൊര്‍ണൂര്‍ ആയുര്‍വ്വേദ കോളേജ്
foto courtsey : facebook

Saturday, October 8, 2011

ഞാന്‍ എന്തിന് കുടിക്കാതിരിക്കണം ?

ഞാന്‍ ഈയിടെയായി വിചാരിക്കുന്നു എന്തിന് കുടിക്കാതിരിക്കണം. കഴിഞ്ഞ മാസം അമ്പലത്തില്‍ വെച്ച് പാര്‍വ്വതിയും ചോദിച്ചു…”അങ്കിള്‍ കുടിക്കുമോ..”

ആ കുടിക്കും…

“എന്നാല്‍ നമുക്കത് നിര്‍ത്തിക്കൂടെ…?”

ആവാം പാര്‍വ്വതീ…..

ഇപ്പോള്‍ പാര്‍വ്വതിയെ കാണുമ്പോള്‍ പറയാറുണ്ട്.

“ഞാന്‍ ഇപ്പോള്‍ കുടിക്കാറില്ല”

ഓ.. വെരി ഗുഡ് അങ്കിള്‍

“അവളതും പറഞ്ഞ് അമ്പലം പ്രദക്ഷിണം വെച്ച് കടന്നുപോയി”

ഞാനെന്നും അമ്പലദര്‍ശനവും പ്രദക്ഷിണം വെക്കലുമൊക്കെ ചെയ്തിരുന്നവനാ. കുറച്ച് നാളായി കാലിന്റെ അടിയിലൊരു നൊമ്പരം. നഗ്നപാദുകമായി നടക്കാന്‍ വയ്യാ. വൃത്തിയും വെടിപ്പും ഉള്ള ആരാധാനാലയങ്ങളില്‍ സോക്ക്സുമിട്ട് നടക്കും. വെള്ളവും ചെളിയും ഉണ്‍ടെങ്കില്‍ നിവൃത്തിയില്ല.

മരുന്നുകള്‍ പലത് കഴിച്ചു. നോ ഫലം. പാര്‍വ്വതിയുടെ കണ്ടുപിടുത്തമായിരുന്നു വല്ലപ്പോഴു സ്മോള്‍ അടിക്കുന്നത് നിര്‍ത്തിയാല്‍ ഫലം കാണുമെന്ന്.

“ഇല്ല പാര്‍വ്വതീ.…..ഒരു ഫലവും ഇല്ല. നീ പീജി ക്ക് ചേരുമ്പോള്‍ എന്റെ അവസ്ഥ ഒന്ന് റിസര്‍ച്ച് ചെയ്യൂ… അത് വരെ ഞാന്‍ കുടി പുനരാരംഭിക്കാന്‍ പോകുന്നു,”

ഞാനെന്നും കുടിക്കുന്ന ആളല്ല. മാസത്തില്‍ നാലോ അഞ്ചോ ക്ലബ്ബ് മീറ്റിങ്ങുണ്ടാകും. അവിടെ ഉള്ള ഫെലോഷിപ്പില്‍ കൂട്ടുകാരോടൊത്ത് ആര്‍ത്തുല്ലസിക്കുമ്പോള്‍ ഒന്നോ രണ്ടോ പെഗ്ഗ് അകത്താക്കും. അധികം താമസിയാതെ ഭക്ഷണം കഴിക്കുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ സുഖ നിദ്ര,

പണ്‍ടൊരിക്കല്‍ ഞാന്‍ എന്നും മദ്യപിച്ച ഒരു കാലമുണ്ടായിരുന്നു. അത് അന്ത:ക്കാലം. 1973 മുതല്‍ 25 കൊല്ലം പ്രവാസിയായിരുന്നു.

അന്നൊക്കെ ശമ്പളം കിട്ടിയ ദിവസം എന്റെ പെണ്ണിനെയും കൂട്ടി ഗ്രേ മേക്കന്‍സിയില്‍ പോയി ഒരു മാസത്തേക്കുള്ള പ്രൊവിഷന്‍ അവിടുന്ന് വാങ്ങും. എനിക്ക് 3 കുപ്പി വിസ്കി റെഡ് ലേബല്‍, 2 കുപ്പി ബ്രാന്ഡി നെപ്പോളിയന്‍, 2 കേസ് ഫോസ്റ്റര്‍ ബീയര്‍, 1 കുപ്പി വിങ്കാര്‍ണീസ് വൈന്‍, 2 കുപ്പി സിന്‍സാനോ വൈന്‍ അങ്ങിനെ ഒരു പര്‍ച്ചേസ്.

എന്റെ പെണ്ണിന് ഒരു ദിവസം ഒരാള്‍ J&B വിസ്കി കൊടുത്തു. അന്നുമുതല്‍ അവള്‍ എന്നോട് ആ ബ്രാന്‍ഡ് മാത്രം വാങ്ങിയാല്‍ മതി എന്ന് പറയും. ആ പേര് ഞങ്ങളുടെ പേരിന്റെ ആദ്യാക്ഷരം കൂടിയാണ്,

ആദ്യമൊക്കെ എന്റെ പെണ്ണ് കുടിക്കാറില്ല. ഒരിക്കല്‍ ഒരു ഗെറ്റ് ടുഗെദറില്‍ എന്റെ ഒരു ഫ്രഞ്ച് കൊളീഗ് അവള്‍ക്ക് വിസ്കിയില്‍ വെള്ളത്തിന് പകരം സെവന്‍ അപ്പ് ഒഴിച്ചുകൊടുത്തു. അവള്‍ക്ക് ആ കോക്ക് ടെയില്‍ മിക്സ് വളരെ ഇഷ്ടമായി. അന്നുമുതല്‍ ഞാന്‍ ഒരു സ്മോള്‍ എടുക്കുമ്പോള്‍ അവള്‍ ഒരു ലാര്‍ജ്ജ് എടുക്കും.

ഞങ്ങള്‍ വീക്കെന്‍ഡില്‍ ബാര്‍ബീക്ക്യൂ ചെയ്യും. ഒരു കൊച്ചു പൂന്തോട്ടം ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. അവള്‍ കാലത്ത് തന്നെ മീറ്റ് മറിനേറ്റ് ചെയ്ത് വെക്കും. വൈകിട്ട് ഞാനെത്തിയാല്‍ ബാര്‍ബീക്ക്യൂ തുടങ്ങും. ചിലപ്പോള്‍ അതിഥികള്‍ ഉണ്ടാകും. കുടിക്കാന്‍ പോര്‍ട്ട് വൈനും.

കേരളത്തില്‍ പോര്‍ട്ട് വൈനും ഡ്രാഫ്റ്റ് ബീയറും ഇത് വരെ എത്തിയിട്ടില്ല.

അങ്ങിനെ ഞങ്ങള്‍ പോര്‍ട്ട് വൈന്‍ കുടിച്ച് നൃത്തമാടും എല്ലാ വീക്കെന്‍ഡിലും അങ്ങിനെ തന്നെ. അതായിരുന്നു ശരിയാ‍യ ജീവിതം. അല്ലാതെ ചുമ്മാ വല്ല്‍പ്പോഴും രണ്‍ട് സ്മോള്‍ അടിക്കുന്നത് ഇല്ലാണ്‍ടാക്കിയിട്ടെന്ത് കാര്യം.

കുടിക്കുമ്പോള്‍ ഉന്മേഷത്തിന് നല്ല ബ്രാന്‍ഡ് നോക്കി കഴിക്കുക. അധികമാകരുത്. രണ്ട് പെഗ്ഗ് എവരി ഡേ. നോ പ്രോബ്ലം.

ഞാന്‍ ഈവനിങ്ങ് വാക്ക് കഴിഞ്ഞ് വരുമ്പോള്‍ തൃശ്ശൂ‍ര്‍ ടിബി റോട്ടിലെ ചില മദ്യശാലകളില്‍ പതിവായി പോകാറുണ്ട്. ചിലപ്പോള്‍ ഒരു കൊക്കോക്കോളയായിരിക്കും കഴിക്കുക. എന്നാലും അവിടെ പോയി ആ ആമ്പിയന്‍സില്‍ എന്ത് നുകര്‍ന്നാലും അതിനൊരു മാദകത്വം ഉണ്ടാകും.

എന്റെ ഗേള്‍ഫ്രണ്ട് പാറുകുട്ടിക്ക് ഡ്രാഫ്റ്റ് ബീ‍യര്‍ വളരെ ഇഷ്ടമാണ്. ഞങ്ങള്‍ മസ്കത്തിലായിരുന്നപ്പോള്‍ മസ്കത്ത് ഇന്റര്‍ കോണ്ടിനന്റില്‍ ചില ഉച്ച നേരം ചിലവഴിക്കാറുണ്ട്. അവിടെ രണ്ട് മണി കഴിഞ്ഞാല്‍ ഒരു ബെല്ലടി കേള്‍ക്കാം. അപ്പോള്‍ എന്തെടുത്താലും ഒന്ന് ഫ്രീ.. അപ്പോള്‍ ഞങ്ങള്‍ അഞ്ച് മഗ്ഗ് ബീയര്‍ ഓര്‍ഡര്‍ ചെയ്യും. അതായത് പത്ത് മഗ്ഗ് കിട്ടും ആ വിലക്ക്.

നാല് മണിയാകുമ്പോളേക്കും ഞങ്ങള്‍ അത് അകത്താക്കും. കൊറിക്കാന്‍ കൌണ്ടര്‍ സ്നാക്ക്സ് സുലഭം. കേരറ്റ്, കുക്കുമ്പര്‍, മുതലായ വെജിറ്റബിള്‍സും, പിന്നെ സെലെക്ഷന്‍ ഓഫ് നട്ട്സും. എനിക്ക് കാഷ്യൂ അലര്‍ജിയാണ്. ഹേസല്‍ നട്ടും പീനട്ടും പിസ്റ്റയും ഒക്ക്കെ വാരിയടിക്കും. പിന്നെ ഒലിവും. അവസാനം വീലാകുന്നതിന്‍ മുന്‍പ് ഒരു സ്പെഷല്‍ പിസ്സ കഴിച്ച് ഞങ്ങള്‍ പിരിയും.

ഞങ്ങള്‍ ഓഫീസ് വിട്ടാല്‍ ചിലപ്പോള്‍ നാല് ഹോട്ടലുകളില്‍ പോകും. ആദ്യം ഷെരാട്ടണ്‍. അവിടെ നിന്ന് ഒരു പൈന്‍ഡ് ബീയറടിക്കും, അത് കഴിഞ്ഞ് നേരെ അല്‍ബുസ്താന്‍ ബീച്ച് ഹോട്ടലില്‍ പോയി മറ്റൊരു പൈന്‍ഡ് അടിക്കും. എല്ലാ ഹോട്ടലിലും ഹെനിക്കന്‍, ഫോസ്റ്റര്‍, ആംസ്റ്റെല്‍, ഡബ്ബിള്‍ ഡയമണ്ട് മുതലായ ഡ്രാഫ്റ്റ് ബീയറുകള്‍ സുലഭം.

അല്‍ബുസ്താന്‍ പാലസില്‍ നിന്ന് പിന്നെ വീണ്ടും സിറ്റിയിലെത്തി അല്‍ഫലാജ് ഹോട്ടലിലെ ഏഴാം നിലയിലുള്ള നൈറ്റ് ക്ലബ്ബിലെത്തി ഓരോ ബീയറും കൂടി കുടിക്കും. അത് കഴിഞ്ഞ് ഞങ്ങളുടെ ഫ്ലാറ്റിന്നടുത്തുള്ള റഡിസണ്‍ ഹോട്ടലില്‍ നിന്ന് ഒരു ചെറിയ ബീയര്‍ കഴിച്ച് അവിടുത്തെ പൂളില്‍ ഒന്ന് മുങ്ങി നേരെ വീട്ടിലെത്തുന്നു. എന്തെങ്കിലും കഴിച്ച് കിടന്നാല്‍ പിന്നെ പിറ്റേ ദിവസം ആറുമണിക്കേ ഓര്‍മ്മ വരൂ…… ഹാ എന്തൊരു ലൈഫ് ആയിരുന്നു അത്.

അപൂര്‍വ്വം ചില രാത്രികളില്‍ അല്‍ക്വയറിലെ ഹോളിഡെ ഇന്നില്‍ പോയി ബെല്ലി ഡാന്‍സ് കാണും, കൂടെ നല്ല ഡ്രിങ്ക്സും. ഒരു ദിവസം ഞാന്‍ പാറുകുട്ടിയെക്കൊണ്ട് ബെല്ലി ഡാന്‍സ് കളിപ്പിച്ചു. പിറ്റേ ദിവസം ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നു.

പിന്നെ എന്തിന് അതെല്ലാം വിട്ട് നേരെത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി.

അതൊരു വലിയ ചോദ്യമാണ്. കാത്തിരിക്കുക. പറയാം അടുത്ത ലക്കത്തില്‍,

(അക്ഷരപ്പിശാചുക്കളുണ്ട്. താമസിയാതെ തുരത്താം)

Tuesday, August 30, 2011

ചെറിയ പെരുന്നാള്‍ ആശംസകള്‍


എല്ലാ ബ്ലോഗ് വാ‍യനക്കാര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍

Friday, August 26, 2011

യൂറോപ്പിലെ പാവം ഭര്‍ത്താക്കന്മാര്‍

എന്റെ യൂറോപ്പ് ജീവിതത്തില്‍ എനിക്ക് തോന്നിയ ചില വികാരങ്ങളാണ് ഇവിടെ എഴുതാന്‍ പോകുന്നത്. എഴുതി എഴുതി ഒരു പാട് ഷീറ്റുകളായതിനാല്‍ അതിനെ ഒന്നു ചുരുക്കി അടുത്ത ദിവസം പറയാം. കാത്തിരിക്കുക.

Sunday, August 14, 2011

HAPPY INDEPENDANCE DAY


എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.

Sunday, June 26, 2011

എന്താ ഇപ്പോ എന്നോട് ഒന്ന് മിണ്ടിയാല്


ഇത്രയും പവ്വറ് പാടില്ലാ ഇട്ടോ കുട്ട്യോള്ക്ക്. അന്റെ കൂടെ നടക്കണ ഇത്താത്ത കുട്ടിക്കും കോയമ്പത്തൂരിലെ അനിയത്തിക്കുട്ടിക്കും ഒന്ന് ഇത്ര പവ്വറ് ഇല്ലല്ലോ...?”

മിണ്ടണില്ലെങ്കില് പിന്നെന്തിനാ എന്നോട് കൂട്ട് കൂട്യേ...?”

ഞാനും ഇനി മിണ്ടൂല............“

ഇവിടെ ഒരുപാട് ഒരു പാട് വിശേഷങ്ങളുണ്ട് പറയാന്‍, അന്നോട് മാത്രം പറയൂല. കൊറേ നേരമായല്ലോ അല്ലെങ്കില്കൊറേ ദിവസമായല്ലോ ജനാലയുടെ അരികെ നിക്കണ്..?”

വെയില്കൊള്ളണ്ട, ജലദോഷം പിടിക്കും..........”

അല്ലാ ഒന്ന് ചോദിച്ചോട്ടെ? ആരെക്കണ്ടിട്ടാ ഇത്ര ഗമ..?“

എന്റെ പെമ്പറന്നോത്തിക്ക് പോലും ഇത്ര വലിയ ഗമ ഇല്ല.

“നാളെ ഞങ്ങള് ചക്കരയും നാളികേരവും ചേര്‍ത്ത അട ചുടുന്നുണ്ട്. നെനക്ക് അതും തരില്ല. ഇത്താത്തക്കുട്ടിക്കും ഓള്‍ടെ ഇക്കാക്കക്കും കൊടുക്കും..“

“നാളെ അമ്പലത്തീന്ന് ശര്‍ക്കരപ്പായസവും ഗണപതിക്ക് നേദിച്ച ഉണ്ണിയപ്പവും കൊണ്ട് വരുന്നുണ്ട് എന്റെ പെമ്പറന്നോത്തി. അതും നെനക്ക് തരില്ല…..“

“നിനക്കെന്താ പണി അവിടെ…….ചുമ്മാതങ്ങ് നില്‍ക്കുകയാണോ..?”

പണിയില്ലെങ്കില്‍ ഇവിടെ പെയിന്‍ & പാലിയേറ്റീവ് കെയറില്‍ വളണ്ടിയര്‍ ആയി വന്നോളൂ…….. പ്രതിഫലേഛയില്ലാതെ പണിയെടുക്കാം.

“ഞാന്‍ ചുമ്മാ പറഞ്ഞതാണ്, ന്റെ മോള്‍ക്ക് അപ്പൂപ്പന്‍ അട ചുട്ടതും, ഉണ്ണിയപ്പവും, ഹനുമാന്‍ സ്വാമിക്ക് നേദിച്ച വടയും എല്ലാം തരാം….. യ്യ് നല്ലകുട്ടിയാ…. ന്റെ കുട്ടാപ്പൂനെപ്പോലെയും കുട്ടിമാളൂനെപ്പോലെയും……………”

“അപ്പൂപ്പന് വയസ്സായില്ലേ മോളേ…….. പോരാത്തതിന് രോഗവും. വാതം പിടിച്ച് ഒരു വിധം കഴിയുന്നു. മഴക്കാലമായതിനാല്‍ വാതം കോച്ചി. ഇന്ന് എന്റെ പെമ്പിറന്നോത്തി സൂപ്പുണ്ടാക്കിത്തന്നു. ഓളെ ഞാന്‍ എത്ര തല്ലിയാലും ചീത്ത വിളിച്ചാലും ഞാനൊന്ന് തുമ്മിയാല്‍ ഓള് ബേജാറാകും.”

“മയ്യത്താവണ വരെ ആരോഗ്യത്തോട് കഴിയണം എന്നാണവളുടെ സ്വപ്നം. എന്റെ അഛനും പാപ്പനും വലിയഛനും വലിയഛന്റെ മോനും എല്ലാം അറുപതിനോടടുക്കുമ്പം പോയി. എന്നെ മാത്രം കൊണ്ടോവാന്‍ കാലന്‍ എത്തിയില്ല. ,,”

“ചെലപ്പോ തിരുവാതിര ഞാറ്റുവേല കഴിയുമ്പോളേക്കും എന്നേം കൊണ്ടോകും. എന്തിനാ ഈ സോക്കേടൊക്കെ വെച്ചിട്ട് ഇങ്ങനെ വീട്ടുകാര്‍ക്ക് ഭാരമായി ഇരിക്കണെന്ന് ചിലപ്പോ തോന്നു.”

“പക്ഷെ കാര്യങ്ങളൊന്നും നമ്മുടെ കയ്യിലല്ലോ എന്റെ മോളേ……..?”

“അപ്പൂപ്പന്റെ പേരക്കുട്ട്യോള്‍ ആരും ഇല്ല ഇപ്പോള്‍ ഇവിടെ. മോളും ഇത്താത്തക്കുട്ടീം എല്ലാരും ഈ അപ്പൂപ്പന്റെ പേരക്കുട്ട്യോള്‍ തന്നെ….“

വീണ്ടും കാണാം……… ശുഭ രാത്രി…………

Saturday, May 28, 2011

മുന്തിരി ആപ്പിള്‍ മുതലായവ കഴിച്ചിട്ടെത്ര നാളുകളായി

നമുക്ക് കാത്തിരിക്കാം. ഞാന്കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി മുന്തിരി, ആപ്പിള്മുതലായ പഴവര്ഗ്ഗങ്ങള്കഴിക്കാറില്ല.

ഇനി ഒരു നല്ല നാളെ വരികയാണല്ലോ. പണ്ടത്തെപ്പോലെ പഴവര്ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കാമല്ലോ

എങ്ങിനെ ? എന്ഡോ സള്‍ഫാന്‍ നിരോധിക്കുകയല്ലേ.

Sunday, April 10, 2011

തല മുണ്ഡനം അറ്റ് പളനി 4 കുട്ടാപ്പു


എന്റെ പേരക്കുട്ടി കുട്ടാപ്പുവിനെ തല മുണ്ഡനം ചെയ്യാന്‍ പളനിയില്‍ കൊണ്ട് പോയപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ ചിലത്.